Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഹമാസിനെതിരെ പോരാട്ടം ജയിക്കാൻ മാസങ്ങളെടുക്കുമെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ തുറന്നുപറച്ചിലിനു പിന്നാലെ..ഗസ്സയിൽനിന്നു സൈനികരെ പിൻവലിക്കാൻ ഇസ്രായേൽ.. മൂന്നു മാസത്തോടടുത്ത യുദ്ധത്തിൽ അപ്രതീക്ഷിത പിന്മാറ്റവുമായി ഇസ്രായേൽ..ആയിരക്കണക്കിന് സൈനികരെ പിൻവലിക്കുകയാണെന്ന് സൈനിക വക്താവ്...

02 JANUARY 2024 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഹമാസിനെതിരെ പോരാട്ടം ജയിക്കാൻ മാസങ്ങളെടുക്കുമെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ തുറന്നുപറച്ചിലിനു പിന്നാലെ ഗസ്സയിൽനിന്നു സൈനികരെ പിൻവലിക്കാൻ ഇസ്രായേൽ.ഗസ്സയിൽ മൂന്നു മാസത്തോടടുത്ത യുദ്ധത്തിൽ അപ്രതീക്ഷിത പിന്മാറ്റവുമായി ഇസ്രായേൽ. പ്രഖ്യാപിത ലക്ഷ്യങ്ങളായ ബന്ദികളെ പുറത്തെത്തിക്കലും ഹമാസിനെ തകർക്കലും എവിടെയുമെത്താതെ തുടരുന്നതിനിടെ ഗസ്സയിൽനിന്ന് ആയിരക്കണക്കിന് സൈനികരെ പിൻവലിക്കുകയാണെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു. അഞ്ച് ബ്രിഗേഡുകളെയാണ് പിൻവലിക്കുന്നത്.വടക്കൻ ഗസ്സയുൾപ്പെടെ മേഖലകളിൽനിന്നാണ് വൻതോതിൽ പിന്മാറ്റം. പകരം, വ്യോമാക്രമണം ശക്തമാക്കി ഗസ്സക്കുമേൽ നാശം തുടരാനാണ് തീരുമാനം. സൈനിക നീക്കം തുടങ്ങിയശേഷം ആദ്യമായാണ് ഗസ്സയിൽനിന്ന് സൈനികരെ ഇസ്രായേൽ വൻതോതിൽ പിൻവലിക്കുന്നത്. യുദ്ധം ആരംഭിച്ചയുടൻ മൂന്നുലക്ഷം റിസർവിസ്റ്റുകളെ ഇസ്രായേൽ സൈനിക സേവനത്തിനായി വിളിച്ചിരുന്നു.

 

വിശ്രമത്തിനും പരിശീലനത്തിനുമായാണ് ഇവരെ നാട്ടിലേക്ക് അയയ്ക്കുന്നതെന്നാണു വിശദീകരണം.അടുത്ത ആഴ്ചകളിലായി അഞ്ച് ബ്രിഗേഡുകളെ പൂർണമായും പിൻവലിക്കാനാണു നീക്കമെന്ന് ഒരു സൈനിക വൃത്തം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഹമാസിനെതിരെ കൂടുതൽ ആസൂത്രിതമായ ആക്രമണത്തിനു സൈന്യത്തെ സജ്ജമാക്കുകയാണു ലക്ഷ്യമായി പറയുന്നത്.ഇതോടൊപ്പം റിസർവ് സേനയിലുള്ള സിവിലിയന്മാരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചയയ്ക്കും. യുദ്ധത്തെ തുടർന്നു തകർന്നുകിടക്കുന്ന രാജ്യത്തെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.റിസർവ് സേനയെ നാട്ടിലേക്ക് അയയ്ക്കുന്നതോടെ സമ്പദ്ഘടനയിലെ വലിയൊരു ഭാരം കുറഞ്ഞുകിട്ടുമെന്നാണ് സൈനിക വക്താവ് ഡാനിയേൽ ഹഗാരി മാധ്യമങ്ങളോട് വിശദീകരിച്ചത്.

ഈ വർഷം നടക്കാനുള്ള സൈനിക നടപടികൾക്കുള്ള ശക്തി സംഭരിക്കാനും ഇത് ഇവരെ സഹായിക്കും. യുദ്ധം തുടരുന്നതിനാൽ ഇവരുടെ സഹായം ഇനിയും വേണ്ടിവരുമെന്നും ഇദ്ദേഹം അറിയിച്ചു.ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സയിൽ ആക്രമണം തുടരുമെന്നും സൈനികവൃത്തം വ്യക്തമാക്കി. എന്നാൽ, പിൻവലിക്കുന്ന അഞ്ച് സേനാ വിഭാഗങ്ങളെ ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയ്‌ക്കെതിരായ യുദ്ധത്തിനായി വിന്യസിക്കുമെന്നും ഇദ്ദേഹം അറിയിച്ചു.22,000 പേരെ അറുകൊല നടത്തി ഗസ്സയിൽ ഇസ്രായേൽ വംശഹത്യ തുടരുകയാണ്. കരയാക്രമണത്തിന് ആദ്യം തുടക്കമിട്ട വടക്കൻ ഗസ്സയിൽ സൈനിക നീക്കം ഏകദേശം പൂർത്തിയായെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. ഹമാസുമായി നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന ഖാൻ യൂനുസ് അടക്കം മേഖലകളിൽ ഇപ്പോഴും രൂക്ഷ യുദ്ധം തുടരുകയാണ്. മധ്യ ഗസ്സയിലാകട്ടെ, സിവിലിയൻ കേന്ദ്രങ്ങളിൽ നിരവധി പേരാണ് ഇസ്രായേൽ കുരുതിക്കിരയായത്.

