സമാധാന ചര്‍ച്ചയ്ക്ക് വന്ന അറബ് രാജ്യങ്ങളെ പറപ്പിച്ച് ഇസ്രയേല്‍ ! ലബനനില്‍ തീ മഴ പെയ്യിച്ച് ഐ ഡി എഫിന്റെ സംഹാര താണ്ഡവം; ലബനനില്‍ മൊസാദ് ചാരന്മാര്‍ ഇറങ്ങിയോ എന്ന് ഭയപ്പെട്ട് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള...ഭീകരരുടെ ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും ചുട്ടെരിച്ചു

അറബ് രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ലബനനില്‍ അഗ്‌നിമഴ പെയ്യിച്ച് ഇസ്രയേല്‍. ഖത്തര്‍ ഉള്‍പ്പെടെ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുമ്പോള്‍ സന്ധിയില്ലെന്ന ഇസ്രയേലിന്റെ പ്രഖ്യാപനമാണ് ലബനനില്‍ നടത്തിയ ആക്രമണം. യുദ്ധം മഹായുദ്ധത്തിലേക്കെന്ന് വ്യക്തമാക്കുകയാണോ നെതന്യാഹുവെന്ന് ഭയപ്പെട്ട് ഖത്തറും ഇറാനും. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍, തെക്കന്‍ ലെബനനിലുടനീളം ഒരേസമയം ഏഴ് വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. അതും കൃത്യമായി സ്‌പോട്ട് പ്ലാന്‍ ചെയ്താണ് കയറി അടിച്ചത്. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും കൃത്യമായി മനസിലാക്കി അവിടത്തെന്നെ ആക്രമണം. ഇതോടെ ഹിസ്ബുള്ള തലവന്‍ നടുങ്ങി വിറയ്ക്കുന്നു. ലബനനില്‍ മൊസാദ് ചാരന്മാര്‍ ഇറങ്ങിയോ എന്നാണ് ഹസന്‍ നസറുള്ള ഭയപ്പെടുന്നത്.
ലബനന്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണങ്ങള്‍ കൃത്യമായ ലക്ഷ്യം വെച്ചായിരുന്നില്ല, ജൂതരാഷ്ട്രത്തെ ഭയപ്പെടുത്താന്‍ റോക്കറ്റാക്രമണം നടത്തി എന്നതേയുള്ളു. എന്നാല്‍ ഹിസ്ബുള്ളയുടെ ആയുധസൈനിക കരുത്ത് തകര്‍ക്കാന്‍ ആ കേന്ദ്രങ്ങളിലേക്കാണ് ഇസ്രയേല്‍ കൃത്യമായി ആക്രമിക്കുന്നത്. ലബനനില്‍ കയറി ആരൊക്കെയോ ഇസ്രയേലിലേക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്ന ആശങ്കയിലാണ് ഹിസ്ബുള്ള. ഇസ്രയേലിന്റെ ഗോലാന്‍ കുന്നുകളിലേക്ക് ആക്രമണം നടത്തി ഹിസ്ബുള്ള വെല്ലുവിളി നടത്തിയതിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ രാത്രി ലബനന്‍ നിന്ന് കത്തിയത്. ഒറ്റരാത്രികൊണ്ട് ലെബനന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അതും ഹിസ്ബുള്ള സംഘം കഴിയുന്ന പട്ടണങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു.
