ശാസ്ത്ര ലോകത്തിന് തന്നെ ഉത്തരം കിട്ടാത്ത ചോദ്യമാണ് അന്യഗ്രഹ ജീവികൾ അഥവാ ഏലിയൻസ് ഉണ്ടോ എന്നത്... ഭൂമിയിലേയ്‌ക്ക് അന്യഗ്രഹജീവികളെ ആകർഷിക്കാൻ... ഗവേഷകർ “ഹാൻഡ്‌ഹെൽഡ്” ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തൽ...
![](https://www.malayalivartha.com/assets/coverphotos/w657/311317_1716362431.jpg)
ശാസ്ത്ര ലോകത്തിന് തന്നെ ഉത്തരം കിട്ടാത്ത ചോദ്യമാണ് അന്യഗ്രഹ ജീവികൾ അഥവാ ഏലിയൻസ് ഉണ്ടോ എന്നത്. ചെറിയ കൊമ്പുകളും ഉണ്ട കണ്ണുകളും ഉള്ള ഏലിയനുകൾ ഹോളിവുഡ് സിനിമകളിലൂടെ നമുക്ക് പരിചിതമാണ്. ഹോളിവുഡ് സിനിമകളിലെ ഏലിയനുകൾ അതിലെ കഥാപാത്രങ്ങൾക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതോന്നുമല്ല. അവതാർ ഉൾപ്പെടെയുള്ള സിനിമകൾ ആളുകളിൽ ഉണ്ടാക്കിയെടുത്ത ഒരു തരംഗം നമുക്ക് അറിയാവുന്ന കാര്യമാണ്. ഭൂമിയിൽ ജീവിക്കുന്ന എതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ വിഷയം ഒരു ക്യൂരിയോസിറ്റി ഉണ്ടാകുന്ന കാര്യമാണ്. ഭൂമിക്ക് പുറത്ത് നമ്മളെ പോലെ സമാനതയുള്ള ആളുക്കൾ ഉണ്ടോ ? അവർ എങ്ങനെയായിരിക്കും കണാൻ ഇവ ഭൂമിയിൽ എത്തിയാൽ എന്ത് സംഭവിക്കും
എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് നിലവിൽ ഉള്ളത് .ഇപ്പോൾ ഭൂമിയിലേയ്‌ക്ക് അന്യഗ്രഹജീവികളെ ആകർഷിക്കാൻ ഗവേഷകർ “ഹാൻഡ്‌ഹെൽഡ്” ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തൽ . ആണവ റിയാക്ടറുകൾ, റേഡിയേഷൻ അല്ലെങ്കിൽ ആയുധങ്ങൾ എന്നിവ കണ്ടെത്തുന്നത് അന്യഗ്രഹജീവികൾക്ക് എളുപ്പമാണെന്ന് ദീർഘകാലമായി നിലനിൽക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ആശയം.അൽബാനിയിലെ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറായ കെവിൻ ക്നൂത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിനി ഹാൻഡ്‌ഹെൽഡ് ന്യൂക്ലിയർ റിയാക്ടറുകൾക്ക് ഇതിനകം പേറ്റൻ്റ് ലഭിച്ചിട്ടുണ്ടെന്നും,യുഎഫ്ഒകളെ എങ്ങനെ ആകർഷിക്കാമെന്നും പ്രവർത്തിക്കാമെന്നും കണ്ടെത്തുകയായിരുന്നുവെന്നും കെവിൻ ക്നൂത്ത് പറഞ്ഞു.
അന്യഗ്രഹജീവികൾക്ക് ആണവായുധങ്ങൾ കണ്ടെത്താൻ താൽപ്പര്യമുണ്ടെന്നും , അവയിൽ ചിലത് ഭൂമിക്കടിയിലും ചിലത് ബങ്കറുകളിലോ സ്റ്റോറേജ് ഡിപ്പോകളിലോ ഉണ്ടെന്നുമാണ് അനുമാനം . ആണവായുധങ്ങൾ കണ്ടുപിടിക്കാൻ അന്യഗ്രഹജീവികൾക്ക് പ്രത്യേക കഴിവുണ്ടെന്നും കെവിൻ ക്നൂത്ത് പറഞ്ഞു..“അവർ ഇത് എങ്ങനെ ചെയ്യുന്നു? അവർ ഉപയോഗിക്കുന്നത് കണ്ടുപിടിക്കാൻ പ്രയാസമുള്ള ന്യൂട്രിനോകളാണോ അതോ ഗാമാ കിരണങ്ങളാണോ ഉപയോഗിക്കുന്നത്? അതൊന്നും അറിയില്ല. എന്നാൽ എന്റെ സഹപ്രവർത്തകർ ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് അടിസ്ഥാനപരമായി കൈകൊണ്ട് ലിഥിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ന്യൂക്ലിയർ-ഫിഷൻ റിയാക്ടറാണ്, ഇപ്പോൾ പേറ്റന്റും നേടിയിരിക്കുകയാണ്, ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്യഗ്രഹജീവി നിരീക്ഷണ ഉപകരണങ്ങൾ രൂപകല്പന ചെയ്ത് ബഹിരാകാശത്ത് സ്ഥാപിക്കാനാണ് പദ്ധതിയെന്നും“- അദ്ദേഹം പറഞ്ഞു.ഐഎസ്ആർഒ ശാസ്ത്രജ്ഞരും നാസാ ശാസ്ത്രജ്ഞരും ഏലിയൻസ് ഉണ്ടോ എന്നുള്ള കാര്യം തള്ളി കളയുന്നില്ല.
ഏലിയൻസ് ചിലപ്പോൾ ഉണ്ടായിരിക്കും. പക്ഷേ ഇവരുമായി എങ്ങനെ ബന്ധപ്പെടും എന്നത് ചോദ്യ ചിച്‌നമായി ഇപ്പോഴും നിലനിൽക്കുന്ന കാര്യമാണ്.അന്യഗ്രഹജീവികളുണ്ടെങ്കിൽ പോലും അവർക്ക് ഭൂമിയിലേക്ക് വന്നു സന്ദർശനം നടത്താനൊക്കില്ലെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്. ഭൂമിയേക്കാളും വലുപ്പവും ഭാരവുമുള്ള സൂപ്പർ എർത്ത് ഗ്രഹങ്ങളെയാണ് ഗവേഷകർ ഉദാഹരണമാക്കിയെടുത്തത്. ഈ ഗ്രഹങ്ങളിൽ വലുപ്പവും ഭാരവും കൂടുതലാണെന്നതുപോലെ തന്നെ ഇവയുടെ ഗുരുത്വബലവും കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അതിനാൽ തന്നെ ആ ഗുരുത്വബലം കടന്നു മുന്നോട്ടുപോകാൻ തക്കവണ്ണം കരുത്തുള്ള വാഹനങ്ങൾ ഇവർക്ക് സാങ്കേതികപരമായി നിർമിക്കാൻ പ്രയാസമാണ്.
എന്നാൽ നാസയുടെ ലബോറട്ടറിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ അന്യഗ്രഹ ജീവിക്കൾക്കായി ഒരു സന്ദേശം പ്രപഞ്ചത്തിലേക്ക് വിടാൻ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് വിടാനുള്ള സാങ്കതിക വിദ്യ ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.മനുഷ്യർ നേരത്തെ തന്നെ ഭൂമിക്കു പുറത്തേക്ക് അന്യഗ്രഹജീവികൾക്കായുള്ള ഇത്തരം സിഗന്‌ലുകൾ വിട്ടിട്ടുണ്ട്. ഇത് വരും കാലങ്ങളിൽ പ്രാവർത്തികമാകും എന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha