അന്താരാഷ്‌ട്ര പിന്തുണയോടെയോ അല്ലാതെയോ’ ഗാസ യുദ്ധം തുടരും ; വെടിനിര്‍ത്തല്‍ നിർത്തില്ല എന്ന നിലപാടിൽ ഉറച്ച് ഇസ്രായേല്‍

വെടിനിര്‍ത്തല്‍ നിർത്തില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇസ്രായേല്‍. പ്രധാന സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്ന് പോലും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ‘അന്താരാഷ്‌ട്ര പിന്തുണയോടെയോ അല്ലാതെയോ’ ഗാസ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രഖ്യാപിക്കുന്നത് .
അന്താരാഷ്‌ട്ര പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും ഗാസയിൽ യുദ്ധം തുടരുമെന്ന് തന്നെയാണ് ഇസ്രായേൽ. പ്രഖ്യാപിച്ചിരിക്കുന്നത് . കഴിഞ്ഞ ദിവസം ചേർന്ന യുഎൻ ജനറൽ അസംബ്ലി ഗാസയിൽ മാനുഷിക പരിഗണനകൾക്ക് പ്രാധാന്യം നൽകി എത്രയും വേഗം വെടിനിർത്തൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു.
ഇന്ത്യ ഉൾപ്പെടെ 153 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി . ഗാസയിലെ സാധാരണക്കാരായ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കണമെന്നായിരുന്നു പ്രമേയത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹമാസിനെതിരായ യുദ്ധം അതിന്റെ ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ പറഞ്ഞത്.
ഗാസയില്‍ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണത്തിലൂടെ രാജ്യത്തിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും ബൈഡന്‍ പറഞ്ഞു. വാഷിംഗ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജോ ബൈഡൻ.
https://www.facebook.com/Malayalivartha






















