ഉണ്ണാനും ഉടുക്കാനുമില്ല ...സ്‌കോച്ച് വിസ്‌കിയും ഇറക്കുമതി ചെയ്ത മാംസവുമായി അത്യാഡംബരത്തിൽ കിം ജോംഗ് ഉൻ..!ജനങ്ങൾ കൊടും പട്ടിണിയിൽ

ഉത്തരകൊറിയ ഭക്ഷ്യപ്രതിസന്ധിയില്‍ വലയുമ്പോള്‍ ഇതൊന്നും രാജ്യത്തിന്‍റെ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ ബാധിക്കുന്നേയില്ല.. ജനങ്ങൾ കൊടും പട്ടിണിയിലും ദാരിദ്രത്തിലും ആണെങ്കിലും കിം ജോംഗ് ഉൻ നയിക്കുന്നത് ആഡംബര ജീവിതം ആണ് . പൊതുവെ ഭക്ഷണപ്രിയനായ കിമ്മിന് വില കൂടിയ മദ്യവും സിഗരറ്റും ഇറക്കുമതി ചെയ്ത മാംസവുമൊക്കെ ഇപ്പോഴും നിർബന്ധം .. രാജ്യത്ത് ഭക്ഷ്യക്ഷാമം പതിവാണെങ്കിലും അതിർത്തി നിയന്ത്രണങ്ങളും മോശം കാലാവസ്ഥയും സമീപവർഷങ്ങളിലെക്കാൾ സ്ഥിതി കൂടുതൽ രൂക്ഷമാക്കി എന്നാണ് വിലയിരുത്തപ്പെടുന്നത്. മോശം വിളവെടുപ്പിനിടെ ഈ വർഷം ഭക്ഷ്യവില കുതിച്ചുയരുകയാണ്. എന്നാൽ ഇതൊന്നും ബാധിക്കാത്ത ഒരേ ഒരാൾ ഉത്തരകൊറിയയുടെ പരമോന്നത നേതാവായ കിംമാണ്
ബ്ലാക്ക് ലേബൽ സ്‌കോച്ച് വിസ്‌കിയും ഹെന്നസി ബ്രാണ്ടിയും കുടിക്കാൻ ഇഷ്ടപ്പെടുന്ന കിം ജോംഗ് ഉൻ കടുത്ത മദ്യപാനിയാണെന്ന് യു.കെ പ്രതിരോധ വിദഗ്ധന്‍ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. വില കൂടിയ മദ്യം വാങ്ങാനായി പ്രതിവര്‍ഷം 30 മില്യണ്‍ ഡോളറാണ് കിം ചെലവഴിക്കുന്നതെന്ന് ചൈനീസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഒഫ് കസ്റ്റംസ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മദ്യപാനത്തിനു പുറമെ ഒരു ഭക്ഷണപ്രേമി കൂടിയാണ് കിം. ഇറ്റലിയില്‍ നിന്നുള്ള പാര്‍മ ഹാം, സ്വിസ് എമെന്റൽ ചീസ് എന്നിവയാണ് കിമ്മിന്റെ മെനുവിലെ പ്രധാന ഭക്ഷണം.
പണ്ട്, കിമ്മും പിതാവും കോബ് സ്റ്റീക്ക്‌സും (ലോകത്തിലെ ഏറ്റവും ചെലവേറിയ ബീഫ്) ക്രിസ്റ്റൽ ഷാംപെയ്‌നും ഒരുമിച്ചിരുന്നു കഴിക്കുമായിരുന്നുവെന്ന് കിമ്മിന്‍റെ മുൻ പാചകക്കാരൻ ഒരു യു.കെ ടാബ്ലോയിഡിനോട് പറഞ്ഞിരുന്നു. ജങ്ക് ഫുഡും കിമ്മിന് ഇഷ്ടമാണ്. കുടുംബത്തിനു പിസ്സ ഉണ്ടാക്കാനായി മാത്രം കിം 1997ല്‍ ഒരു ഇറ്റാലിയൻ പാചകക്കാരനെ നിയമിച്ചിരുന്നു. വില കൂടിയ ബ്രസീലിയൻ കോഫിയാണ് കിമ്മിന്റെ മറ്റൊരു ദൗര്‍ബല്യം. ഒരു വര്‍ഷത്തിനുള്ളിൽ 967,051 ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സ്വർണ ഫോയിൽ കൊണ്ട് പൊതിഞ്ഞ യെവ്സ് സെന്റെ ലോറന്റെ കറുത്ത സിഗരറ്റുകളും സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.
ഉത്തരകൊറിയൻ ഏകാധിപതി കടുത്ത മദ്യപാനത്തിലും പുകവലിയിലും മുഴുകിയിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഭാരം 300 പൗണ്ട് (136 കിലോഗ്രാം) കവിഞ്ഞുവെന്നും ദക്ഷിണ കൊറിയൻ ഇന്റെലിജൻസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കിമ്മിന്റെ ഭക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്.
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ.കടുത്ത ഭക്ഷ്യ ക്ഷാമത്തിലൂടെയാണ് 2021 മുതൽ ഉത്തര കൊറിയ കടന്നുപോകുന്നത്.2020 ജനുവരി മുതലാണ് അതിർത്തി കടന്നുള്ള വ്യാപാരത്തിനും ഗതാഗതത്തിനും ഉത്തര കൊറിയ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഉത്തര കൊറിയയിൽ അടിസ്ഥാന ആവശ്യങ്ങളുടെ വിതരണം കുറഞ്ഞുവരികയാണ്.
ഉത്തരകൊറിയൻ ജനത പട്ടിണിയിലേക്ക് പോകുന്നത് ഭരണകൂടം തിരിച്ചറിയുമ്പോഴും കിം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മിസൈൽ വിക്ഷേപണങ്ങൾക്കും അതിനുള്ള വിഭവങ്ങൾ കേന്ദ്രീകരിക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്. പരിധിയില്ലാത്ത ധൂർത്ത് തുടർന്നാൽ , 1990കളിൽ അനുഭവിച്ചത് പോലുളള കടുത്ത ക്ഷാമത്തിലേക്ക് രാജ്യം പോകുമെന്നും അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നും വിദഗ്ധർ പറയുന്നു.
https://www.facebook.com/Malayalivartha





















