Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ഇബ്രാഹിം റെയ്‌സിയുടെ മരണം ചൈനയിലേക്കും സംശയമുന നീളുന്നു;ആ നിധി ഇന്ത്യയുടെ കൈകളില്‍ എത്തരുതെന്ന ഷീ ജിന്‍പിങ്ങിന്റെ കുബുദ്ധി,റെയ്‌സി ഇന്ത്യയുമായ് ഒപ്പുവെച്ച കരാര്‍ ഷീയെ പൊള്ളിച്ചു,ചൈനയുടെ പല പ്ലാനിങ്ങുകള്‍ക്കും വിലങ്ങുതടിയാണ് ചബഹര്‍ ഇന്ത്യയ്ക്ക് നല്‍കിയ നീക്കം

22 MAY 2024 07:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

ചുറ്റും തുറമുഖങ്ങള്‍ കൊണ്ട് വേലിതീര്‍ക്കുന്ന ചൈനയ്ക്കുള്ള മറുപടി ആയാണ് ഇന്ത്യ ചബഹാര്‍ തുറമുഖ നടത്തിപ്പിന് ഇറാനുമായുള്ള കരാറില്‍ . ഒപ്പുവെച്ചത് ഇതുവഴി മധ്യേഷ്യയിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള ചരക്കുഗതാഗതത്തില്‍ ചൈനയേയും പാകിസ്താനെയും മറികടക്കാമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു . എന്നാല്‍, ഇപ്പോള്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ ഈ കരാറിന്റെയും പാതയുടെയും ഭാവി എന്താകും എന്നൊരു ആശങ്കയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. എന്താവും പദ്ധതിയോടുള്ള പുതിയ ഭരണകൂടത്തിന്റെ സമീപനം എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

ചബഹാര്‍ തുറമുഖമേറ്റെടുക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2002ല്‍ ഇറാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഹസന്‍ റുഹാനി പ്രസിഡന്റ് സയെദ് മുഹമ്മദ് ഖതാമിയുടെ നിര്‍ദേശപ്രകാരം അന്നത്തെ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവായ ബ്രജേഷ് മിശ്രയുമായി ചര്‍ച്ച നടത്തിയിരുന്നു. 2003 ജനുവരിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയിയും ഖതാമിയും കരാറൊപ്പിട്ടു. എന്നാല്‍ ആ സമയത്താണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത് . അതോടെ ഇറാനുമായുള്ള ഇടപാടുകള്‍ ഉപേക്ഷിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. ചബഹാര്‍ അനിശ്ചിത്വത്തിലുമായി....... ഇറാനുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടി വരുമെന്നു അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ആറായിരത്തോളം ഉപരോധങ്ങളാണ് ഇറാനുമേല്‍ യു.എസ്. പ്രഖ്യാപിച്ചത്. പാക് മണ്ണിലൂടെയുള്ള ചരക്കുനീക്കം ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായതിനാല്‍ തന്നെ കടല്‍മാര്‍ഗം യൂറോപ്പിലെത്തി, അവിടെ നിന്നും കരമാര്‍ഗം മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുക എന്ന വഴി മാത്രമേ ഇന്ത്യയ്ക്ക് മുന്നിലുള്ളൂ. എന്നാല്‍ ആ മാര്‍ഗം വളരെ ചെലവേറിയതാണ്. അങ്ങനെയുള്ളപ്പോള്‍ അഫ്ഗാന് ആവശ്യമായ ചരക്കുകളെത്തിക്കാന്‍ ഇന്ത്യയ്ക്കുള്ള എളുപ്പവഴിയാണ് ചബഹാര്‍ .അതുകൊണ്ടുതന്നെ ചബാഹര്‍ ഇത്യയ്ക്ക് പ്രധാനപ്പെട്ടതാണ് . എന്നാല്‍ ഇത് നിലവില്‍ വരുന്നതോടെ വെട്ടിലാവുന്നത് ചൈനയുമാണ്.

