ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചയിൽ ഇനിയും ഒരു തീരുമാനമായിട്ടില്ല, 40 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കുമെങ്കിൽ 40 ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്, ആവശ്യം അംഗീകരിക്കാതെ ഇസ്രയേൽ, അടുത്തയാഴ്ചയോടെ റമദാൻ വ്രതം ആരംഭിക്കാനിരിക്കേ തീരുമാനമാകാതെ കയ്റോ ചർച്ച മൂന്നാം ദിവസത്തിലേക്ക്...!!!

ഗാസയിൽ വെടിനിർത്തലിനുള്ള കയ്റോ ചർച്ചയിൽ ഇനിയും ഒരു തീരുമാനം എടുക്കാൻ ഇല്രയേലിനോ ഹമാസിനോ കഴിഞ്ഞിട്ടില്ല.അതിനാൽ
തീരുമാനമാകാതെ മൂന്നാം ദിവസത്തിലേക്ക് നീണ്ടു. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഞായറാഴ്ച ആരംഭിച്ച ചർച്ചയിൽ 40 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കുമെങ്കിൽ 40 ബന്ദികളെ മോചിപ്പിക്കാമെന്ന നിർദേശമാണ് ഹമാസ് മുന്നോട്ടുവച്ചത്. ഗാസയിൽ ശേഷിക്കുന്ന നൂറിലേറെ തടവുകാരെയും വിട്ടയയ്ക്കണമെങ്കിൽ സ്ഥിരമായ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണ് ഹമാസ് ആവശ്യപ്പെടുന്നത്.
ഇസ്രയേൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ വെടിനിറുത്തൽ കരാർ അംഗീകരിക്കാൻ തയാറാണെന്ന് ഹമാസ് അംഗങ്ങൾ പറയുന്നു. ഈ നിർദേശങ്ങൾ ഇസ്രയേലിനു സ്വീകാര്യമല്ലെന്നാണു വിവരം. എന്നാൽ ഗാസയിൽ ജീവനോടെയുള്ള ബന്ദികളുടെ വിവരങ്ങൾ കൈമാറാൻ ഹമാസ് തയാറാകാത്തത് ഇസ്രയേലിനെ പ്രകോപിപ്പിക്കുന്നുണ്ട്.കയ്റോ ചർച്ചയിൽ ഇസ്രയേൽ പങ്കെടുത്തിരുന്നില്ല. അടുത്തയാഴ്ചയോടെ റമദാൻ വ്രതം ആരംഭിക്കാനിരിക്കേ ഇസ്രയേലുമായി ചർച്ച തുടരുമെന്നാണ് മധ്യസ്ഥ രാജ്യങ്ങൾ പറയുന്നത്. 5 മാസത്തോട് അടുക്കുന്ന ഇസ്രായേൽ - ഹമാസ് യുദ്ധം പുണ്യ റമദാനിൽ തുടരില്ലെന്ന പ്രതീക്ഷയിൽ ആണ് അറബ് ലോകവും.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 97 പലസ്തീൻകാർ കൊല്ലപ്പെട്ടു. 123 പേർക്ക് പരുക്കേറ്റു. ഇതുവരെ ഗാസയിൽ 30,631 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരുടെ എണ്ണം 72,043 ആയി. പലസ്തീനിലെ യുഎൻ ഏജൻസിക്ക് സഹായം നൽകുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് യുഎൻ പ്രതിനിധി രുചിര കംബോജ് പറഞ്ഞു. ഗാസ മുനമ്പിലെ 23 ലക്ഷം ജനങ്ങളിൽ 75 % പേരും ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പലായനം ചെയ്തവരാണ്.
അതേസമയം ഗാസയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചർച്ചകൾ തുടരാൻ ബൈഡന്‍ ഖത്തറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിർത്തൽ കരാറിന് മുമ്പ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാടിലാണ് ഹമാസ്. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വൈകിയാൽ ആയിരങ്ങൾ മരിക്കുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. കൈറോയിൽ തുടരുന്ന മധ്യസ്ഥ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കരാറിന് തടസം നിൽക്കുന്നത് ഹമാസാണെന്ന ബൈഡന്‍റെ കുറ്റപ്പെടുത്തൽ.
https://www.facebook.com/Malayalivartha
























