ചൈന പൊളിയുന്നു..! ദാരിദ്രത്തിലേയ്ക്ക് മൂക്കുകുത്തി വീണു..നേട്ടം കൊയ്‌തെടുത്ത് ഇന്ത്യ

അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. ചൈനയുടെ , ജിഡിപി വളർച്ച അടുത്ത 10 വർഷത്തിനുള്ളിൽ അമേരിക്കയുടെ ജിഡിപിയെ മറികടക്കും എന്നുപോലും പ്രവചിച്ചിരുന്നു ... എന്നാൽ കോവിഡിന് ശേഷം ഉൽപ്പാദന വ്യവസായത്തിന്റെ കേന്ദ്രമായ ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് കടിഞ്ഞാൺ വീണിരിക്കുകയാണ് ..മറ്റുള്ള രാജ്യങ്ങളെ കടം കൊടുത്ത് 'സഹായിച്ച്' അവിടങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ വിവിധ വഴികൾ പയറ്റുന്ന ചൈന തന്നെ ഇപ്പോൾ സ്വയം കടക്കെണിയിൽപ്പെട്ടിരിക്കുന്ന കഥകളാണ് പുറത്തുവരുന്നത്
കമ്മ്യൂണിസ്റ്റ് ഏകാധിപത്യമുള്ള ചൈനയില്‍ വാര്‍ത്തകളൊക്കെ തന്നെ സര്‍ക്കാര്‍ തലത്തില്‍ ഫില്‍ട്ടര്‍ ചെയ്താണ് പുറത്തേക്ക് വരുന്നത്. എന്നിരുന്നാല്‍ പോലും ചൈന നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂടിവെയ്ക്കാവുന്ന തരത്തില്‍ നിസാരമായ ഒന്നല്ല. റിയല്‍ എസ്റ്റേറ്റ് തകര്‍ച്ച, ബാങ്ക് തകര്‍ച്ച, ക്രെഡിറ്റ് ക്രൈസിസ് എന്നിവഎല്ലാം ചൈനയെ ഞെരുക്കുന്നു എന്നാണു പുറത്തുവരുന്ന വിവരങ്ങൾ
രാജ്യാന്തര ഏജൻസികൾ നൽകുന്നതിനേക്കാൾ കൂടിയ നിരക്കിൽ രഹസ്യ സ്വഭാവത്തോടെ നൽകുന്ന പല വായ്പകളും ആഫ്രിക്കൻ രാജ്യങ്ങളും പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും തിരിച്ചടയ്ക്കാതെ ഇരിക്കുന്നതും, ചൈനയ്ക്കകത്തെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയുമെല്ലാം ഇപ്പോൾ തിരിച്ചടിച്ചിരിക്കുകയാണ്.
ഒരു ഡസനോളം പാവപെട്ട രാജ്യങ്ങളെയാണ് ചൈന കൊടും കടക്കെണിയിൽ പെടുത്തിയിരിക്കുന്നത്. 98 രാജ്യങ്ങൾക്കാണ് ചൈന കടം കൊടുത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന ഏകദേശ കണക്ക്. ഈ രാജ്യങ്ങൾ കടത്തുക തിരിച്ചടക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. മിക്ക രാജ്യങ്ങൾക്കും ഉയർന്ന പലിശ പോലും തിരിച്ചടക്കാനാകുന്നില്ല. 2019 ൽ പോലും ഉയർന്ന വളർച്ചാ നിരക്ക് ഉണ്ടായിരുന്ന ചൈനയെ വെട്ടിലാക്കിയത് 2020 ൽ പൊട്ടിപ്പുറപ്പെട്ട കോവിഡാണ്
ഇതോടെ വ്യാപാര വ്യവസായങ്ങൾക്കെല്ലാം പൂട്ട് വീണു .1990കളിൽ ആഗോളവൽക്കരണം ശക്തി പ്രാപിച്ചപ്പോൾ, പല പാശ്ചാത്യ രാജ്യങ്ങളും വേതനം കുറവുള്ള രാജ്യങ്ങളിൽ ഫാക്ടറികൾ സ്ഥാപിക്കുന്ന രീതിയിലേക്ക് വന്നിരുന്നു. വര്ഷങ്ങളോളം ചൈന പോലുള്ള രാജ്യങ്ങളിൽ ഉൽപ്പാദനം നടത്തി നല്ല ലാഭമുണ്ടാക്കാൻ ഇത്തരം കമ്പനികൾക്ക് കഴിഞ്ഞു..വേതനത്തിലുള്ള കുറവും വിദേശ സാധനങ്ങൾക്ക് ഉള്ള ഡിമാൻഡും ചൈനയെ ഇത്തരം കമ്പനികളുടെ പറുദീസയാക്കി മാറ്റിയിരുന്നു .
തൊഴിലില്ലായ്മയും, പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയെ വലച്ച തോടെ ചൈനീസ് ജനത അവരുടെ ചെലവുകൾ വെട്ടികുറച്ചിരിക്കുകയാണ്..
