പാകിസ്ഥാനിലെ ഭരണമുന്നണിയുടെ പാർട്ടി സമ്മേളനത്തിനിടെ ചാവേർ ആക്രമണം; തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു

പാകിസ്ഥാനിലെ ഭരണമുന്നണിയുടെ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസൽ പാർട്ടിയുടെ സമ്മേളനത്തിനിടെ ചാവേർ ആക്രമണമുണ്ടായതും അമ്പതിലധികം ആളുകൾ കൊല്ലപ്പെട്ടതും പാകിസ്ഥാനെ നടുക്കിയിരുന്നു. കഴിഞ്ഞ ദിവസം വരെയും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്ത് വന്നിരുന്നില്ല.
ഇപ്പോളിതാ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ ( ജെ.യു.ഐ – എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടെയാണ് സ്ഫോടനമുണ്ടായത്.
23 കുട്ടികളടക്കംഇതുവരെ 54പേര്‍ മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്, 12 കിലോയോളം സ്‌ഫോടന വസ്തുക്കൾ പൊട്ടിത്തെറിക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ്. പാർട്ടിയുടെ പ്രാദേശിക നേതാവായ മൗലാന സിയാവുള്ളയും പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടു . ഇതിനിടെ ചാവേർ ആക്രമണത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം പുറത്തെത്തി.
പൊട്ടിത്തെറി നടന്ന പ്രദേശത്ത് സൈന്യത്തെയും അർദ്ധ സൈനിക വിഭാങ്ങളെയും വിന്യസിച്ചിരിക്കുകയാണ് . സർക്കാരിന്റെയും മുന്നണിയുടെയും ഇടനനിലക്കാരനായ മൗലാന ഫസ്ലൂർ റഹ്മാൻ പ്രസംഗിക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത് . 2011ലും 2014ലിലും രാഷ്‌ട്രീയ റാലിയിലുണ്ടായ പൊട്ടിത്തെറിയിൽ ഇയാൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha





















