100 യുദ്ധവിമാനങ്ങള്‍ ലബനനില്‍ ഇരച്ചുകയറി; ഹിസ്ബുള്ള കേന്ദ്രങ്ങള്‍ പൊട്ടിച്ചിതറി

ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ശക്തമായി തിരിച്ചടിച്ചതായി ഇസ്രയേല്‍ പ്രതിരോധസേന. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധവകുപ്പ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. ഹിസ്ബുള്ള ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നും ഇതിനെ പ്രതിരോധിച്ചതായും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.
നൂറോളം യുദ്ധവിമാനങ്ങളാണ് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ പ്രയോഗിച്ചത്. സൗത്ത് ലെബനനിലെ ആയിരത്തോളം വരുന്ന മിസൈല്‍ ലോഞ്ചിങ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തങ്ങള്‍ക്കെതിരേ ശക്തമായ ആക്രമണത്തിന് ഹിസ്ബുള്ള ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു ആക്രമണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രണമത്തിനൊരുങ്ങിയ ഹിസ്ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങളില്‍, ഇസ്രയേല്‍ കുടുംബങ്ങളേയും വീടുകളേയും രക്ഷപ്പെടുത്താന്‍ നടത്തിയ ഓപ്പറേഷന്‍ എന്ന അടിക്കുറിപ്പോടെയാണ് ഇസ്രയേല്‍ പ്രതിരോധവകുപ്പ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതതേടി ഈജിപ്തിലെ കെയ്‌റോയില്‍ ചര്‍ച്ചനടക്കവേയായിരുന്നു, ഞായറാഴ്ച രാവിലെ ഇസ്രയേലിലേക്ക് 320ഓളം കത്യുഷ റോക്കറ്റുകളും മിസൈലുകളും ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള അയച്ചത്. അതിനുമറുപടിയായി ലെബനനിലെ 40ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ നൂറോളം പോര്‍വിമാനങ്ങളുപയോഗിച്ച് ഇസ്രയേല്‍ ആക്രമിക്കുകയായിരുന്നു. ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ നാവികസേനാംഗം ഡേവിഡ് മോഷെ ബെന്‍ ഷിത്രത് (21) ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഇസ്രയേലില്‍ 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംചേരുന്നതും വിലക്കിയിട്ടുണ്ട്.
കൂടുതല്‍ പ്രതികാര നടപടികളിലേയ്ക്ക് കടക്കാന്‍ ലെബനന്‍ ആസ്ഥാനമായ സായുധസംഘം ഹിസ്ബുള്ളയുടെ നീക്കം. ഇസ്രയേലില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികാര നടപടികളിലേക്ക് കടക്കുമെന്നാണ് ഹസന്‍ നസ്‌റല്ല വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതില്‍ ഏറ്റവും ശക്തമായ ആക്രമണമാണ് ഹിസ്ബുള്ള കഴിഞ്ഞ ദിവസം ഇസ്രയേലില്‍ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്‌ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തില്‍ തൃപ്തനാണെന്നാണ് നസ്‌റല്ല പറഞ്ഞത്. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തിയിരുന്നു.
ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ പ്രകീര്‍ത്തിച്ച് ഹൂതികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രതികരം പുറകെ വരുമെന്ന മുന്നറിയിപ്പും ഹൂതികള്‍ ഇസ്രയേലിന് നല്‍കി. ഹിസ്ബുള്ള വാക്കുപാലിച്ചു. ശത്രുക്കള്‍ക്ക് കാര്യമായി മുറിവുപറ്റിയിട്ടുണ്ട്. പ്രതിരോധ മുന്നണിക്ക് കരുത്തും ശേഷിയുമുണ്ടെന്ന് വ്യക്തമാണ്. യമനില്‍നിന്നുള്ള പ്രതികരണത്തിന് കാത്തുകൊള്ളുക. സയണിസ്റ്റ് രാഷ്ട്രം ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന തങ്ങളുടെ മുന്നറിയിപ്പ് സത്യമാണെന്ന് വരുന്ന രാപ്പകലുകള്‍ തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.
തെക്കന്‍ ലബനാനില്‍ ഇസ്രായേലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. കെയ്‌റോയില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ഹമാസ്ഇസ്രായേല്‍ അനുരഞ്ജന ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലബനാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത്. നേരത്തെ ഇസ്രയേല്‍ ലെബനനില്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗോലാന്‍ കുന്നുകളിലെ 12 കുട്ടികളുടെ മരണത്തിനടയാക്കിയ റോക്കറ്റ് ആക്രമണത്തിന് ശേഷം നടന്ന ഇസ്രയേലിന്റെ ആദ്യ പ്രത്യാക്രമണമായിരുന്നു ഇത്. അതിനിടെ ഗാസയിലെ വെടിനിര്‍ത്തലില്‍ തുടര്‍ ചര്‍ച്ചകള്‍ കെയ്‌റോയില്‍ നടക്കും. ഫിലാഡല്‍ഫിയ കോറിഡോറില്‍ നിന്നുള്‍പ്പടെ സൈന്യം പിന്‍മാറാതെ കരാറിനെ പിന്തുണക്കില്ലെന്ന് ഹമാസ് അറിയിച്ചു. ലെബനനില്‍ നിന്നുള്ള പ്രതികാര ആക്രമണത്തില്‍ പകച്ച ഇസ്രയേല്‍ ഖലാ യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി. ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന സൂചനയാണ് ഇറാനും ഹൂതികളും നല്‍കുന്നത്.
https://www.facebook.com/Malayalivartha


























