പൂർണ അസ്വസ്ഥൻ, നെതന്യാഹുവിന് പനി, പരിപാടികൾ മുഴുവൻ റദ്ദാക്കി, ഗാസയിൽ പകർച്ചവ്യാധി പടരുന്നതായി ആരോഗ്യ മന്ത്രാലയം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പനി ബാധിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ ഇന്നത്തെ പരിപാടികൾ മുഴുവൻ റദ്ദാക്കിയതായും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ സ്റ്റാഫ് അംഗങ്ങൾക്കും പനിബാധിച്ചിരുന്നു. അതേസമയം, ഗാസയിൽ പകർച്ചവ്യാധി പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രികൾ തകർക്കുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ചികിത്സിക്കാൻ സൗകര്യമില്ല.യുദ്ധം ആരംഭിച്ച ശേഷം ഇസ്രായേൽ 364 ആരോഗ്യ പ്രവർത്തകരെ വധിക്കുകയും 269 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 155 ആരോഗ്യ കേന്ദ്രങ്ങളാണ് നശിപ്പിച്ചത്. 32 ആശുപത്രികളും 53 ആരോഗ്യ കേന്ദ്രങ്ങളും സേവനം നിർത്തി. 126 ആംബുലൻസുകൾക്കുനേരെയും ആക്രമണമുണ്ടായതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാർക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാര്‍ഷിക മേഖലയിലെ ജീവനക്കാരനായിരുന്നു.
നിബിൻ മാർക്‌സ്‌വെൽ. കഴിഞ്ഞ വർഷം ഒക്ടോബറിൽ അപ്രതീക്ഷിത യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം നിരവധി പേരാണ് ഇസ്രയേലിലും പലസ്‌തീനിലുമായി കൊല്ലപ്പെട്ടത്. അഞ്ചാം മാസത്തേക്ക് കടക്കുമ്പോഴും ഇസ്രായേൽ- ഹമാസ് യുദ്ധത്തിന് അറുതിയായിട്ടില്ല. അടിയന്തരമായി വെടിനിർത്തണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇസ്രായേലിനോട് അഭ്യർഥിച്ചു.
https://www.facebook.com/Malayalivartha