ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിക്കുന്നത് വരെ ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിൽ നടത്തുന്ന, ആക്രമണം അവസാനിപ്പിക്കില്ലെന്ന്, ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല...

ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിക്കുന്നത് വരെ ലെബനൻ സായുധ സംഘം ഇസ്രായേലുമായുള്ള അതിർത്തി പ്രദേശങ്ങളിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന്, വ്യക്തമാക്കി ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല. ഹിസ്ബുള്ള പോരാളികളെ അനുസ്മരിച്ച് കൊണ്ടുള്ള ഒരു പ്രസംഗത്തിനിടെ ആയിരുന്നു നസ്‌റല്ല, നിലപാട് വ്യക്തമാക്കിയത്. തെക്കൻ ലെബനനിലെ ഗ്രൂപ്പിൻ്റെ സൈനിക മുന്നണി, ഗാസയിലെ ആക്രമണം അവസാനിപ്പിക്കുമെന്ന് ബോധ്യപ്പെടുന്നത് വരെ ഇസ്രായേലി ശത്രുവിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നസ്‌റല്ല അഭിപ്രായപ്പെട്ടു.
ഫലസ്തീൻ ചെറുത്ത് നിൽപ്പുമായുള്ള ഉടമ്പടിക്കുള്ളിൽ ഗാസയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കുമ്പോൾ മാത്രമേ ഈ മുന്നണി അവസാനിക്കൂ," നസ്‌റല്ല പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ" നിന്ന് ലെബനനെ സംരക്ഷിക്കാൻ ഹിസ്ബുള്ളയ്ക്ക് ദേശീയ കടമയുണ്ടെന്നും ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്നും നസ്‌റല്ല കൂട്ടിച്ചേർത്തു.
ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ സംഘർഷം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്, കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ പിന്തുണച്ച് ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്ത്, വിട്ടതിനെ തുടർന്ന് തെക്ക് കിഴക്കൻ ലെബനനിലേക്ക് കനത്ത പീരങ്കികൾ പ്രയോഗിച്ച് ഐസറിൽ ആക്രമിച്ചിരുന്നു.
ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലിൽ 190 ഹിസ്ബുള്ള അംഗങ്ങളും 44 സാധാരണക്കാരും ഉൾപ്പെടെ 271 പേർ ലെബനൻ ഭാഗത്ത് കൊല്ലപ്പെട്ടതായി ലെബനൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്.
https://www.facebook.com/Malayalivartha
























