Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അറബിക്കടലിൽ ഇനി കടൽകൊള്ളക്കാർ കടന്നു കയറില്ല. സൊമാലിയൻ തീരത്ത് അജ്ഞാതസംഘം റാഞ്ചിയ ചരക്കുകപ്പലിൽനിന്ന് 15 ഇന്ത്യക്കാരുൾപ്പെടെ 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചത് സമാനതകളില്ലാത്ത നീക്കമായിരുന്നു

06 JANUARY 2024 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍


അറബിക്കടലിൽ ഇനി കടൽകൊള്ളക്കാർ കടന്നു കയറില്ല. സൊമാലിയൻ തീരത്ത് അജ്ഞാതസംഘം റാഞ്ചിയ ചരക്കുകപ്പലിൽനിന്ന് 15 ഇന്ത്യക്കാരുൾപ്പെടെ 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചത് സമാനതകളില്ലാത്ത നീക്കമായിരുന്നു. അന്തരാഷ്ട്ര തലത്തിൽ ഏറെ കൈയടിയും ഇന്ത്യയ്ക്ക് കിട്ടുകയാണ്. ഇന്ത്യയുടെ നാവിക കരുത്താണ് കടൽകൊള്ളക്കാർക്ക് കഴിഞ്ഞ ദിവസം തിരിച്ചറിയാനായത്.

ഐ.എൻ.എസ്. ചെന്നൈ 'ദ ഡിസ്ട്രോയർ'എന്ന കപ്പലാണ് കടൽകൊള്ളക്കാരെ തുരത്തിയത്. നാവികസേനയുടെ കൊൽക്കത്ത ക്ലാസ് യുദ്ധക്കപ്പലുകളിൽ മൂന്നാമത്തേതാണ് ചെന്നൈ നഗരത്തിന്റെപേരിലുള്ള ഈ ആദ്യ യുദ്ധക്കപ്പൽ. 2010 ഏപ്രിലിൽ രണ്ടിന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി കപ്പലിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തതാണ് ഇത്.





 ഉദ്ഘാടനം ചെയ്യുകയും 2016 നവംബർ 21-ന് ഇന്ത്യൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ കമ്മീഷൻ ചെയ്യുകയും ചെയ്തു . ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ചെന്നൈയുടെ പേരിലുള്ള ആദ്യത്തെ നാവിക കപ്പലാണ് ഐഎൻഎസ് ചെന്നൈ . കമ്മീഷണിംഗ് കമാൻഡിംഗ് ഓഫീസറായിരുന്നു ക്യാപ്റ്റൻ സി.ആർ. പ്രവീൺ നായർ .



 തമിഴ്‌നാടിനോടുള്ള ആദരമെന്ന നിലയിൽ ജല്ലിക്കെട്ട് ഉത്സവത്തിന്റെ പ്രതീകമായി ഒരു കാളയുടെ മുദ്ര കപ്പലിലുണ്ട്. വിപുലമായ ആയുധശേഖരവും അത്യാധുനികസംവിധാനങ്ങളും കപ്പലിലുണ്ട്. ഈ കപ്പലായിരുന്നു ചരിത്ര ദൗത്യത്തിന് നിയോഗിച്ചത്. കരുത്തോടെ തന്നെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തു.

അത്യാധുനിക ആയുധങ്ങളും സെൻസറുകളും, സ്റ്റെൽത്ത് ഫീച്ചറുകൾ, നൂതന ആക്ഷൻ ഇൻഫർമേഷൻ സിസ്റ്റം, സമഗ്രമായ ഓക്സിലറി കൺട്രോൾ സിസ്റ്റം, ലോകോത്തര മോഡുലാർ ലിവിംഗ് സ്‌പേസുകൾ, അത്യാധുനിക പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം എന്നിവയും മറ്റ് നൂതന സവിശേഷതകളും ഉള്ള തരത്തിലാണ് ഇന്ത്യ രൂപകൽപ്പന ചെയ്ത കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ കപ്പലുകൾ നിരവധി പുതിയ സവിശേഷതകൾ സംയോജിപ്പിക്കുകയും മുൻകാല പ്രൊജക്റ്റ് 15 കപ്പലുകളെ അപേക്ഷിച്ച് കൂടുതൽ വിപുലമായ ആയുധ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കുന്ന ഡിസൈൻ മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു.

ശത്രുവിമാനങ്ങളുടെയും കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈലുകളുടെയും ഭീഷണി നേരിടാൻ രൂപകൽപ്പന ചെയ്ത കപ്പലിന്റെ വ്യോമ പ്രതിരോധ ശേഷി, ഡിആർഡിഒ സഹകരിച്ച് വികസിപ്പിച്ചെടുത്ത ലംബ വിക്ഷേപണം, ദീർഘദൂര ഉപരിതല മിസൈൽ സംവിധാനം എന്നിവയെ ചുറ്റിപ്പറ്റിയാണ് .

