പൊടുന്നനെ ദേഹത്ത് പൊങ്ങുന്ന ഉണങ്ങാത്ത വ്രണങ്ങൾ; ഇസ്രയേലിയർ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത; ഇസ്രയേലിനെ ദ്രോഹിച്ച ഹമാസുകൾക്ക് മാറാരോഗം!!!

യഹൂദന്മാരുടെ വാഗ്ദത്ത ഭൂമിയാണ് ഇസ്രായേൽ. ഒക്ടോബർ 7 നു ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസ തകർന്നടിഞ്ഞു. ഇപ്പോഴും യുദ്ധം തുടർന്നുകൊണ്ടിരിക്കുകയാണ്. അവസാനത്തെ ഹമാസ് തീവ്രവാദിയെ വരെ ഒടുക്കാനായി 2024 ലും യുദ്ധം തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ ഗാസ ഇപ്പോൾ അക്ഷരാർത്ഥത്തിൽ നരകമാക്കിയിരിക്കുകയാണ് ഹമാസ്. ഹമാസ് തീവ്രവാദികൾക്കുൾപ്പടെ ഗാസ നിവാസികൾക്കിടയിൽ പകർച്ചവ്യാധി പടർന്നു പിടിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലെയ്ഷ്മാനിയാസിസ് അഥവാ ‘യെരിഹോവിലെ പനിനീർപ്പൂവ്’ എന്ന രോഗം വ്യാപിക്കുകയാണ്. ഇസ്രായേൽ സ്വന്തം സൈനികരെ കഴിഞ്ഞ ദിവസം ഗാസയിൽ നിന്ന് പിൻവലിച്ചിരുന്നു. ഇതിനു കാരണവും ഈ മാറാ രോഗം പടരുന്നത് തന്നെയാണ്.
ഗസ്സ കയ്യേറിയ ഇസ്രയേൽ സൈനികരിൽ പകർച്ചവ്യാധി വ്യാപിക്കുന്നു. ത്വക്ക് രോഗമാണ് സൈനികരിൽ വ്യാപിക്കുന്നത്. ലെയ്ഷ്മാനിയാസിസ് അഥവാ ‘യെരിഹോവിലെ പനിനീർപ്പൂവ്’ എന്ന രോഗം വ്യാപിക്കുന്നതിനെ തുടർന്ന് ഇവരിൽ പലരെയും യുദ്ധമുഖത്തുനിന്ന് പിൻവലിച്ചു എന്ന് ഇസ്രയേലി ദിനപ്പത്രം മാരിവ് റിപ്പോർട്ട് ചെയ്തു.
ധാരാളം ഗാസ നിവാസികൾക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചിലരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചെങ്കിലും പരിശോധനാഫലം വന്നിട്ടില്ല. ചില ഇസ്രായേലി സൈനികർക്കും രോഗം പിടിപെട്ടു എന്നും അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് സൈനിക ആശുപത്രികളിലേക്ക് മാറ്റിയഥായും റിപ്പോർട്ടുണ്ട് .
ലെയ്ഷ്മാനിയാസിസ് എന്ന പരാന്നഭോജിയാണ് രോഗം പടർത്തുന്നത്. വർഷങ്ങളായി ലെയ്ഷ്മാനിയാസിസ് ഒരു ദേശീയ ദുരന്തമായി പരിഗണിച്ചിരിക്കുന്ന അസുഖമാണെന്ന് ഇസ്രയേലി സൊസൈറ്റി ഓഫ് പാരസിറ്റോളജി ആൻഡ് ട്രോപ്പിക്കൽ ഡിസീസ് പ്രസിഡൻ്റ് ഇലൈ ഷ്വാർട്സ് പറഞ്ഞു. 2014ലെ യുദ്ധത്തിലും സമാന പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എലികളിൽ കാണപ്പെടുന്ന ഈ പരാന്നഭോജി ഇവരിൽ നിന്നാണ് മനുഷ്യരിലെത്തുന്നത്. ഈ ഭാഗത്ത് എലികൾ കൂടുതലുണ്ട്. എലികളിൽ നിന്ന് മണലീച്ചയിലൂടെ മനുഷ്യരുടെ ശരീരത്തിൽ ഇത് പ്രവേശിക്കും. മണലീച്ച കടിക്കുമ്പോൾ അവിടെ വ്രണം രൂപപ്പെടും. ഇത് പഴുത്ത്, ഭേദമാവാതെ ഏറെക്കാലം തുടരും. എത്ര മണലീച്ചകൾ കടിക്കുന്നോ അത്ര വ്രണങ്ങൾ ശരീരത്തിലുണ്ടാവും. ജീവഹാനിയുണ്ടാവില്ലെങ്കിലും കടിച്ചയിടത്ത് ജീവിതകാലം മുഴുവൻ അടയാളമുണ്ടാവും.
ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ഗാസയിലെ 23 ലക്ഷം താമസക്കാരിൽ 21 ലക്ഷവും ഭവനരഹിതരായി. കര, വ്യോമ ആക്രമണം രൂക്ഷമായി തുടരുകയാണ് ഇപ്പോഴും . അഭയം തേടി പലായനം ചെയ്യുന്നവർ ടെന്റുകളിലും താൽക്കാലിക വസതികളിലും ദുരിതക്കയത്തിലാണ്.
മുറിവേറ്റവരുടെ ദേഹത്തുനിന്നും പുഴുക്കൾ അരിക്കുന്നു എന്ന് വരെ ഉള്ള റിപ്പോർട്ടുകൾ ഉണ്ട് . തെക്കൻ ഗാസ പട്ടണമായ റഫയിലാണ് അഭയാർഥികൾ ഏറെയും തടിച്ചുകൂടിയിരിക്കുന്നത്. ഇവിടെയും ആക്രമണമുണ്ടായി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ ഇവർ മരണത്തെ മുഖാമുഖം കാണുന്നു.
പലയിടത്തും ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്നു മൃതദേഹങ്ങൾ വീണ്ടെടുത്തു സംസ്കരിക്കാൻ പോലുമാകാതെ രക്ഷാപ്രവർത്തകർ വലയുന്നു. ഇതെല്ലം പകർച്ചവ്യാധികൾ പടരാൻ കാരണമാണ്
https://www.facebook.com/Malayalivartha
























