Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ബ്രിട്ടണിലെ ഡയാന രാജകുമാരിയുടെ മരണം കൊലപാതകം തന്നെയോ..? ആ കൊലപാതകത്തിനു പിന്നില്‍ ബ്രിട്ടീഷ് രാജകുംടുംബത്തിനും ഫിലിപ്പ് രാജാവിനും പങ്കുണ്ടായിരുന്നുവോ..?ഡയാന രണ്ടര മാസം ഗര്‍ഭിണി ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയോ....? വീണ്ടും ഉടലെടുത്തത് വിവാദങ്ങൾ....

05 SEPTEMBER 2023 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ബ്രിട്ടണിലെ ഡയാന രാജകുമാരിയുടെ മരണം  കൊലപാതകം തന്നെയോ?.  ആ കൊലപാതകത്തിനു പിന്നില്‍ ബ്രിട്ടീഷ് രാജകുംടുംബത്തിനും ഫിലിപ്പ് രാജാവിനും പങ്കുണ്ടായിരുന്നുവോ.?പാപ്പരാസികളില്‍ നിന്നൊളിക്കാനുള്ള പാച്ചിലില്‍ കാറപകടത്തില്‍പ്പെട്ടു കൊല്ലപ്പെടുമ്പോള്‍ ഡയാന രണ്ടര മാസം ഗര്‍ഭിണി ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയോ.ഡയാനയുടെ കാമുകനായിരുന്ന  ദോദി ഫയാദിന്റെ പിതാവ് ഈജിപ്ഷ്യന്‍ വ്യവസായപ്രമുഖനും ശതകോടീശ്വരനുമായ  മുഹമ്മദ് അല്‍ഫയാദ് കഴിഞ്ഞ ദിവസം അന്തരിച്ച വേളയില്‍ ആ ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്.
മകന്റെ മരണത്തിന് പിന്നില്‍ ബ്രീട്ടിഷ് രാജകുടുംബത്തിന് പങ്കുണ്ടായിരുന്നുവെന്ന മുഹമ്മദ് അല്‍ഫയാദിന്റെ നിഗമനം ഈ വേളയില്‍ വീണ്ടും വാര്‍ത്തയാവുകയാണ്. 94-ാം വയസില്‍ അല്‍ഫയാദ് കഴിഞ്ഞ ദിവസം മരിക്കും വരെ മകന്‍ കൊല്ലപ്പെട്ടതാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

 

ബ്രിട്ടീഷ് രാജകുടുംബം എന്നതിനേക്കാള്‍ ഫിലിപ്പ് രാജാവിനും ചാള്‍സിനും  പങ്കുണ്ടായിരുന്നുവെന്നതാണ് ആരോപണത്തിലെ കഴമ്പ്.ഡയാനയുടെയും മകന്‍ ഡോഡിയുടെയും  26-ാം ചരമവാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് അല്‍-ഫായിദ് മരിച്ചത്. ഡയാന ഗര്‍ഭിണിയായിരുന്നുവെന്ന വിവരം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ ബ്രീട്ടീഷ് രാജവംശത്തിനുണ്ടായ മാനക്കേടില്‍ ഡയനായെയും ഡോഡിയെയും ആസൂത്രിതമായി ഫിലിപ്പ് രാജാവ് ചാള്‍സിന്റെ അറിവോടെ   കൊലചെയ്തതാണെന്ന ആരോപണത്തില്‍ ശരിയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. മുസ്ലീം വിശ്വാസിയില്‍നിന്ന   ഡയാന ഗര്‍ഭിണിയായി എന്നതു മാത്രമല്ല ഡയാന പില്‍ക്കാലത്ത് മുസ്ലീം മതത്തില്‍ ചേരുമോ എന്ന ആശങ്കയും രാജവംശത്തെ അലട്ടിയിരുന്നുവെന്ന് അല്‍ഫയാദ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.  

