ഐഫോൺ ചെയ്യുന്നത് ചാരപ്പണി ..അമേരിക്കയുമായി കൊമ്പുകോർത്ത് റഷ്യ....റഷ്യ ഐഫോൺ നിരോധിച്ചു

റഷ്യ യുക്രൈൻ യുദ്ധം നീണ്ടുപോകുമ്പോൾ അതുമായി ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള അകൽച്ചയും കൂടുന്നു ..മാറ്റ് രാജ്യങ്ങൾ കൂടി പരോക്ഷമായിട്ടാണെങ്കിലും യുദ്ധത്തിൽ പങ്കെടുക്കാൻ നിര്ബന്ധിതരാകുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത് . . ഇപ്പോൾ റഷ്യ ഐഫോണുകൾ നിരോധിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
തങ്ങളുടെ നീക്കങ്ങൾ യു.എസ് രഹസ്യാനേഷ്വണ ഏജൻസികൾ നിരീക്ഷിക്കുന്നത് തടയാനാണ് റഷ്യയുടെ നടപടിയെന്നാണ് സൂചന.അതിനർത്ഥം റഷ്യ ഇപ്പോൾ അമേരിക്കയെ സംശയത്തോടെതന്നെയാണ് കാണുന്നത് എന്ന് തന്നെയാണ്
സർക്കാർ ഉദ്യോഗസ്ഥരെയാണ് ഐഫോണും ഐപാഡും മറ്റ് ആപ്പിൾ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്.. ആയിര കണക്കിന് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും കമ്പനി നിർമ്മിക്കുന്ന ഐഫോണുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. യു എസ് ടെക് ഭീമൻ ആപ്പിളിന്റെ ഐഫോൺ അടക്കമുള്ള ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് റഷ്യ. തങ്ങളുടെ നീക്കങ്ങൾ യു.എസ് രഹസ്യാനേഷ്വണ ഏജൻസികൾ നിരീക്ഷിക്കുന്നത് തടയാനാണ് റഷ്യയുടെ നടപടിയെന്നാണ് റിപ്പോർട്ട്.
ഈ ആഴ്ചമുതൽ തന്നെ 'ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി' ഐഫോണുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ടെന്നു വാണിജ്യ മന്ത്രാലയം അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട ഒരു ഫയലും ഐഫോണിൽ തുറക്കാൻ പാടില്ല. എന്നാൽ, സ്വകാര്യ ഉപയോഗത്തിന് വിലക്കില്ല.റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയവും യുക്രെയ്നിൽ റഷ്യക്ക് വേണ്ടി ആയുധം വിതരണം ചെയ്യുന്നതിന് പാശ്ചാത്യ ഉപരോധത്തിന് വധേയമായ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ റോസ്‌റ്റെക്കും ഇതിനകം തന്നെ ഐഫോണുകൾക്ക് നരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് മന്ത്രാലയങ്ങളും വരും ദിവസങ്ങളിൽ ഐഫോണിന് നിരോധനം ഏർപ്പെടുത്തിയേക്കും. തങ്ങളുടെ നീക്കങ്ങൾ യു.എസ് രഹസ്യാനേഷ്വണ ഏജൻസികൾ നിരീക്ഷിക്കുന്നത് തടയാനാണ് റഷ്യയുടെ നടപടിയെന്നാണ് സൂചന.എല്ലാ ആപ്പിൾ ഉപകരണങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണെന്ന് റോസ്‌ടെക് പ്രതിനിധി അറിയിച്ചു
'ഐഫോണുകൾ ഇനി സുരക്ഷിതമായി കണക്കാക്കുന്നില്ലെന്നും ബദൽ മാർഗങ്ങൾ തേടണമെന്നും മന്ത്രാലയങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ച'തായി ആപ്പിൾ ഉൽപ്പന്നങ്ങൾ നിരോധിച്ച സർക്കാർ ഏജൻസിയുമായി അടുത്ത വൃത്തങ്ങൾ പ്രസ്താവിച്ചു. .
റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് കഴിഞ്ഞ മാസം, ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിച്ച് അമേരിക്ക നിരീക്ഷണം നടത്തുന്നതായി ആരോപിച്ചിരുന്നു. എന്നാൽ, ക്രെംലിനിലെ വിവിധ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ആപ്പിൾ ഉത്പന്നങ്ങൾക്ക് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നത്, റഷ്യൻ ഭരണകൂട സ്ഥാപനങ്ങൾക്കെതിരായ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ ചാരവൃത്തി ശ്രമങ്ങളുടെ ഫലമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .
വിദേശ സാങ്കേതിക വിദ്യയിൽ നിന്ന് സംസ്ഥാന സ്ഥാപനങ്ങൾ മാറണമെന്ന ക്രെംലിന്റെ ദീർഘകാലമായുള്ള ആഗ്രഹം വ്യക്തമാണ്. റഷ്യൻ ഗവൺമെന്റ് പ്രവർത്തനങ്ങളെ കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾക്ക് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ സാധ്യതയെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ദൂരീകരിക്കാൻ നിലവിലെ നിരോധനം മതിയാകുമെന്ന് ചില റഷ്യൻ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha





















