Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...

റഡാറില്‍ പോലും തെളിയാത്ത ആകാശക്കെണി ഒരു സിഗ്നലും ടെഹ്‌റാനില്‍ എത്തിയില്ല;ശത്രുക്കള്‍ക്ക് മുന്നില്‍ മൊസാദ് വെട്ടുന്ന വാരിക്കുഴി പവര്‍ഫുള്‍,റെയ്‌സി കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇറാനെ സഹായിക്കുമെന്ന് റഷ്യ,പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയോ കണ്ടെത്താന്‍ വമ്പന്മാര്‍ ഒത്തുകൂടി

22 MAY 2024 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

തൊട്ടുമുന്നില്‍ അപകടം ഉണ്ടായിട്ടും അപായസന്ദേശം പോലും കൈമാറാന്‍ പൈലറ്റിന് കഴിഞ്ഞില്ല. ഒരു സൂചനയും ടെഹ്‌റാനിലേക്ക് എത്തിയില്ല. ഈ സംശയമാണ് റെയ്‌സിയുടെ ജീവനെടുത്തത് മൊസാദാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം. ശത്രുക്കള്‍ക്ക് മുന്നില്‍ മൊസാദ് വെട്ടുന്ന വാരിക്കുഴി അത്ര പവര്‍ഫുള്‍ ആണ്. അവസാന നിമിഷം വരെ അറിയില്ല മുന്നിലുള്ള കെണിയാണെന്ന്. റഡാറില്‍ പോലും തെളിയാത്ത ആകാശക്കെണി ഒരുക്കി റെയ്‌സിയെ തീര്‍ത്തുകെട്ടിയെന്ന് യുദ്ധവിദഗ്ദര്‍ വാദിക്കുന്നു. കരയിലായാലും ആകാശത്തായലും ഇനിയിപ്പോള്‍ കടലില്‍ ആയാലും ഒരുവലയം തീര്‍ത്ത് എതിരാളിയുടെ തലയെടുക്കുന്ന പുലിക്കുട്ടികളാണ് മൊസാദ്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സി സിഐഎ ആണെന്നാണ് പറയുന്നത്. എന്നാല്‍ ചാരവൃത്തിയിലും ഓപ്പറേഷനുകളിലും സിഐഎയേക്കാള്‍ മുകളിലാണ് മൊസാദ്. റെയ്‌സി യാത്ര ചെയ്തിരുന്നത് അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടറിലാണ്. അതിന്റെ ടെക്‌നിക്കല്‍ വശങ്ങളും പോരായ്മകളും കൃത്യമായി മൊസാദിന് അറിയാം.

റെയ്‌സി അപകടത്തില്‍പ്പെട്ടുവെന്ന വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ റഷ്യയുടെ സഹായം തേടിയിരുന്നു. ഹെലികോപ്ടര്‍ കണ്ടെത്താന്‍ റഷ്യന്‍ സംഘം എത്തിയത്. മൊസാദിന്റെ പ്ലാന്‍ എന്ന ഭയം കൊണ്ടാണ് ഇറാന്‍ റഷ്യന്‍ സംഘത്തിന്റെ സഹായം തേടിയത്. എത്രയും വേഗം ഹെലികോപ്ടര്‍ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. ഒരുതുള്ളി ജീവന്‍ അവശേഷിക്കുന്നുവെങ്കില്‍ റെയ്‌സിയെ ഉടന്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചെടുക്കണം എന്നതായിരുന്നു ഖമനേയിയുടെ അന്ത്യശാസനം. റെയ്‌സിയുടെ കത്തിക്കരിഞ്ഞ ശരീരമാണ് പരമോന്നത നേതാവിന് മുന്നില്‍ എത്തിയത്. എല്ലാക്കാലത്തും മൊസാദിനെ വിലകുറച്ച് കണ്ടിട്ടുണ്ട് ഇറാന്‍. എന്നാല്‍ അവര്‍ പോലും അറിയാതെ അവരുടെ കൂട്ടത്തില്‍ തന്നെ മൊസാദിന്റെ ചാരന്മാരുണ്ട്. ലോകമെമ്പാടുമുള്ള അറബ് രാഷ്ട്രങ്ങളിലും സംഘടനകളിലും ഈ ചാരന്മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ലോകത്തിന് മുന്നില്‍ നിന്ന് ഇറാന്‍ ഒളിപ്പിച്ചിട്ടുള്ള ആണവശാസ്ത്രജ്ഞരെ മൊസാദ് തീര്‍ത്തുകെട്ടിയിട്ടുണ്ട്. റെയ്‌സിയുടെ യാത്ര അതീവരഹസ്യമായിരുന്നു. എന്നാല്‍ മൊസാദിന് മുന്നില്‍ വിവരം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ടുപേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇറാനെ സഹായിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇറാനെ സഹായിക്കാന്‍ മോസ്‌കോ തയ്യാറാണെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗു പറഞ്ഞത്. റഷ്യയ്ക്ക് ഇതിന് പിന്നിലുള്ള ലക്ഷ്യം അമേരിക്കയാണോ മൊസാദാണോ ചെയ്യിച്ചതെന്ന് അറിയാന്‍ വേണ്ടിയാണ്. ഇരുചെവി അറിയാതെ ശത്രുക്കളെ തീര്‍ക്കുന്നതില്‍ മിടുക്കന്മാരാണ് മൊസാദ് അംഗങ്ങള്‍. എവിടെ ആയിരുന്നാലും അവിടെ കയറി തീര്‍ക്കും. ഒരു റീത്തും വെച്ചിട്ടേ പോരൂ. റഷ്യന്‍ മാധ്യമങ്ങളിലും മൊസാദിനെ വിരല്‍ ചൂണ്ടിയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ അംഗം നിക്ക് ഗ്രിഫിന്‍ എക്‌സില്‍ കുറിച്ചത്. ഇറാനും അസര്‍ബൈജാനും വര്‍ഷങ്ങളായി നല്ല ബന്ധത്തിലായിരുന്നില്ല. സമീപകാലത്താണ് ബന്ധം നന്നാക്കിയത്. ഇറാന്‍ അസ്വാഭാവികതയിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, രാജ്യത്തിനകത്ത് സാധാരണക്കാരുടെ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണം ദുരൂഹ സാധ്യത തള്ളാതെയാണ്. അതേസമയം, അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രയേല്‍ അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