ഇന്ത്യയ്ക്ക് ചുറ്റും തുറമുഖങ്ങള്‍ തീര്‍ത്തു ഇന്ത്യയെ കെണിയിലാക്കാനുള്ള ശ്രമത്തിലാണ് ചൈന. ഉദാഹരണത്തിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള ചൈനയുടെ തന്ത്രപരമായ നയമാണ് സ്ട്രിങ് ഓഫ് പേള്‍സ്(tSring of Pearls). ജീബൂട്ടിയിലെ സൈനികത്താവളം ചൈന നവീകരിക്കുന്നു എന്ന രീതിയില്‍ ഇടയ്ക്ക് പുറത്തുവന്ന വാര്‍ത്തയും ഇതിന്റെ ഭാഗമാണ്. കടക്കെണി തന്ത്രത്തിലൂടെയും ചൈന നല്ലൊരും പങ്ക് രാജ്യങ്ങളിലും ആധിപത്യം ഉറപ്പിച്ചു. ചബഹാറിന്റെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലെത്തുന്നതോടെ ഇന്ത്യയും ആ മേഖലകളില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കാനാകും . ചൈനയുടെ സ്ട്രിങ് ഓഫ് പേള്‍സിനെതിരെ മറുതന്ത്രമായി ഇന്ത്യ പുറത്തിറക്കിയ നെക്ക്‌ലെസ് ഓഫ് ഡയമണ്ട് നയത്തിന്റെ ഭാഗമായും ഇതിനെ കാണാം. കൂടാതെ ആധുനിക പട്ടുപാത എന്ന് വിശേഷിപ്പിക്കുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന ഷി ജിന്‍പിങ്ങിന്റെ സ്വപ്ന പദ്ധതിക്കും അതിന്റെ ഭാഗമായി നവീകരിച്ച പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തിനും ചബഹാറും ഐ.എന്‍.സി.ടി.യും തിരിച്ചടിയാണ്

ഐ.എന്‍.എസ്.ടി. സജീവമാകുമ്പോള്‍ അത് ചൈനയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഐ.എന്‍.എസ്.ടി.സിയിലൂടെ ഇന്ത്യയുടെ ചരക്കുനീക്കം വേഗത്തിലാകുന്നതും രാജ്യത്തിന് പദ്ധതിയിയില്‍ വലിയ പ്രാധാന്യം ലഭിക്കുന്നതും ചൈനയ്ക്ക് വെല്ലുവിളിയാണ് . ഒപ്പം ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് സാമ്പത്തിക ബാധ്യതയാകുമോ എന്ന് പേടിച്ച് ചില രാജ്യങ്ങള്‍ മാറിനില്‍ക്കുന്നതും ചൈനയ്ക്ക് തിരിച്ചടിയാണ്. ഇറ്റലിയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ബി.ആര്‍.ഐ.യില്‍ നിന്ന് പിന്മാറിയിരുന്നു. യൂറോപ്പിലെ വ്യാപാരികളെ സംബന്ധിച്ചും ആകര്‍ഷകമായ ഒന്നാണ് ഐ.എന്‍.എസ്.ടി.സി. സൂയസ് കനാലിലുള്ള വാണിജ്യപാതയേക്കാള്‍ 15 ദിവസങ്ങള്‍ കുറവ് മതി ഐ.എന്‍.എസ്.ടി.സി വഴിയുള്ള ചരക്കുനീക്കം.ആ സാഹചര്യത്തിലും ഇടനാഴി കൊണ്ട് ഇന്ത്യക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാം.

നീണ്ട കാലത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ചബഹാര്‍ തുറമുഖത്തിന്റെ ഷാഹിദ്‌ബെഹെസ്തി ടെര്‍മിനിലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിടുന്നത്. പത്തു വര്‍ഷത്തേക്ക് ഇന്ത്യയ്ക്കാണ് നടത്തിപ്പ് ചുമതല. ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം. ഇറാന്റെ സിസ്താന്‍ബലൂചിസ്താന്‍ പ്രവിശ്യയിലെ ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍. ഇന്ത്യയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇറാനിയന്‍ തുറമുഖവും ചബഹാര്‍ തന്നെ. കൂറ്റന്‍ ചരക്കു കപ്പലുകളുള്‍പ്പടെയുള്ളവയ്ക്ക് എത്താന്‍ കഴിയുന്ന മേഖലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നതും. വലിയ ഇന്ധന നിക്ഷേപമുള്ള മേഖലയാണിതെന്നതാണ് ശ്രദ്ധേയം. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്നാണ് കേന്ദ്ര തുറമുഖമന്ത്രാലയം വ്യക്തമാക്കുന്നത്. ചബഹാറില്‍ 120 മില്യണ്‍ ഡോളറാണ് ഇന്ത്യ നിക്ഷേപിച്ചത്. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയ്ക്കായി 250 മില്യണ്‍ ഡോളര്‍ വായ്പയായും നല്‍കും. അഫ്ഗാനിസ്താനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ക്കുള്ള കവാടമായി ചാബഹാര്‍ മാറുമെന്നാണ് പ്രതീക്ഷ. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും ഇറാന്‍ ഗതാഗത മന്ത്രി മെഹര്‍സാദ് ബസര്‍പാഷിന്റെയും സാന്നിധ്യത്തില്‍ കേന്ദ്രത്തിനു കീഴിലുള്ള ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡ് കമ്പനിയും ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഈ അവസരത്തില്‍ ചബഹാര്‍ കരാര്‍ അട്ടിമറിക്കാന്‍ ചൈന എന്തും ചെയ്‌തേയ്ക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (2 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (2 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (2 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (2 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (3 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (3 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (4 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (4 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (5 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (5 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (5 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (5 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (5 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (5 hours ago)

Malayali Vartha Recommends