ഫലസ്തീൻ സ്വതന്ത്ര രാജ്യമാകുന്നത് വരെ സൗദിയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ...

ഫലസ്തീൻ സ്വതന്ത്ര രാജ്യമാകുന്നത് വരെ സൗദിയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ. അമേരിക്കയോടാണ് സൗദി അറേബ്യ, നിലപാട് വ്യക്തമാക്കിയത്. യഥാർത്ഥത്തിൽ, ഇസ്രായേൽ-സൗദി ബന്ധം ആരംഭിക്കാനുള്ള എല്ലാ ശ്രമങ്ങളും അമേരിക്ക നടത്തുന്നുണ്ട്. എന്നാൽ, ഫലസ്തീനികളുടെ അവകാശങ്ങൾ ലഭിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധം പുലർത്തില്ലെന്ന് സൗദി വ്യക്തമാക്കുകയായിരുന്നു. ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ആരംഭിക്കില്ലെന്ന് ഞങ്ങൾ അമേരിക്കയോട് പറഞ്ഞതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 6 ന്, ഇസ്രായേലും സൗദിയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് തയ്യാറാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം മാത്രമാണ്, ഫലസ്തീൻ സ്വതന്ത്ര രാജ്യമാകുന്നത് വരെ സൗദിയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെന്ന് നിലപാട് അറിയിച്ചത്. അറേബ്യ ഇതുവരെ ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല. അതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധമില്ല. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാമെന്നും എന്നാൽ ഇതിനായി 2002ലെ അറബ് സമാധാന നിർദേശത്തിലെ വ്യവസ്ഥകൾ അംഗീകരിക്കേണ്ടിവരുമെന്നും സൗദി പറയുന്നു.
2002-ലെ അറബ് സമാധാന സംരഭം മുതല്‍ പലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യ ഉറച്ചുനില്‍ക്കുന്നു. പലസ്തീന്‍ രാജ്യം സൃഷ്ടിക്കപ്പെടുകയും സിറിയയുടെ ഗോലാന്‍ പ്രദേശത്തു നിന്ന് ഇസ്രയേല്‍ സേനയെ പിന്‍വലിക്കുകയും ചെയ്യുന്നതുവരെ അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സൗദി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഗാസയില്‍ ആക്രമണം ശക്തമാക്കിയതോടെ സൗദി അറേബ്യ ഇസ്രയേലിന്അന്തിമ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 'പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ഇസ്രയേലുമായി ഒരു നയതന്ത്ര ബന്ധവുമില്ല' എന്ന് വ്യക്തമാക്കി. 'പലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ നിലപാട് എല്ലായ്പ്പോഴും ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. സഹോദരങ്ങളായ പലസ്തീന്‍ ജനത അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വളരെ അധികമാണ്.
അറബ്-ഇസ്രായേല്‍ സമാധാന പ്രക്രിയയ്ക്കായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നു. എന്നാല്‍, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967-ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല. ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കാനും സൗദി ആഹ്വാനം ചെയ്തിട്ടുണ്ട്. പലസ്തീന്‍ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങളോടും നിലപാട് മാറ്റാന്‍ സൗദി അറേബ്യ അഭ്യര്‍ത്ഥിച്ചു.
ഇസ്രായേല്‍-ഹമാസ് ആക്രമണം പൊട്ടിപ്പുറപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് സൗദി അറേബ്യയും ഇസ്രയേലും പരസ്പരം ബന്ധം സാധാരണ നിലയിലാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന്, സൗദി കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. യുഎസുമായുള്ള പ്രതിരോധ ഉടമ്പടിക്ക് പകരമായി സൗദി അറേബ്യ നേരത്തെ ഇസ്രായേലുമായി ഒരു കരാറിന് സമ്മതിച്ചിരുന്നു. ഇതും ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
https://www.facebook.com/Malayalivartha
























