Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സൗദിയ്ക്ക് എട്ടിന്റെ പണി റഷ്യയുടെ വക ... എണ്ണകുത്തക തട്ടിയെടുത്തു ..ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി.. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്..ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല എന്ന് സൗദി

15 JULY 2023 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

 എണ്ണ ഉല്‍പ്പാദനത്തെ കുറിച്ച് പറയുമ്പോള്‍ ആര്‍ക്കും ആദ്യം മനസിലേക്ക് വരിക ഗള്‍ഫ് രാജ്യങ്ങളാണ്. പ്രത്യേകിച്ച് സൗദി അറേബ്യയെ. സൗദിയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. അടുത്ത കാലത്തായി എണ്ണയുടെ വില വന്‍തോതില്‍ കുറഞ്ഞു. ഇത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ സൗദി അറേബ്യ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും സൗദി ഉല്‍പ്പാദനം കുറച്ചു.

 

ഇപ്പോൾ സൗദിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയിരിക്കുന്നു. റഷ്യ സൗദിയെ പിന്തള്ളി എണ്ണ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്. ഇതിന് കാരണം അടുത്തിടെ സൗദി സ്വീകരിച്ച നയമാണ്. എണ്ണ ഉല്‍പ്പാദനം പ്രതിദിനം 10 ലക്ഷം ബാരല്‍ കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. ഇതോടെ സൗദിയുടെ ഉല്‍പ്പാദനം കുറഞ്ഞു. എന്നാല്‍ റഷ്യ അത്ര തന്നെ കുറച്ചതുമില്ല. റഷ്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് എണ്ണയാണ്

 

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെകില്‍ അംഗമല്ലാത്ത എണ്ണ രാജ്യങ്ങളുമാണ് ലോകത്ത് എണ്ണ വിപണിയെ നിയന്ത്രിക്കുന്നത്. സൗദിയും റഷ്യയുമാണ് ഇതില്‍ പ്രധാനികള്‍. ലോകത്ത് എണ്ണ എത്ര വിലയ്ക്ക് വില്‍ക്കണം, വില കൂട്ടണോ, കുറയ്ക്കണമോ എന്നെല്ലാം തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ രാജ്യങ്ങള്‍ക്കാണ്.

 

രണ്ട് വര്‍ഷം മുമ്പ് എണ്ണവില ബാരലിന് 140 ഡോളര്‍ വരെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കുറഞ്ഞ് 75 ഡോളറിലെത്തി. ഇത്രയും കുറയുന്നത് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് മനസിലാക്കിയാണ് സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ച് വില കൂട്ടാന്‍ ശ്രമിച്ചത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പ്രതിദിനം 10 ലക്ഷം ബാരല്‍ കുറയ്ക്കാനും തീരുമാനിച്ചു. ഇതാണ് റഷ്യയ്ക്ക് നേട്ടമായത്. 

എണ്ണ ഉല്‍പ്പാദനത്തില്‍ സൗദി അറേബ്യയെ റഷ്യ പിന്നിലാക്കാന്‍ പോകുന്നുവെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) വ്യാഴാഴ്ച ഇറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൗദിയുടെ ഇക്കാര്യത്തിലുണ്ടായിരുന്ന പ്രാധാന്യം തകരുകയാണ് എന്നര്‍ഥം.

അമേരിക്കന്‍ ഉപരോധം നിലവിലുള്ളതിനാല്‍ വരുമാനം കണ്ടെത്താനാണ് റഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടിയത്. അതാണ് വിപണിയില്‍ വില കുറയാന്‍ ഒരു കാരണം.

ലോകത്തെ പ്രധാന എണ്ണ രാജ്യമായ റഷ്യയില്‍ നിന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണയും വാതകവും വാങ്ങിയിരുന്നത്. യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ അമേരിക്ക റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ യൂറോപ്പ് റഷ്യയുടെ പ്രകൃതി വിഭവങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവച്ചു. ഇതോടെ പ്രതിസന്ധി മറികടക്കാന്‍ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങി. ഇന്ത്യയും ചൈനയും വന്‍തോതില്‍ വാങ്ങുന്നുണ്ട്.