നാല് AK-630 ദ്രുത-ഫയർ തോക്കുകൾ കപ്പലിന് പ്രതിരോധ ശേഷി നൽകും, അതേസമയം MR തോക്ക് ഫലപ്രദമായ നാവിക വെടിവെപ്പ് പിന്തുണ നൽകാൻ അവളെ പ്രാപ്തമാക്കും.

ഇന്ത്യ വികസിപ്പിച്ചെടുത്ത ഇരട്ട ട്യൂബ് ടോർപ്പിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിന്റെ അന്തർവാഹിനി വിരുദ്ധ ശേഷിക്ക് പഞ്ച് നൽകും.

ഐഎൻഎസ് ചെന്നൈ സൂപ്പർസോണിക് ബ്രഹ്മോസ് ഉപരിതല മിസൈൽ സംവിധാനം വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് . ഈ സംവിധാനം കപ്പലിനെ തീരത്തെ അടിസ്ഥാനമാക്കിയുള്ളതും നാവികസേനയുടെതുമായ ഉപരിതല ലക്ഷ്യങ്ങളിൽ ദീർഘദൂരത്തിൽ ഏർപ്പെടാൻ പ്രാപ്തമാക്കുന്നു, ഇത് ശത്രു ലക്ഷ്യങ്ങൾക്കെതിരായ ആക്രമണത്തിനുള്ള മാരകമായ പ്ലാറ്റ്ഫോമാക്കി മാറ്റുന്നു




ഹൂതിയാക്രമണത്തെ പ്രതിരോധിക്കാൻ നാവികസേന അറബിക്കടലിൽ വിന്യസിച്ചിരുന്ന ഐ.എൻ.എസ്. ചെന്നൈ എന്ന യുദ്ധക്കപ്പലാണ് ജീവനക്കാരെ രക്ഷിച്ചത്. 'എം വി ലില നോർഫോക്' എന്ന ലൈബീരിയൻ ചരക്കുകപ്പലാണ് വ്യാഴാഴ്ച രാത്രി സൊമാലിയയിലെ ഹഫൂനിന് കിഴക്കുഭാഗത്തുെവച്ച് അജ്ഞാതസംഘം റാഞ്ചിയത്. സമാനതകളില്ലാത്ത ഇടപെടലാണ് നാവിക സേന നടത്തിയത്. കപ്പൽ പിടിച്ചെടുക്കാനോ ബന്ദി ചർച്ചകളിലേക്ക് കടക്കാനോ റാഞ്ചൽ സംഘത്തിന് കഴിഞ്ഞില്ല. ഇതോടെ അറബിക്കടൽ സുരക്ഷിത ഇടമാണെന്ന സന്ദേശവും കപ്പൽ കമ്പനികൾക്ക് ഇന്ത്യ നൽകുന്നു. എല്ലാ തീരത്തും അതാത് രാജ്യങ്ങൾ സമാനമായി ഇടപെട്ടാൽ കടൽകൊള്ളയും തീരുമെന്ന് വ്യക്തം. ഹൂതികളുടെ ആക്രമണഭീഷണിയെത്തുടർന്ന് ചെങ്കടലിൽനിന്ന് ഒട്ടേറെ കപ്പലുകൾ വഴിതിരിച്ചുവിടുന്നതിനിടെയാണ് ഇന്ത്യൻ ഇടപെടൽ.

യെമനു സമീപം സൊമാലിയൻ തീരത്തോടുചേർന്ന് ചെറുബോട്ടിൽ എത്തിയ അജ്ഞാതസംഘമാണ് റാഞ്ചലിന് ശ്രമിച്ചത്. കപ്പൽ റാഞ്ചുന്നതിനൊപ്പം ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നിരിക്കാം അക്രമികളുടെ ലക്ഷ്യം. ഏറെനേരം ശ്രമിച്ചിട്ടും നടക്കാതെ വന്നതും കപ്പലിൽനിന്ന് പുറത്തുപോകണമെന്ന് ഇന്ത്യൻ നാവികസേന ആളില്ലാ വിമാനംവഴി നൽകിയ സന്ദേശവും അക്രമികൾ ദൗത്യം ഉപേക്ഷിച്ചുപോകാനുള്ള കാരണമായി. നാവികസേനയുടെ കമാൻഡോ വിഭാഗമായ 'മാർക്കോസാ'ണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.

