സിൻവാറിനായി വേട്ടപ്പട്ടികളെ ഇറക്കി IDF ; ഇസ്രായേലിൽ ഹിസ്‌ബുള്ളയുടെ റോക്കറ്റ് വർഷം..

യുദ്ധ ഭീതി നിഴലിച്ചു നിന്ന പശ്ചിമേഷ്യയില്‍ ശക്തമായ ആക്രമണവുമായി ഇസ്രായേലും പ്രത്യാക്രണവുമായി ലബ്‌നാനിലെ ഹിസ്ബുല്ലയും. ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. പലസ്തീനില്‍ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്.കത്യുഷ റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം .. ഹിസ്ബുല്ല ഏത് സമയവും ആക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രായേല്‍ ഇന്ന് പുലര്‍ച്ചെ ലബ്‌നാനിലേക്ക് മിസൈല്‍ തൊടുത്തുവിട്ടത്. ഒന്നിന് പിറകെ ഒന്നായി വന്ന ഇസ്രായേല്‍ മിസൈലുകള്‍ ലബ്‌നാനിലെ അതിര്‍ത്തി മേഖലയിലാണ് പതിച്ചത്.
ഇതിനിടെ ഇസ്രായേൽ ആകട്ടെ യഹ്യ സിൻവാറിനെ പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. സിന്‌വാറിനെ പുറത്തെടുക്കാൻ 10 മാസത്തിലേറെയായി യുഎസും ഇസ്രായേലും സഹകരിച്ച് പ്രവർത്തിക്കുന്നു,
രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഇസ്രായേലിൽ നിന്നുള്ള പ്രത്യേക സേന സിംവരുടെ ഒളിസങ്കേതംന്നു കരുതിയ ഒരു തുരങ്കത്തിൽ പ്രവേശിച്ചു, എന്നാൽ ഏകദേശം 10 മില്യൺ ഡോളർ വിലമതിക്കുന്ന പേപ്പറുകളും ഇസ്രായേലി കറൻസിയും കണ്ടെത്തിയെങ്കിലും IDF എത്തുന്നവിവരം അറിഞ്ഞ സിൻവാർ മിനിറ്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതായാണ് IDF അറിയിച്ചത്
സംഘട്ടനത്തിൻ്റെ തുടക്കം മുതൽ, സിൻവാർ ഇലക്ട്രോണിക് ആശയവിനിമയം ഉപേക്ഷിച്ചു, സിൻവാർ തൻ്റെ സന്ദേശങ്ങൾ കൈമാറാൻ മനുഷ്യ കൊറിയറുകൾ ഉപയോഗിക്കുന്നതായി ആണ് വിശ്വസിക്കപ്പെടുന്നത് .. ഖത്തർ, ഈജിപ്ത്, യുഎസ്, ഇസ്രായേൽ എന്നീ രാജ്യങ്ങൾ ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടാൻ കാരണവും സിൻവാറുമായി ആശയവിനിമയം നടത്തുന്നതിലെ ബുദ്ധിമുട്ട് ആണെന്ന് പറയുന്നു . . ഏതൊരു കരാറിനും സിൻവാറിൻ്റെ അംഗീകാരം ആവശ്യമാണെന്നും എന്നാൽ അദ്ദേഹവുമായി ആശയവിനിമയം വളരെ സങ്കീർണവും ആണെന്നുമാണ് മറ്റ് ഹമാസ് നേതാക്കൾ പറയുന്നത്
ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ ഡിപ്ലോമസി ബ്യൂറോയുടെ ഡയറക്ടർ ട്വിറ്ററിൽപറഞ്ഞത് മരിച്ചിട്ടായാലും ജീവനോടെയായാലും സിൻവാറിനെ പിടികൂടുന്നതുവരെ ഈ വേട്ട അവസാനിപ്പിക്കില്ല എന്നാണ്.. 2023- ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും സിന്‍വാര്‍ ആണ്. ഇതിന് മറുപടിയായി ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 40,000- ത്തോളം പേര്‍ കൊല്ലപ്പെട്ടതായതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാൽ ഹമാസിനെക്കാൾ അപകടകാരികളാണ് ഹിസ്ബുള്ള തീവ്രവാദ സംഘം . ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഹിസ്ബുള്ള . ഇതേതുടർന്ന് ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ടെൽ അവീവ് താൽക്കാലികമായി അടച്ചു. ടെൽ അവീവ്, ബെയ്റൂട്ട് വിമാനങ്ങളുടെ ഇന്നലത്തെ സർവീസ് റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു യുഎഇയും , ഇസ്രയേൽ, ലബനൻ വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ് .ഈ വർഷം ജൂലൈയിൽ ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പ്രതികാരമായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.
11 ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകള്‍ തൊടുത്തുവെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് 48 മണിക്കൂര്‍ സമയത്തേക്ക് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പ്രതിരോധസേനക്ക് അധികാരം നല്‍കിയെന്നും യോവ് ഗാലന്റ് അറിയിച്ചു.
സിൻവാർ ഒഴികെയുള്ള ഹമാസ് നേതാക്കളിലേക്ക് നയിക്കുന്ന വിവരങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചതായും റിപ്പോർട്ടുണ്ട് .. ഈസ്രഈലിനെ ആക്രമിക്കാന്‍ ഹിസ്ബുള്ള ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇസ്രായേൽ ഡിഫന്‍സ് ഫോഴ്‌സ് ലെബനൻ ആക്രമിച്ചു എന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു
ഇപ്പോഴുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടി വളരെ രൂക്ഷവും കഠിനവുമായിരിക്കുമെന്ന മുന്നറിയിപ്പും ഹിസ്ബുള്ള നല്‍കി. സയണിസ്റ്റ് ആക്രമങ്ങള്‍ക്കെതിരെ എന്നെന്നും നിലകൊള്ളുമെന്നും അവയെ പ്രതിരോധിക്കുമെന്നും സായുധ സേന കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വന്നേക്കുമെന്ന് മുന്നറിയിപ്പ് ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര യോഗം വിളിച്ചു.
ഒരു മാസം മുമ്പ് ബെയ്‌റൂത്തില്‍ വെച്ച് കമാന്‍ഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ജറുസലേം അടക്കമുള്ള നഗരങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യയിലെ സാഹചര്യം പ്രസിഡന്റ് ജോ ബൈഡന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.
https://www.facebook.com/Malayalivartha


