 ഇതേ തന്ത്രം തന്നെയാണ് ഇറാനും പയറ്റുന്നത് എന്നാണ് വിവരം. ബാരലിന് 30 ഡോളര്‍ വില കുറച്ചാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നതത്രെ. ഒരു ദിവസം 16 ലക്ഷം ബാരലാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഇറാന്‍ ഇത് തുടരുകയാണ്. 2019, 2020 കാലത്ത് ഇറാന്‍ 2.5 ലക്ഷം ബാരല്‍ മാത്രമാണ് കയറ്റുമതി ചെയ്തിരുന്നത് എന്ന് ഓര്‍ക്കണം.

ഈ പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദനം ഏകപക്ഷീയമായി കുറച്ചപ്പോള്‍ സൗദിക്ക് മറ്റൊരു അടി കൂടി കിട്ടുകയായിരുന്നു. സൗദിയുടെ ഒന്നാം സ്ഥാനം നഷ്ടമാകുകയാണ് എന്നാണു റിപ്പോർട്ടുകൾ . ഒരുപക്ഷേ, അടുത്ത വര്‍ഷത്തേക്കും ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.. ഇതോടെ റഷ്യ വന്‍ കുതിപ്പ് നടത്തുമെന്ന് ഉറപ്പാണ്.

റഷ്യയുടെ എണ്ണയ്ക്ക് വില കുറവാണ് എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഈ അവസരം ഇന്ത്യയും ചൈനയുമെല്ലാം മുതലെടുക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് വന്‍ തോതില്‍ എണ്ണ വാങ്ങുകയാണ് ഇന്ത്യയും ചൈനയും. സൗദി അറേബ്യ വേറിട്ട തന്ത്രമാണ് ഈ ഘട്ടത്തില്‍ സ്വീകരിക്കുന്നത്. റഷ്യയില്‍ നിന്ന് അവരും എണ്ണ വാങ്ങുന്നു. ജൂണിലെ കണക്ക് പ്രകാരം സൗദി വില കുറഞ്ഞ എണ്ണ റഷ്യയില്‍ നിന്ന് സര്‍വകാല റെക്കോര്‍ഡ് അളവിലാണ് വാങ്ങുന്നത്. ഇത് വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുകയാണ് സൗദി.

പകുതി വിലയ്ക്ക് ഇറാന്‍ എണ്ണ വില്‍ക്കുന്നു എന്നതും സൗദിയ്ക്ക് വൻ തിരിച്ചടിയാണ് . കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇറാന്‍ ഇങ്ങനെ ചെയ്യുന്നത്. രാജ്യത്ത് പണപ്പെരുപ്പം വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. വരുമാനം കൂടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലാണ് ഇറാന്‍. ബജറ്റ് താളം തെറ്റാതിരിക്കാന്‍ പ്രതിവര്‍ഷം 5000 കോടി ഡോളറിന്റെ എണ്ണ കയറ്റുമതി ചെയ്യേണ്ടതുണ്ട്. എന്നാല്‍ പകുതിയേ ഇപ്പോഴുള്ളൂ.

അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ പ്രമുഖ രാജ്യങ്ങളൊന്നും ഇറാന്റെ എണ്ണ വാങ്ങുന്നില്ല. സിറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്. മറ്റു രാജ്യങ്ങളുമായി സാമ്പത്തിക ഇടപാട് നടത്താന്‍ പറ്റാത്തതാണ് വെല്ലുവിളി. ഇറാന്റെ എണ്ണയ്ക്കും ബാങ്കുകള്‍ക്കുമെതിരെ അമേരിക്കയുടെ ഉപരോധം നിലവിലുണ്ട്. ഇടനിലക്കാര്‍ മുഖേനയാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്.

ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ എണ്ണ വാങ്ങിയാല്‍ മാത്രമേ ഇറാന്റെ വരുമാനം ഉയരൂ. രണ്ടു രാജ്യങ്ങളുമായും ഇറാന്‍ ചര്‍ച്ച നടത്തിയിരുന്നു. സൗദി എണ്ണ ഉല്‍പ്പാദനം കുറച്ച സാഹചര്യത്തില്‍ ഇറാന്‍ കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കുന്നത് വന്‍കിട രാജ്യങ്ങളുടെ പദ്ധതികള്‍ പൊളിക്കുന്ന നീക്കമാണ്.നിലവി; റഷ്യയിൽ നിന്നാണ്   ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends