ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണം; ഇസ്രയേലിന് ലോകജനതയില്‍നിന്ന് കിട്ടിയ പിന്തുണ നഷ്ടമാകുന്നു; തുറന്നടിച്ച് അമേരിക്കന്‍ പ്രസിഡൻ ജോ ബൈഡന്‍

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. യുദ്ധത്തിന്റെ തുടക്കം അമേരിക്ക കട്ട പിന്തുണയുമായി ഇസ്രയേലിനൊപ്പം ഉണ്ട്. എന്നാൽ സമവാക്യങ്ങൾ മാറുകയാണ്. അമേരിക്ക കളം മാറ്റി ചവിട്ടുകയാണ്. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡൻ ഇസ്രയേലിനെ വിമർശിച്ചിരിക്കുകയാണ് . ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് കിട്ടിയ പിന്തുണ നഷ്ടമാകുകയാണെന്നും അമേരിക്കന്‍ പ്രസിഡൻ ജോ ബൈഡന്‍ പറഞ്ഞു.
ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും അമേരിക്കന്‍ പ്രസിഡൻ പറഞ്ഞു. വാഷിംഗ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ആരോപിച്ചു. ഇസ്രയേലിനെ പ്രതേയികിച്ച് നെതന്യാഹൂ സർക്കാരിനെ അതിരൂക്ഷമായി തന്നെ വിമർശിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡൻറ് .
ഗാസയിൽ വെടിനിർത്താനുള്ള യു.എൻ. രക്ഷാസമിതി പ്രമേയം ഏകപക്ഷീയമായി അമേരിക്ക വീറ്റോചെയ്തിരുന്നു. എന്നാൽ ഇതോടെ ലോക രാജ്യങ്ങൾ അമേരിക്കയുടെ നിലപാടിനെ വിമർശിച്ചിരുന്നു. യു.എസും ഇസ്രയേലും അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുകയാണ് എന്നതലത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നിലപാട് മാറ്റം എന്നതും ശ്രദ്ധേയം. മനുഷ്യാവകാശസംഘടനകളും അറബ്‍രാഷ്ട്രങ്ങളും വെടിനിർത്തലിന് സമ്മർദം ചെലുത്തുന്നുണ്ട്. മാസങ്ങളോ ആഴ്ചകളോ എടുത്താലും ഹമാസിനെ ഉന്മൂലനംചെയ്യാതെ യുദ്ധം നിർത്തില്ലെന്ന നിലപാടിൽ ഇസ്രയേൽ ഉറച്ച് നിൽക്കുന്നു .
https://www.facebook.com/Malayalivartha






















