സ്വര്‍ണക്കട്ടിയും സ്റ്റഫ് ചെയ്ത ചീങ്കണ്ണിയും പ്രിഗോഷിന്‍റെ ആഡംബര വസതിയില്‍ റഷ്യൻ റെയ്ഡ് വാഗ്നർ തലവന്റെ കൊട്ടാരത്തിൽ ഉള്ളത്

റഷ്യയിൽ സംഭവങ്ങൾ നാടകീയമായ വഴിത്തിരിവിൽ..റഷ്യയില്‍ പുതിന്‍ ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം പിന്മാറിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗനി പ്രിഗോഷിന്‍റെ കൊട്ടാരത്തിൽ റെയ്ഡ്. പ്രിഗോഷിൻ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങിയെന്നും ചിലപ്പോൾ മോസ്‌കോയിലേക്ക് പോയേക്കാമെന്നും ലുകാഷെൻകോ അറിയിച്ചതിന് പിന്നാലെയാണ് റഷ്യൻ സുരക്ഷാ വിഭാഗം വാഗ്നർ കൂലിപ്പടയാളി ഗ്രൂപ്പിന്റെ തലവനായ യെവ്ജെനി പ്രിഗോഷിന്റെ വസതി റെയ്ഡ് ചെയ്തത് . പ്രിഗോഷിൻ ബെലാറസിൽ ആണെന്നായിരുന്നു റഷ്യൻ കലാപത്തിന് ശേഷം പറഞ്ഞിരുന്നത് . റഷ്യൻ പോലീസിന്റെ നേതൃത്വത്തിൽ ജൂണ്‍ 25-ന് നടത്തിയ നീക്കത്തിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നു. പ്രിഗോഷിന്റെ സെന്റ് പീറ്റേഴ്‌സ്ബർഗ് കൊട്ടാരത്തിൽ നിന്ന് സ്വര്‍ണക്കട്ടിയും സ്റ്റഫ് ചെയ്ത ചീങ്കണ്ണിയും വിവിധ തരം വിഗ്ഗുകൾ ഉൾപ്പെടെയുള്ള വിചിത്രമായ വസ്തുക്കളുടെയും ഒരു ശേഖരം തന്നെ കണ്ടെത്തിയിട്ടുണ്ട്
ഇതിന് പുറമെ ആയുധങ്ങളും, ഡോളറും റൂബിളുമടങ്ങുന്ന ധനശേഖരം, വാഗ്നർ നേതാവിന്റെ ശത്രുക്കളുടെ ചിത്രവും മാളികയിലുണ്ടായിരുന്നു. സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരുന്ന ഒരു ചീങ്കണ്ണിയെയും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തി.ആഡംബരപൂർണമായ കൊട്ടാരത്തിൽ അതിഗംഭീരമായ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് . ഒരു വ്യക്തിഗത ഹെലികോപ്റ്റർ, ഒരു സ്വകാര്യ പ്രാർത്ഥന മുറി, ഒരു സ്പാ, ഒരു നീരാവിക്കുളം, ഒരു ഇൻഡോർ സ്വിമ്മിംഗ് പൂൾ, ഒരു സമ്പൂർണ സജ്ജീകരണമുള്ള മെഡിക്കൽ ട്രീറ്റ്മെന്റ് റൂം എന്നിവഎല്ലാം കൊട്ടാരത്തിൽ ഉണ്ട്.
യെവ്ഗനി പ്രിഗോഷിന്‍റെ വസ്തുവകകളിൽ നിന്ന് 6.4 മില്യൺ ഡോളറും പോലീസ് കണ്ടെടുത്തു. വ്യത്യസ്ത ആളുകളുടെ ചിത്രങ്ങൾ പതിപ്പിച്ച പ്രിഗോഷിന്റെ പേരിലുള്ള നിരവധി പാസ്‌പോർട്ടുകളും അദ്ദേഹത്തിന്റെ വസതിയിലുണ്ടായിരുന്നു. 2022 മേയ് മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ വാഗ്നറിന് റഷ്യൻ ഭരണകൂടത്തിൽ നിന്ന് 86 ബില്യൺ റുബിൾ ലഭിച്ചിരുന്നുവെന്ന് പുതിൻ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ യെവ്ഗനി പ്രിഗോഷിൻ നിലവിൽ ബെലാറൂസിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രിഗോഷിൻ ഇപ്പോൾ റഷ്യയിലില്ല എന്നാണു ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കാ പറഞ്ഞത് . അദ്ദേഹം ബെലാറൂസിലില്ല. നിലവിൽ വാഗ്നർ മേധാവിയെ റഷ്യയില്‍ നിന്ന് ഇവിടെ അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞാഴ്ച ബെലറൂസിലെത്തിയ പ്രിഗോഷിൻ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങിയെന്നും ചിലപ്പോൾ മോസ്‌കോയിലേക്ക് പോയേക്കാമെന്നുമാണ് ഇപ്പോൾ ലുകാഷെൻകോ പറയുന്നത്. വാഗ്നർ സൈന്യം യുക്രെയിനിൽ പോരാട്ട ക്യാമ്പുകളിലാണെന്നും അദ്ദേഹം പറയുന്നു.
പുടിന്റെ വിശ്വസ്തനും വ്യവസായിയുമായിരുന്ന യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നര്‍ അഥവാ വാഗ്നര്‍ പട്ടാളം. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറുകയായിരുന്നു . രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അധികാരമേറ്റതിന് ശേഷമുള്ള പുടിന്റെ പ്രധാനമന്ത്രിപദത്തിന് ഏറ്റവും വലിയ ഭീഷണിയാണ് വാഗ്നർ ഗ്രൂപ്പിന്റെ അട്ടിമറി എന്നാണു പൊതുവെയുള്ള അഭിപ്രായം
https://www.facebook.com/Malayalivartha





