 

ഇംഗ്ലണ്ടിന്റെ ഭാവി രാജാവിന് ഒരു മുസ്ലിം അര്‍ദ്ധസഹോദരന്‍ ഉണ്ടാകുന്നത് തടയാനും ചാള്‍സിനെ സംബന്ധിച്ച കൂടുതല്‍ രഹസ്യങ്ങള്‍ ഡയാന പുറത്തുവിടാതിരിക്കാനുമായിരുന്നു കൊലപാകതമെന്നും ഫയാദ് ആരോപിച്ചിരുന്നു.  1997-ലാണ് ഡയാന രാജകുമാരിയും അല്‍ ഫായിദിന്റെ  മകന്‍ ഡോഡിയും സഞ്ചരിച്ച കാര്‍  അപകടത്തിലാകുന്നത്. ഇത് കൊലപാതകമാണെന്ന് വാദിച്ച അല്‍ ഫായിദ് ഏകദേശം 10 വര്‍ഷത്തോളമാണ് ഇതിന്റെ പിന്നാലെ നടന്നത്. ഡയാന ഒരു മുസ്ലീമിനെ വിവാഹം കഴിക്കുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതും തടയാന്‍ രാജ്ഞിയുടെ ഭര്‍ത്താവായ ഫിലിപ്പ് രാജകുമാരന്‍ തന്നെയാണ് അവളെ കൊല്ലാന്‍ ബ്രിട്ടന്റെ സുരക്ഷാ സേനക്ക് ഉത്തരവിട്ടതെന്നുമാണ് അല്‍ഫായിദ് ആരോപിച്ചുകൊണ്ടിരുന്നത്.ഇരുവവരുടെയും മരണശേഷം ഡയാനയുടെയും ഡോഡിയുടെയും ഒരു  വെങ്കല സ്മാരക പ്രതിമ അദ്ദേഹം സ്ഥാപിച്ചതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

1997 ഓഗസ്‌ററ് 31~ന് പാരിസില്‍വച്ച്  പാപ്പരാസികളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ കാറഅപകടത്തില്‍ ദോദിയും ഡയാനയും മരിച്ചതെന്നാണ് ഇപ്പോഴും പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ പാപ്പരാസികള്‍ വേഷം മാറിവന്ന രഹസ്യപ്പോലീസായിരുന്നുവെന്നും ബ്രിട്ടീഷ് രാജകുടുംബം നിയോഗിച്ച ചാരന്‍മാരായിരുന്നു അവരെന്നുമാണ് അല്‍ഫായിദ് പറഞ്ഞിരുന്നത്.
കൊലപ്പെടുത്താന്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സര്‍വീസിന് ഫിലിപ്പ് രാജാവ്  ഉത്തരവ് നല്‍കി എന്നായിരുന്നു ദോദിയുടെ ആരോപണം. മരണസമയത്ത് ഡയാന ഗര്‍ഭിണിയായിരുന്നു എന്നും, തന്റെ മകന്റെ കുട്ടിയെയാണ് ഡയാന ഗര്‍ഭം ധരിച്ചിരുന്നതെന്നും മുഹമ്മദ് അല്‍ ഫയദ് അവകാശപ്പെട്ടിരുന്നെങ്കിലും, അതിനുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ പില്‍ക്കാലത്ത്  അദ്ദേഹത്തിനു സാധിച്ചില്ല.ഈജിപ്ഷ്യന്‍ നഗരമായ അലക്‌സാണ്ട്രിയയില്‍ ജനിച്ച അല്‍-ഫയദ് തയ്യല്‍ മെഷീന്‍ വില്‍പ്പനക്കാരനായാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി റിയല്‍ എസ്റ്റേറ്റ്, ഷിപ്പിംഗ്, നിര്‍മ്മാണം എന്നിവ കെട്ടിപ്പടുത്തു. ഹാരോഡ്സ്, ഫുള്‍ഹാം, പാരീസിലെ റിറ്റ്സ് ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വന്തമായുണ്ടായിരുന്നെങ്കിലും ബ്രിട്ടനില്‍ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.ബ്രിട്ടീഷ് പൗരത്വം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി വാഗ്വാദം നടത്തുകയും ഫ്രാന്‍സിലേക്ക് മാറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അല്‍ ഫായിദിന് പിന്നീട് ഉന്നത  ബഹുമതിയായ ലെജിയന്‍ ഓഫ് ഓണര്‍ നല്‍കിയിരുന്നു.