മാത്രമല്ല റിയൽ എസ്റ്റേറ്റ് വിപണിയിലെ മാന്ദ്യവും കയറ്റുമതിയില്‍ വന്ന ഇടിവും പ്രാദേശിക സര്‍ക്കാര്‍ നേരിടുന്ന കടബാധ്യതയുമെല്ലാം ചൈനയുടെ സമ്പദ് വ്യവസ്ഥയെ തകർത്തി .ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നിലൊന്ന് വരെ സംഭാവന ചെയ്തിരുന്ന പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ ഇടിവ് സമ്പദ്വ്യവസ്ഥയെ സാരമായി തന്നെ ബാധിച്ചു
ഇന്ത്യയിൽ വിശ്വാസം കൂടുകയും, ചൈനയിൽ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ പല വൻകിട കമ്പനികളും ചൈന വിട്ട് ഇന്ത്യയിൽ നിക്ഷേപത്തിന് ഇപ്പോൾ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്..
അമേരിക്കയിലെ പല കമ്പനികളും ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഉൽപ്പാദനം മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആപ്പിൾ ഈ വർഷം ആദ്യം ഇന്ത്യയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്നു. ടെസ് ല, സ്റ്റാർ ലിങ്ക് തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ ഉൽപ്പാദനം തുടങ്ങാൻ ആലോചനയുണ്ടെന്ന് ഇലോൺ മസ്‌ക് പറഞ്ഞു
അടിസ്ഥാന സൗകര്യങ്ങൾ, ഭൂമി, വേതനം കുറവുള്ള തൊഴിലാളികൾ, ഉൽപ്പാദിപ്പിക്കുന്നത് ഇവിടെ തന്നെ വിറ്റഴിക്കാൻ കഴിയുന്ന അത്ര വളരുന്ന ജനസംഖ്യയുള്ള വിപണി എന്നീ കാര്യങ്ങളെല്ലാം ഇപ്പോൾ ഇന്ത്യക്ക് അനുകൂലമായി വന്നിരിക്കുകയാണ്.
മാത്രമല്ല ഡാറ്റാ സുരക്ഷയെകുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2020ല്‍ ആരംഭിച്ച രാജ്യത്തെ ടെക് ഭീമന്മാര്‍ക്കെതിരെ ചൈനീസ് ഗവണ്‍മെന്റ് സ്വീകരിച്ച നിയന്ത്രണ നടപടികള്‍ ചൈനയിലെ ടെക്നിക്കല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചു. ടെക് കമ്പനികള്‍ക്ക് നല്‍കുന്ന വായ്പ, ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക സേവനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി, ആലിബാബ, ടെന്‍സെന്റ് തുടങ്ങിയ ചില കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ദിദി ചുക്സിംഗ് പോലെയുള്ള മറ്റുള്ളവര്‍ യുഎസ് സ്റ്റോക്ക് എക്സ്‌ചേഞ്ചുകളില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായി. അടിച്ചമര്‍ത്തല്‍ ടെക് മേഖലയിലെ തൊഴില്‍ നഷ്ടത്തിനും കാരണമായി.
ഇതൊക്കെ പോരാതെ ചൈനയിലെ ജനസംഖ്യ കുറയുകയും, ഇന്ത്യയിലേതു വളരുകയും ചെയ്യുന്നതോടെ, കമ്പനികൾ സ്ഥാപിച്ചു ഇവിടെ തന്നെ വിപണി കണ്ടെത്താം എന്നൊരു ആത്മവിശ്വാസം ആഗോള ഭീമന്മാർക്കുണ്ടായിട്ടുണ്ട്. ജനസംഖ്യ നിയന്ത്രിക്കാന്‍ ഒറ്റക്കുട്ടി നയം നടപ്പിലാക്കിയതോടെ ചൈനയിൽ പ്രായമായവരുടെ എണ്ണത്തിൽ വർധനയുണ്ടായി . ജോലി ചെയ്യാനുള്ള ആരോഗ്യമുള്ള യുവജനങ്ങൾ കുറഞ്ഞു .
2023 ൽ ആഗോള സാമ്പത്തിക മാന്ദ്യം പല രാജ്യങ്ങളെയും മോശമായി ബാധിക്കും എന്ന പ്രവചനങ്ങൾ മുൻപേ ഉണ്ടായിരുന്നെങ്കിലും അത് ചൈനയുടെ കാര്യത്തിൽ വ്യത്യസ്തമാണ്. ചൈനയുടെ ഉള്ളിൽ തന്നെയുള്ള പ്രശ്നങ്ങള്‍ കൊണ്ടാണ് അവർക്ക് കൂടുതൽ പ്രതിസന്ധി ഉണ്ടാകുന്നത്.
സീറോ കോവിഡ് നയം,നിർമാണ മേഖലയിലെ പ്രതിസന്ധി,അമേരിക്കയുമായുള്ള മത്സരം,എന്നിവയ്ക്ക് പുറമെ ചൈനയുടെ വായ്പാനയവും പ്രതിസന്ധി രൂക്ഷമാക്കി . ചൈനയുടെ വായ്പ തിരിച്ചടയ്ക്കാൻ പങ്കാളി രാജ്യങ്ങൾക്ക് കഴിയാത്തതാണ് ചൈനയുടെ കടക്കെണിയുടെ മൂലകാരണം.
https://www.facebook.com/Malayalivartha





















