വഴിമുട്ടിയ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ വീണ്ടും നീക്കം, കൈറോയിലേക്ക് സംഘത്തെ അയക്കുന്നതിൽ ഇസ്രായേലിനുള്ളിൽ അവ്യക്തത, വിട്ടയക്കുന്ന ബന്ദികളുടെ കാര്യത്തിൽ ഹമാസിന്‍റെ നിലപാട് അറിഞ്ഞുമാത്രം സംഘത്തെ അയച്ചാൽ മതിയെന്ന് തീരുമാനം...!!

ഒക്ടോബർ 7ന് തുടങ്ങിയ ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് ഇതുവരെ അറുതിയായിട്ടില്ല. ഭക്ഷണവിതരണത്തിന് കാത്തിരുന്ന ഫലസ്തീൻകാർക്ക് നേരെ നടന്ന ആക്രമണത്തിൽ 118 പേർ കൊല്ലപ്പെടുകയും 760 പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ വഴിമുട്ടിയ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ വീണ്ടും നീക്കം നടക്കുന്നുണ്ട്. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ തുടർ നീക്കം എന്ന നിലയിൽ ഹമാസ്, ഇസ്രായേൽ സംഘങ്ങളുമായി ഇന്ന് കൈറോയിൽ വെവ്വേറെ ചർച്ച നടത്താനായിരുന്നു ധാരണ.
എന്നാൽ കൈറോയിലേക്ക് സംഘത്തെ അയക്കുന്നതു സംബന്ധിച്ച് ഇസ്രായേലിനുള്ളിൽ അവ്യക്തത തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിട്ടയക്കുന്ന ബന്ദികളുടെ കാര്യത്തിൽ ഹമാസിന്‍റെ നിലപാട് അറിഞ്ഞുമാത്രം സംഘത്തെ അയച്ചാൽ മതിയെന്നാണ് യുദ്ധകാര്യ മന്ത്രിസഭയുടെ തീരുമാനമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വരുന്ന തിങ്കളാഴ്ച്ച ഗാസയിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന പ്രത്യാശയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വയ്ക്കുന്നത്.
റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്നാണ് ജോ ബൈഡൻ പറയുന്നത്. മാർച്ച് രണ്ടാം വാരത്തിൽ മുസ്ലിം വ്രതമാസം ആരംഭിക്കും മുമ്പ് വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്നും അതിനായി കഠിനാധ്വാനം തുടരുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി എന്നിവരുമായി കഴിഞ്ഞ ദിവസം ബൈഡൻ ഫോണിൽ സംസാരിച്ചു.
ഹമാസ് പ്രതിനിധികളുള്‍പ്പെടെ വിവിധ നേതാക്കള്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെ സംബന്ധിച്ച് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ സിഎന്‍എന്നിനോട് കഴിഞ്ഞ ഞായറാഴ്ച പ്രതികരിച്ചിരുന്നു.
റമസാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പ് വിഷയത്തില്‍ അനുകൂലമായ തീരുമാനത്തിലെത്താനാകുമെന്നുള്ള പ്രതീക്ഷ ഈജിപ്ഷ്യന്‍ മാധ്യമങ്ങളും പങ്കുവെച്ചു. പലസ്തീന്‍ അതിര്‍ത്തിയില്‍ മനുഷ്യജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഈജിപ്ത്, ഖത്തര്‍, യു.എസ്., ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം നിര്‍ത്തുന്നതിനും ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനുമായുള്ള അടിയന്തര മാര്‍ഗങ്ങള്‍ തിരയുകയാണ്.
https://www.facebook.com/Malayalivartha
