ബ്രസീലിൽനിന്ന് ബഹ്റൈനിലേക്ക് പോവുകയായിരുന്നു ചരക്കുകപ്പൽ. ആയുധധാരികളായ ആറംഗസംഘം കപ്പലിലേക്ക് ഇരച്ചുകയറി. ഉടൻതന്നെ ജീവനക്കാർ ബ്രിട്ടീഷ് സൈനികസംഘടനയായ യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം ടി.ഒ.) പോർട്ടലിലൂടെ അപായസന്ദേശം പങ്കുവെച്ചു. തങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും രക്ഷിക്കണമെന്നുമായിരുന്നു സന്ദേശം. തുടർന്ന് കപ്പലിലെ സ്‌ട്രോങ് റൂമിൽ ജീവനക്കാർ അഭയം തേടിയെന്ന് നാവികസേന വക്താവ് കമാൻഡർ മെഹുൽ കാർനിക് അറിയിച്ചു. പിന്നെ എല്ലാം ഇന്ത്യൻ നാവിക സേന നിശ്ചയിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോകൾ (മർകോസ്) ഹെലികോപ്റ്ററിൽ കപ്പലിലിറങ്ങി. നാവിക സേന ഇറങ്ങുംമുമ്പ് അക്രമികൾ കപ്പലുപേക്ഷിച്ചു മുങ്ങി. റാഞ്ചിയ ലൈബീരിയൻ പതാകയുള്ള 'എം വി ലില നോർഫോക്' എന്ന ചരക്കുകപ്പലിന് സമീപം മണിക്കൂറുകൾക്കകം എത്തി രക്ഷാദൗത്യം സാഹസികമായി പൂർത്തിയാക്കുകയായിരുന്നു ഇന്ത്യൻ സൈന്യം. റാഞ്ചലിനു പിന്നിൽ കടൽക്കൊള്ളക്കാരാണോ ഹൂതികളാണോ എന്നതിനെക്കുറിച്ച് സ്ഥിരീകരണങ്ങളില്ല.

തന്ത്രപ്രധാനമായ ജലപാതകളിൽ കപ്പലുകളുടെയും മറ്റുയാനങ്ങളുടെയും നീക്കങ്ങൾ നിരീക്ഷിക്കുന്ന സംവിധാനമായ യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസാണ് കപ്പൽ റാഞ്ചിയ വിവരം ഇന്ത്യൻ നാവികസേനയ്ക്ക് സന്ദേശമായി നൽകിയത്. പിന്നാലെ നാവികസേന സമുദ്രസുരക്ഷാ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച ഐ.എൻ.എസ്. ചെന്നൈ യുദ്ധക്കപ്പലിനെ വഴിതിരിച്ചുവിട്ടു. ആക്രമിക്കപ്പെട്ട കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാൻ ഒരു പട്രോളിങ് വിമാനത്തെയും നിയോഗിച്ചു.

കപ്പലുമായി സമ്പർക്കം പുലർത്തുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് 3.15-ന് ചരക്കുകപ്പലിന് സമീപമെത്തിയ ഐ.എൻ.എസ്. ചെന്നൈയിൽനിന്ന് നാവികസേന കമാൻഡോകൾ ചരക്കുകപ്പലിൽ സുരക്ഷിതമായിറങ്ങി രക്ഷാദൗത്യം നടത്തി. റാഞ്ചലിനുപിന്നിൽ കടൽക്കൊള്ളക്കാരോ ഹൂതികളോ എന്നതിൽ നാവികസേന അന്വേഷണം ആരംഭിച്ചു. ചരക്കുകപ്പൽ എങ്ങോട്ടുപോകുകയായിരുന്നു, എന്ത് ചരക്കാണ് കപ്പലിലുള്ളത് തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

കടൽ കൊള്ളക്കാരിൽ നിന്നും ജീവനക്കാർക്ക് രക്ഷയായത് ചരക്കുകപ്പലിലെ സ്ട്രോങ് റൂം ആണ്. വിമാനത്തിലെ കോക്പിറ്റിന് സമാനമായ സ്ട്രോങ് റൂമിനുള്ളിൽ പ്രവേശിച്ചാൽ അകത്തുനിന്ന് തുറന്നാൽ മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കാനാകൂ. ഒക്ടോബർ മുതൽ നിരന്തരമായുള്ള ഹൂതിയാക്രമണത്തിൽ ജാഗ്രത പാലിക്കണമെന്ന് ചരക്കുകപ്പലുകൾക്ക് എല്ലാ രാജ്യങ്ങളിലേയും നാവികസേനാ നിർദ്ദേശമുണ്ടായിരുന്നതിനാൽ തന്നെ കരുതലോടെയായിരുന്നു ചരക്കുകപ്പലിന്റെ യാത്ര. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends