ഹമാസിന്റെ ഉപനേതാവ് സലേഹ് അല്‍ അറൂറിയുടെ വധം.. ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും...പ്രതികാരം ചെയ്യുമെന്ന് രണ്ടുകൂട്ടരും പ്രഖ്യാപിച്ചതോടെയാണ് യുദ്ധം, ഗാസയ്ക്കു പുറത്തേക്കു വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്...

ഹമാസിന്റെ ഉപനേതാവ് സലേഹ് അല്‍ അറൂറിയുടെ വധം ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബയ്‌റുത്തിനു തെക്ക് ദഹിയേഹിലാണ് അറൂറിയെയും അംഗരക്ഷകരെയും ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചത്. ഗാസയിലെ ആക്രമണത്തിന്റെപേരില്‍ ഇസ്രയേലിലേക്ക് ദിവസേനയെന്നോണം മിസൈല്‍ അയക്കുന്ന ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ലെബനന്‍.ഹമാസിനെപ്പോലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ളയും. അറൂറിയുടെ വധത്തിന് പ്രതികാരംചെയ്യുമെന്ന് രണ്ടുകൂട്ടരും പ്രഖ്യാപിച്ചതോടെയാണ് യുദ്ധം ഗാസയ്ക്കു പുറത്തേക്കു വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്.ഇസ്രയേലും ലെബനനും തമ്മിലുള്ള ബന്ധം മുമ്പേ സംഘര്‍ഷഭരിതമാണ്. ബയ്‌റുത്തില്‍ അറൂറിയെ വധിച്ചതിനെ ലെബനന്‍ പ്രധാനമന്ത്രി നജീബ് മിതാക്കി അപലപിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ലെബനനും പെട്ടുപോകുമോ എന്ന ഭീതിയും അദ്ദേഹത്തിനുണ്ട്.
ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാല്‍ ലെബനനെ ഗാസയാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.പലസ്തീന്‍ ജനതയുടെ ആത്മാഭിമാനത്തിനുവേണ്ടിയാണ് ഹമാസ് അംഗങ്ങള്‍ രക്തസാക്ഷികളാകുന്നതെന്നാണ് അറൂറിയുടെ മരണത്തില്‍ അനുശോചിച്ച് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ പറഞ്ഞത്.പലസ്തീന്‍ ഒരിക്കലും തോല്‍ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയേഹും അറൂറി വധത്തെ അപലപിച്ചു.ഹമാസിന്റെ രാഷ്ട്രീയവിഭാഗത്തിന്റെ രണ്ടാമത്തെ വലിയ നേതാവ്; സായുധവിഭാഗമായ അല്‍ കസം ബ്രിഗേഡ്‌സിന്റെ സഹസ്ഥാപകന്‍; ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ അല്‍ കസം ബ്രിഗേഡ്‌സിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി; ഇറാനും ഹിസ്ബുള്ളയും ഹമാസും തമ്മിലുള്ള കണ്ണി. ഇവയെല്ലാമായിരുന്നു ചൊവ്വാഴ്ച ഇസ്രയേല്‍ വധിച്ച സലേഹ് അല്‍ അറൂറി (57). 2015ല്‍ യു.എസ്. അറൂറിയെ ഭീകരരുടെ പട്ടികയില്‍പ്പെടുത്തി.
വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചു.ഹമാസിന് വേണ്ടി ഫണ്ട് ശേഖരിക്കുന്നതും ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ഇദ്ദേഹമാണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. 2015ൽ അമേരിക്ക അൽ ആറൂറിയെ ഭീകരനായി പ്രഖ്യാപിച്ചു. കൂടാതെ ഇദ്ദേഹത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്യൻ ഡോളറാണ് (ഏകദേശം 41 കോടി രൂപ) അമേരിക്ക വിലയിട്ടത്.2014 ജൂണിൽ വെസ്റ്റ് ബാങ്കിൽനിന്ന് ഇസ്രായേൽ കൗമാരക്കാരായ ഇയാൽ യിഫ്ര, ഗിലാഡ് ഷെയർ, നഫ്താലി ഫ്രാങ്കൽ എന്നിവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം തുർക്കിയിൽനിന്ന് ഏകോപിപ്പിച്ചത് അൽ ആറൂറിയാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഹമാസ് ആദ്യം ഇത് നിഷേധിച്ചുവെങ്കിലും പിന്നീട് ആറൂറി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വരികയുണ്ടായി.
ഒക്ടോബർ ഏഴിലെ ആക്രമണത്തെത്തുടർന്ന് ആറൂറി ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഒക്‌ടോബർ 30ന് വെസ്റ്റ്ബാങ്കിലെ അരൂരയിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വീട് ഇസ്രായേൽ തകർക്കുകയുണ്ടായി.ഒക്ടോബർ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങൾ പുറംലോകത്തോട് പങ്കുവെച്ചത് ആറൂരിയായിരുന്നു. ഹമാസ് നേതാക്കളിൽ ഇസ്രായേൽ കൊലപ്പെടുത്തുന്ന അവസാനത്തെയാളാണ് ആറൂറി.ഹമാസ് യുദ്ധമുറകളുടെ ബുദ്ധികേന്ദ്രമായിരുന്ന യഹ്‍യ അയ്യാശിനെ 1996ൽ വധിച്ചാണ് തുടക്കം. 2002ൽ എഫ്-16 യുദ്ധവിമാനം നടത്തിയ ആക്രമണത്തിൽ ശൈഖ് സലാഹ് ശഹാദയും 2004ൽ യുദ്ധ ഹെലികോപ്റ്റർ ആക്രമണത്തിൽ ശൈഖ് അഹ്മദ് യാസീനും കൊല്ലപ്പെട്ടു. അതേ വർഷം, ഉപസ്ഥാപകൻ അബ്ദുൽ അസീസ് റൻതീസിയും 2006ൽ സായുധ വിഭാഗം നേതാവ് നബിൽ അബൂസൽമിയയും ഇസ്രായേൽ ആക്രമണത്തിനിരയായി.
https://www.facebook.com/Malayalivartha
























