സുഡാനില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തകർന്നു...132 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ കാണാതാവുകയും.. 20 ഗ്രാമങ്ങൾ നശിക്കുകയും ചെയ്തു...

രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് അപകടം. സുഡാനില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തകര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. കിഴക്കൻ സുഡാനിൽ അണക്കെട്ട് തകർന്ന് 132 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ കാണാതാവുകയും 20 ഗ്രാമങ്ങൾ നശിക്കുകയും ചെയ്തു. കിഴക്കൻ സുഡാനിൽ ചെങ്കടലിന്റ സമീപത്ത് പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് മാറിയുള്ള അർബാത്ത് അണക്കെട്ടാണ് തകർന്നത്. ഈ പ്രദേശങ്ങളിൽ ഓഗസ്റ്റ് 25 ന് കനത്തമഴയായിരുന്നു. അതെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരുകയും തകരുകയുമായിരുന്നു എന്ന് അനുമാനിക്കുന്നു. വെള്ളത്തിൽ നിന്ന് രക്ഷപ്പെടുന്ന ആളുകൾക്ക് തേൾ, പാമ്പ് കടിയേൽക്കാനുള്ള സാധ്യതയുണ്ട് എന്ന് ഏജൻസി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കനത്ത മഴയിൽ ശക്തമായ വെള്ളപ്പൊക്കത്തിന് കാരണമാവുകയും അണക്കെട്ട് തകരുകയും ഒഴുകി വന്ന ചെളി സമീപ ഗ്രാമങ്ങളെ നശിപ്പിക്കുകയും ചെയ്തു. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് 25 ദശലക്ഷം ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുണ്ടായിരുന്നു. നഗരത്തിലെ പ്രധാന ജലസ്രോതസ്സായിരുന്നു ഇത്. അപകടത്തിന്റെ വ്യാപ്തി ഇനിയും വെളിവായിട്ടില്ല.ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ആഭ്യന്തരയുദ്ധമാണ് സുഡാനിൽ നടക്കുന്നത്.
ആഭ്യന്തരയുദ്ധത്തിൽ മുങ്ങിയ സുഡാന് ഈ ദുരന്തത്തെ അഭിമുഖീകരിക്കാനുള്ള യാതൊരു വിഭവ ശേഷിയും ലഭ്യമല്ല. സമീപകാലത്ത് m- pox കേസുകളുടെ വൻ കുതിച്ചുചാട്ടമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.ഇതൊന്നും കൂടാതെയാണ് ഇപ്പോൾ പേമാരിയും തുടർന്നുള്ള വെള്ളപ്പൊക്കവും അണക്കെട്ടു തകർച്ചയും ഉൾപ്പെടയുള്ള പ്രകൃതിദുരന്തത്തെ അഭിമുഖീകരിക്കുന്ന സാഹചര്യം.ഇപ്പോഴും അവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇനിയും എത്ര ആളുകളാണ് മരിച്ചിരിക്കുന്നത് എന്നുള്ളത് കൃത്യമായ കണക്കുകൾ പുറത്തു വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