ലെബനന്‍ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം ബാല്‍ബെക്ക് ഹെര്‍മല്‍ ഗവര്‍ണറേറ്റിലെ ബാല്‍ബെക്ക് ഡിറ്റ്‌സ്ട്രിക്റ്റിലാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മിസൈലുകളുമായി തരായ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഹിസ്ബുള്ള നേതാവിന്റെ വീട്ടിലേക്ക് തൊടുത്തു. അബ്ബാസിയ, ടെയര്‍ ദേബ്ബ, ടൂറ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളിലാണ് മുന്‍ ആക്രമണങ്ങള്‍ ഉണ്ടായത്, ഒരു തുറസ്സായ പ്രദേശം ലക്ഷ്യമിട്ടായിരുന്നു ഇത്. ബുര്‍ജ് അല്‍ഷെമാലി പട്ടണത്തിലെ ഒരു വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. തയ്ര്! ഹര്‍ഫ പട്ടണത്തിലും റെയ്ഡ് നടന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ഹിസ്ബുള്ള ക്രോസ് ബോര്‍ഡര്‍ ആക്രമണം രൂക്ഷമായതിന് ശേഷം ശനിയാഴ്ച 12 പേരുടെ മരണത്തിനിടയാക്കിയ ഡ്രൂസ് പട്ടണമായ മജ്ദല്‍ ഷാംസിന് നേരെയുള്ള ആക്രമണമാണ് സിറേലിയ അധിനിവേശ ഗോലാന്‍ കുന്നുകളിലെ ഏറ്റവും മാരകമായ ആക്രമണം. ഏറ്റവും പുതിയ ആക്രമണത്തില്‍ ഒക്ടോബറിനുശേഷം 21 സൈനികരെങ്കിലും ഉള്‍പ്പെടെ 44 പേര്‍ കൊല്ലപ്പെട്ടു.
ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റ പ്രോജക്റ്റ് (ACLED) പ്രകാരം ജൂണ്‍ വരെ ലെബനനില്‍ 543 പേര്‍ സിറേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹിസ്ബുള്ള ഗോലാന്‍ കുന്നില്‍ ആക്രമണം നടത്തിയത് ഹിസ്ബുള്ള അവരുടെ വലിയ പിഴവാണ്. മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകനായ ഒമര്‍ ബദ്ദര്‍ പറയുന്നത്, ഗോലാന്‍ കുന്നുകളിലെ റോക്കറ്റ് ആക്രമണം 'ഏതാണ്ട് തീര്‍ച്ചയായും ഒരു അപകടമായിരുന്നു', അതിന് ഉത്തരവാദികള്‍ ആരായിരുന്നാലും. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണവും ഹിസ്ബുള്ള നടത്തിയ ഗോലാന്‍ കുന്ന് ആക്രമണവും ജൂതരുടെ ആത്മാഭിമാനത്തിനേറ്റ അടിയാണ്. അതിന് മറുപടി കൊടുത്തില്ലെങ്കില്‍ നെതന്യാഹു ഭരണകൂടത്തെ മറിച്ചിടും ഐഡിഎഫും മൊസാദും. അതുകൊണ്ട് ഏതറ്റംവരെയും പോകും നെതന്യാഹു. അറബ് രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടിട്ടും നെതന്യാഹു വഴങ്ങാത്തതിന്റെ കാരണമിതാണ്. അതിര്‍ത്തി ഗ്രാമങ്ങള്‍, ടയറിന്റെ തെക്കന്‍ നഗരത്തിനടുത്തുള്ള പട്ടണങ്ങള്‍, കിഴക്കന്‍ ബെക്കാ താഴ്‌വര എന്നിവയുള്‍പ്പെടെ ലെബനനിലെ ഹിസ്ബുള്ള ആയുധ ഡിപ്പോകളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു. ഗോലാന്‍ കുന്നുകളിലെ ഡ്രൂസ് പട്ടണമായ മജ്ദല്‍ ഷംസിലെ ഫുട്‌ബോള്‍ മൈതാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നതോടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇസ്രയേലിന്റെയും ഹിസ്ബുള്ളയുടെയും ടിറ്റ്‌ഫോര്‍ട്ടാറ്റ് ആക്രമണങ്ങള്‍ ഒരു വലിയ യുദ്ധത്തിന് വഴിയൊരുക്കുമെന്ന ഭയത്തിനിടയില്‍ ലെബനനിലെ യുഎന്‍ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാ കക്ഷികളോടും 'പരമാവധി സംയമനം' പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha
