'ബോംബിന്റെ പിതാവ്' എന്നറിയപ്പെടുന്ന 59 കാരനായ മൊഹ്‌സെന്‍ ഫക്രിസാദെ കഴിഞ്ഞ വര്‍ഷം നവംബര്‍ 27 നാണ് കൊല്ലപ്പെട്ടത്.
ടെഹ്‌റാനിലെ അബ്‌സാര്‍ഡില്‍ ഭാര്യയോടും 12 അംഗരക്ഷകരോടും ഒപ്പം യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റാണ് മരിച്ചത്. കൃത്യമായ ഓട്ടോമേറ്റഡ് ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഭാര്യയെയോ സുരക്ഷാ സംഘത്തെയോ ആക്രമിച്ചില്ല. മൊസാദ് ഇറാനിലേക്ക് കടത്തിയ ഒരു ടണ്‍ ഭാരമുള്ള അത്യാധുനിക തോക്കാണ് ഇറാനിലെ ആണവ ശാസ്ത്രജ്ഞനെ കൊന്നത്. ഈ തോക്ക് പീസ് പീസായാണ് ഇസ്രയേലില്‍ നിന്ന് ഇറാനിലേക്ക് കടത്തിയത്. അതും മാസങ്ങളെടുത്ത് വിവിധ പാക്കുകളിലായാണ് കടത്തിയത്. പിന്നീട് എട്ട് മാസത്തെ ശക്തമായ നിരീക്ഷണത്തിനു ശേഷമാണ് ഇറാനിയന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്ന 20 പേര്‍ അടങ്ങുന്ന മൊസാദിന്റെ ചാരസംഘം ഹൈടെക് കൊലപാതകം നടത്തിയതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫക്രിസാദെയെ വധിച്ചതോടെ ഇറാനു ആണവമേഖലയില്‍ ഒരു തിരിച്ചുവരവ് നടത്താന്‍ കുറഞ്ഞത് ആറു വര്‍ഷമെടുക്കുമെന്നായിരുന്നു ഇസ്രയേലിന്റെ നിഗമനം. ഫക്രിസാദെ നിരവധി ആണവ ആയുധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ മൊസാദിന്റെ കൈവശമുണ്ടായിരുന്നു എന്നാണ്. ഫക്രിസാദെ ടെഹ്‌റാന്റെ പ്രാന്തപ്രദേശത്ത് വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ ഇറാനിയന്‍ ഭരണകൂടം ശരിക്കും അമ്പരന്നു. ലോകമെമ്പാടും വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്തു. ആക്രമണം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ദൗത്യത്തിന് പിന്നിലാരാണെന്നതിന് തെളിവുകള്‍ അവതരിപ്പിക്കാന്‍ ഇറാന് സാധിച്ചിട്ടുമില്ല.