 

ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ടും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. 8,000 ഹമാസ് പേരാളികളെ വധിച്ചതായും ഇസ്രായേൽ അവകാശപ്പെടുന്നു.അതിനിടെ, ഹൂതികൾക്കെതിരെ യു.എസ് നേരിട്ട് ആക്രമണം ആരംഭിച്ച ചെങ്കടലിൽ സംഘർഷം ഇരട്ടിയാക്കി ഇറാൻ യുദ്ധക്കപ്പൽ വിന്യസിച്ചു. ഇറാൻ നാവികസേനയുടെ ഭാഗമായ ഐറിസ് അൽബുർസ് കപ്പലാണ് ബാബൽ മൻദബ് കടന്ന് ചെങ്കടലിലെത്തിയത്. ഇറാൻ സുരക്ഷാസേന മേധാവി അലി അക്ബർ അഹ്മദിയാൻ ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി ചർച്ചകൾ നടത്തിയെന്ന വാർത്തകൾക്കു പിറകെയാണ് പുതിയ നീക്കം. ഞായറാഴ്ച വാണിജ്യ കപ്പൽ ആക്രമിക്കാനെത്തിയെന്ന് കരുതുന്ന മൂന്ന് ഹൂതി ബോട്ടുകൾ യു.എസ് മുക്കിയിരുന്നു. അതിലുണ്ടായിരുന്ന മുഴുവൻപേരും കൊല്ലപ്പെടുകയും ചെയ്തു.സിംഗപ്പൂർ പതാകയുള്ള മീർസ്ക് ഹാങ്ഷൂ കപ്പൽ റാഞ്ചാൻ ശ്രമിക്കുന്നതിനിടെ യു.എസ്.എസ് ഐസനോവറിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്ററുകൾ തിരിച്ചടിക്കുകയായിരുന്നെന്നാണ് യു.എസ് കേന്ദ്രങ്ങളിൽനിന്നുള്ളറിപ്പോർട്ട്. 10 പേർ മരിച്ചതായി ഹൂതികളും സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇറാനെ നേരിട്ട് സംഘർഷത്തിന്റെ ഭാഗമാക്കിയേക്കുമെന്ന സൂചന നൽകുന്ന സംഭവം മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.പുതുവർഷദിനം വരെ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22000 കവിഞ്ഞു.മധ്യ ഗാസയിലെ ഡെയർ എൽ ബലായിൽ പുതുവർഷ ദിനത്തിലുണ്ടായ ആക്രമണത്തിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.അതെസമയം ഇസ്രായേൽ ജയിലിൽ ഒരു പലസ്തീൻകാരൻ കൂടി മരണമടഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം നിരവധി പലസ്തീൻകാർ ഇസ്രായേൽ ജയിലുകളിൽ മരണമടഞ്ഞിരുന്നു. ജയിലിൽ നടന്നത് സാധാരണ മരണമല്ലെന്നും ഇസ്രായേൽ പട്ടാളം കൊല ചെയ്തതാണെന്നും പലസ്തീനിലെ വിവിധ സംഘടനകൾ പ്രസ്താവിച്ചു.അതെസമയം പുതുവർഷദിനമായ ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നു. ന്യൂയോർക്കില്‌ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിനു പുറത്ത് നടന്ന സമരങ്ങളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.വെസ്റ്റ് ബങ്കിലെ പലസ്തീൻ കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തതായി യുഎൻ അറിയിച്ചു.

വെസ്റ്റ് ബങ്കിൽ 2023ൽ മാത്രം 1,119 പലസ്തീൻ കെട്ടിടങ്ങൾ പൊളിക്കുകയും 2,210 പേരെ ഓടിക്കുകയും ചെയ്ത് ഇസ്രായേൽ അധിനിവേശം കൂടുതൽ വ്യാപിപ്പിച്ചതായി യുഎന്‍ പുറത്തുവിട്ട വാർത്തകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം മഗാസി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ അൽ അഖ്‌സ പള്ളിയിലെ മുൻ ഇമാമും ഗാസയിലെ മുൻ വഖഫ്‌ മന്ത്രിയുമായ ഷെയ്‌ഖ്‌ യൂസുഫ്‌ സലാമ കൊല്ലപ്പെട്ടിരുന്നു.മൂന്ന്‌ മസ്‌ജിദുകൾക്കു നേരെയും ആക്രമണമുണ്ടായി. 85 ദിവസത്തിനുള്ളിൽ ഇസ്രയേൽ 1825 കൂട്ടക്കൊലകൾ നടത്തിയതായി ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് കഴിഞ്ഞ ദിവസം പറഞ്ഞു.ഹമാസ്‌ സൈനിക വിഭാഗമായ ഖസം ബ്രിഗേഡ്‌ ഞായറാഴ്‌ച അർധരാത്രിയോടെ ടെൽ അവീവിലേക്കുൾപ്പെടെ 20 റോക്കറ്റ്‌ വിക്ഷേപിച്ചതായി അറിയിച്ചു. അതേസമയം, ഗാസയിൽനിന്ന്‌ ആയിരക്കണക്കിനു സൈനികരെ മാറ്റുന്നതായി ഇസ്രായേൽ സൈന്യം തിങ്കളാഴ്ച പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിന്‌ മുന്നോടിയായാണ്‌ തീരുമാനം. ഒക്‌ടോബർ അവസാനവാരം മുതൽ തങ്ങളുടെ 172 സൈനികർ ഗാസയിൽ കരയാക്രമണം തുടങ്ങിയപ്പോൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends