ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായവുമായി തുർക്കി വീണ്ടും രംഗത്ത്...

ദുരിതത്തിലായ ഗാസയിലെ ജനങ്ങൾക്ക് വീണ്ടും മാനുഷിക സഹായവുമായി തുർക്കി രംഗത്ത്. 2344 ടൺ അവശ്യവസ്തുക്കളുമായി കപ്പൽ ഈജിപ്തിലേക്ക് പുറപ്പെടാൻ തയാറായിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബെസ്റ്റേക്കർ എന്ന കപ്പലിൽ 109 ട്രക്കുകളിലായിട്ടാണ് സാധനങ്ങൾ നിറച്ചിട്ടുള്ളത്. തെക്കൻ തുർക്കിയിലെ മെഡിറ്ററേനിയൻ കടലിന്റെ വടക്കുകിഴക്കൻ തീരത്തുള്ള മെർസിൻ തുറമുഖത്തു നിന്നാണ് കപ്പൽ പുറപ്പെടുക. ഈജിപ്തിലെ അൽ അരിഷ് തുറമുഖമാണ് ലക്ഷ്യസ്ഥാനം.
29 സർക്കാറിതര സംഘടനകളുടെ സഹായത്തോടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസി, മെർസിൻ ഗവർണർഷിപ്പ് എന്നിവ ചേർന്നാണ് സഹായം ഒരുക്കിയിട്ടുള്ളത്. പാസ്ത, വെള്ളം, തക്കാളി പേസ്റ്റ്, പൊടികൾ, പഞ്ചസാര, ടെന്റുകൾ, പുതപ്പുകൾ, ശുചിത്വ സാമഗ്രികൾ എന്നിവയുൾപ്പെടെ 2,334 ടൺ മാനുഷിക സഹായ സാമഗ്രികളാണ് അയക്കുന്നത്.
ഫലസ്തീൻ നമ്മുടെ സഹോദര രാജ്യമാണ്. ഞങ്ങൾ എല്ലായ്പ്പോയും അവർക്കൊപ്പം നിൽക്കുന്നു’ -ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് പ്രസിഡൻസി മെർസിൻ പ്രവിശ്യയുടെ തലവൻ സെൻക് യിൽഡിസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