2020 ജനുവരിയിയിലാണ് മൊസാദ് ലോകത്തെ വീണ്ടു നടുക്കിയത്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ കുദ്‌സ് വിഭാഗം മേധാവിയായിരുന്നു കാസിം സുലൈമാനിയുടെ വധത്തില്‍ അമേരിക്കപോലും ഞെട്ടി. ബാഗ്ദാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ബോംബിട്ട് സുലൈമാനിയെ വകവരുത്തിയത്. ഉപഗ്രഹ നിയന്ത്രിത ബോബായിരുന്നു അത്. അന്നും ഖമനേയി മൊസാദിനെ തീര്‍ത്തുകെട്ടുമെന്ന് പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. ഇറാന്റെ ആണവ പദ്ധതിയുമായി ബദ്ധപ്പെട്ട പലരും ദുരൂഹമായി കൊലചെയ്യപ്പെട്ടു. 2010ല്‍, ഇറാന്റെ ആണവ ഗവേഷണത്തിലെ പ്രമുഖനായ ഡാരിയൂഷ് റെസേയി നജാദിനെ ബൈക്കിലെത്തി രണ്ടുപേര്‍ വെടിവെച്ചു കൊന്നു. ടെഹ്‌റാനില്‍ പട്ടാപ്പകല്‍ നാലരയോടെയാണ് സംഭവം. ഇന്നും ബൈക്കും പ്രതികളെയും കണ്ട് കിട്ടിയിട്ടില്ല. മറ്റൊരു ആണവശാസ്ത്രജ്ഞനായ ഡോ. മജീദ് ഷഹ്രിയാരിയും കൊല്ലപ്പെട്ടു. ബൈക്കില്‍ വന്ന ചാരന്‍ അദ്ദേഹത്തിന്റെ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നില്‍ ബോംബ് ഘടിപ്പിക്കുകയായിരുന്നു. ഡോ.ഫെറെദൂന്‍ അബ്ബാസി ദവാനിക്കും അതേ ഗതിയുണ്ടായി. സര്‍ക്കാരിന്റെ സമാന്തര പട്ടാള സംവിധാനമായ റവല്യൂഷണറി ഗാര്‍ഡ്‌സ് അംഗവും ക്വാണ്ടം ഫിസിക്‌സ് പ്രഫസറുമായ മസൂദ് അലിയുടെ ഊഴമായിരുന്നു അടുത്തത്. മുഹമ്മദി സ്വന്തം കാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ വന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അടുത്തൊരു ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. അതിലായിരുന്നു ബോംബ് വച്ചിരുന്നത്.

ഇറാന്റ റവല്യൂഷനറി ഗാര്‍ഡിലെ തന്നെ യൂണിറ്റ് 840 മേധാവി കേണല്‍ ഹസന്‍ സയ്യാദ് ഖൊഡേയിയെ വീടിനു മുന്നില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ബൈക്കില്‍ വന്ന കൊലയാളികള്‍ കാറിലിരുന്ന ഖൊഡേയിയെ അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു. ഇറാനിയന്‍ നേതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ അവരെ തട്ടിയെടുത്ത് മയക്കുമരുന്ന് കുത്തിവച്ച് വിമാനത്തില്‍ ഇസ്രയേലിലേക്കു കടത്തുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമാണ്. ജനറല്‍ അലി റീസ അസ്ഗാരി എന്ന മുന്‍ ഇറാനിയന്‍ ഡപ്യൂട്ടി പ്രതിരോധ മന്ത്രിയെ 2007ല്‍ ഇസ്താംബുളില്‍ വച്ചു കാണാതായി. ആണവ പരിപാടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നാലുവര്‍ഷത്തോളം യാതൊരു വിവരവും കിട്ടിയില്ല. 2011ല്‍ ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്. ജയിലില്‍ അടച്ചിരിക്കുകയാണ് എന്ന്. അസ്ഗാരി അമേരിക്കയിലേക്ക് കൂറുമാറിയതാണെന്നും പറയുന്നുണ്ട്. 50 ലക്ഷം ഡോളര്‍ നല്‍കി പുതിയ പേരും ഐഡിയും നല്‍കി താമസിപ്പിച്ചിരിക്കുകയാണത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (9 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (16 minutes ago)

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....  (19 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 5.17 കോടി രൂപ, 1.32 കിലോ സ്വർണം    (34 minutes ago)

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....  (1 hour ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (2 hours ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (5 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (5 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (6 hours ago)

Malayali Vartha Recommends