 

ഈജിപ്റ്റില്‍ ജനിച്ച അല്‍ ഫയദ് 1970~കളിലാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. 1979~ല്‍ സഹോദരന്‍ അലിയ്‌ക്കൊപ്പം പാരിസിലെ വിഖ്യാതമായ റിറ്റ്‌സ് ഹോട്ടല്‍ വാങ്ങി. 1985~ല്‍ ഇവര്‍ ഹരോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റേറാറുും സ്വന്തമാക്കി. എന്നാല്‍ ഡയാനയുടെ ഗര്‍ഭത്തിനു പിന്നില്‍  മറ്റൊരാളായിരുന്നുവെന്നും ഡയാനയ്ക്ക് അവസാനകാലത്ത് മൂന്നു കാമുകന്‍മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും മറ്റൊരു കഥ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.1997 ഓഗസ്റ്റ് മാസം 31 ന് അര്‍ധരാത്രി 12.20നായിരുന്നു ലോകത്തെ ഞെട്ടിച്ച ആ  കാറപകടം.  അല്‍ഫയാദിന്റെതന്നെ  ഉടമസ്ഥതയിലുള്ള പാരീസിലെ പ്രശസ്തമായ  റിറ്റ്സ് ഹോട്ടലില്‍  നിന്ന് പുറപ്പെട്ട കറുത്ത ബെന്‍സ് കാര്‍ പോണ്‍ഡെ ലാമ തുരങ്കത്തിനുള്ളിലെ പതിമൂന്നാം നമ്പര്‍ തൂണില്‍ ഇടിച്ച് തകരുകയായിരുന്നു.  കാര്‍ ഓടിച്ചിരുന്ന ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഹെന്റി പോള്‍, ഡോഡി അല്‍ ഫയാദ്  എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാള്‍  ഡോഡിയുടെ ബോഡി ഗാര്‍ഡായിരുന്ന ട്രവറാണ്.

 

ഇവര്‍ മൂന്ന് പേരെക്കൂടാതെ കാറിലുണ്ടായിരുന്ന നാലാമത്തെ വ്യക്തിയും  അപകടത്തിന് മൂന്നര മണിക്കൂറിന് ശേഷം പാരീസിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.1997 ഓഗസ്റ്റില്‍ ഡയാനയും ഡോഡും പാരീസില്‍ വിമാനം ഇറങ്ങിയതുമുതല്‍ പാപ്പരാസികള്‍ പിന്നാലെ കൂടിയതാണ്.    അവരില്‍ നിന്ന് രക്ഷപ്പെടാനാണ് ഓഗസ്റ്റ് 31 ന് അര്‍ത്ഥരാത്രി പാരിസിലെ അപ്പാര്‍ട്ട്മെന്റിലേക്കുള്ള യാത്രക്ക് ഡയാനയും ഡോഡിയും റിറ്റ്സ് ഹോട്ടലിന്റെ പിന്‍വാതില്‍ തെരഞ്ഞെടുത്തത്.കാറിനെ പിന്തുടര്‍ന്ന പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. അവരെ പിന്തുടര്‍ന്ന  ഏഴു  ഫോട്ടോഗ്രാഫര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന ഹെന്റി പോള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നു.  എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഓരോന്നായി ഉയര്‍ന്നുവരികയായിരുന്നു.

ഗൂഢാലോചന നടന്നത് ബെക്കിംഗ്ഹാം കൊട്ടാരത്തിലാണെന്നും പദ്ധതി നടപ്പിലാക്കിയത് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണെന്നും  ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമുള്ള ശ്രമം ഫ്രഞ്ച് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും ആരോപണം ഉയര്‍ന്നു.അപകട സ്ഥലത്ത് നിന്ന് മൂന്ന് മൈല്‍ മാത്രമകലെയുള്ള ആശുപത്രിയിലേക്ക് എത്താന്‍ ഡയാനയുമായി പുറപ്പെട്ട ആംബുലന്‍സിന് ഒരു  മണിക്കൂര്‍ 10 മിനിറ്റ് വേണ്ടി വന്നു. ഇതിനിടയില്‍ രണ്ട് തവണ ആംബുലന്‍സ് നിറുത്തുകയും ചെയ്തു. ഡയാനയുടെ മരണം ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് ഫയാദും ഗൂഢാലോചനാ വാദക്കാരും പറയുന്നത്. അപകടം നടന്ന ടണലില്‍ ഉണ്ടായിരുന്ന 10 സിസി ടിവി ക്യാമറകളില്‍ ഒന്ന് പോലും അപകടദിവസം പ്രവര്‍ത്തിച്ചിരുന്നില്ല.ഹെന്റി പോള്‍ അമിത അളവില്‍ മദ്യപിച്ചിരുന്നില്ല എന്നതിന് തെളിവായി ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  ഹെന്റിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടന്നെന്ന വാദവുമായി അദ്ദേഹത്തിന്റെ ബന്ധുക്കളും രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends