മാലിദ്വീപിന് സമീപമുള്ള തന്ത്രപ്രധാന മേഖലകളില്‍ സൈന്യത്തെ ശക്തിപ്പെടുത്തും; മാലിദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നതിനിടെ പുതിയ നീക്കം നടത്തി ഇന്ത്യന്‍ നാവികസേ

പതിറ്റാണ്ടുകളുടെ രാഷ്ട്രീയബന്ധം, നൂറ്റാണ്ടുകളുടെ സാംസ്കാരിക ബന്ധം, സഹസ്രാബ്ധങ്ങളായുള്ള ഭൂമിശാസ്ത്ര ബന്ധം. ചരിത്രപരമായി ഒരു പൊക്കിൾക്കൊടി ബന്ധം . ആ ബന്ധത്തിൽ വലിയ രീതിയിൽ ഉലച്ചിലുകൾ സംഭവിച്ചിരുന്നു. പറഞ്ഞു വരുന്നത് മാലിദ്വീപ്-ഇന്ത്യ ബന്ധത്തെ കുറിച്ചാണ്. ജനുവരി രണ്ടിനാണ് നരേന്ദ്ര മോദി ലക്ഷദ്വീപിൽ സന്ദർശനം നടത്തിയത്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായിരുന്നു ആ സംഭവ വികാസങ്ങൾ മാലിദ്വീപിന് നൽകിയ തിരിച്ചടി വലുതാണ് ഇപ്പോൾ ഇതാ നിർണായകമായ ഒരു നീക്കം നടക്കുകയാണ്.
മാലിദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നതിനിടെ പുതിയ നീക്കം നടത്തുകയാണ് ഇന്ത്യന്‍ നാവികസേന. വമ്പൻ പ്രഖ്യാപനം നടത്തി . മാലിദ്വീപിന് സമീപമുള്ള തന്ത്രപ്രധാന മേഖലകളില്‍ സൈന്യത്തെ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. മാലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉലഞ്ഞതോടെ ദ്വീപ് രാജ്യത്ത് നിന്ന് സൈനികരെ പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയതായിരുന്നു.
മാലിദ്വീപില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുകയാണ്. ഈ വിഷയത്തിൽ ഇന്ത്യക്കാർ ആശങ്കയോടെ ആയിരിക്കുകയാണ്. പുതിയ സൈനിക ബേസില്‍ നിരീക്ഷണം വിപുലീകരിക്കുമെന്നും നാവികസേന വ്യക്തമാക്കി.മാലിദ്വീപിലുള്ള 89 സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.ഇതില്‍ സൈനികരുടെ ആദ്യബാച്ച് മാര്‍ച്ച് 10നകം പുറപ്പെടും എന്നാണ് അറിയിച്ചു . രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സൈനികരെയും പിന്‍വലിക്കും അത്തരത്തിൽ ഉള്ള നീക്കമാണ് നടക്കുന്നത്.
മാലിദ്വീപില്‍ തുടങ്ങുന്ന ഇന്ത്യന്‍ നേവിയുടെ പുതിയ താവളം സ്വതന്ത്ര നാവിക യൂണിറ്റായി പ്രവര്‍ത്തിക്കും. ലക്ഷദ്വീപിലെ കവരത്തിയില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് താവളമുണ്ട്. എന്നാല്‍ പുതിയ താവളം മാലിദ്വീപിനോട് ഏതാണ്ട് 258 കിലോമീറ്റര്‍ അടുത്തായിരിക്കും സ്ഥിതിചെയ്യുന്നത്.
https://www.facebook.com/Malayalivartha
























