വിഭജനം ആവശ്യപ്പെട്ട് ബലൂചിസ്ഥാൻ ! സ്വയം കുഴിച്ച കുഴിയിൽ വീണുരുണ്ട് എട്ടിന്റെ പണി വാങ്ങി പാക്കിസ്ഥാന്‍

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സമാനതകളില്ലാത്ത ആക്രമണം തന്നെയാണ് നടക്കുന്നത് . വിഘടനവാദികൾ ഒരൊറ്റ ദിവസം കൊണ്ട് കൊന്നുതള്ളിയത് 38 നിരപരാധികളെ. പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലായി നടന്ന ആക്രമണപരമ്പരയിൽ പിന്നിൽ ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) യാണ്.. പഞ്ചാബിൽനിന്നെത്തിയ ബസ് ദേശീയപാതയിൽ തടഞ്ഞുനിർത്തി, ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം 23 പേരെയാണ് ഭീകരവാദ സംഘം വെടിവച്ചുകൊലപ്പെടുത്തിയത്. ഇന്ത്യയിൽ തീവ്രവാദം വളർത്താൻ പ്രയത്നിച്ച രാജ്യമാണ് പാകിസ്ഥാൻ . പക്ഷെ ഇപ്പോൾ ബലൂചിസ്താൻ പാകിസ്ഥാന് തിരിച്ചടികൊടുത്തുകൊണ്ടിരിക്കുന്നത്
വർഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനിൽ, പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായിട്ടായിരുന്നു സംഭവം..എണ്ണ, സ്വർണം, ചെമ്പ് ഉൾപ്പെടെയുള്ളവയാൽ സമ്പുഷ്ടമായ പ്രദേശമാണ് ബലൂചിസ്ഥാൻ. എന്നിട്ടും പാകിസ്താനിലെ ഏറ്റവും ദരിദ്രമേഖലകളിൽ ഒന്നാണിത്. പാകിസ്താൻ സർക്കാരിന്റെ ബലൂചിസ്ഥാൻ ജനങ്ങളോടുള്ള അവഗണനയാണ് വിഘടനവാദ സംഘടനങ്ങളുടെ പ്രധാന ആയുധം. ഏകദേശം 15 ലക്ഷമാണ് ഈ പ്രവിശ്യയിലെ ജനസംഖ്യ.
ബലൂചിസ്ഥാൻ ഇന്ത്യയോട് ചേരാൻ ആഗ്രഹിച്ച രാജ്യമാണ് . എന്നാൽ ഭാരതവുമായി അതിർത്തി പങ്കുവെയ്ക്കുന്നില്ല എന്ന കാരണം കൊണ്ട് മാത്രമാണ് ബലൂചിസ്ഥാന് ഭാരതത്തിലേക്ക് ചേരാൻ കഴിയാതിരുന്നത്. ധാരാളം ഹിന്ദുമത വിശ്വാസികളും ക്ഷേത്രങ്ങളും ഉള്ള ഇവർ വാസ്തവത്തിൽ പാകിസ്ഥാനിൽ സംതൃപ്തരായിരുന്നുല്ല. ഇപ്പോൾ പാകിസ്ഥാൻ ക്ഷയിച്ചപ്പോളാണ് ബലൂചിസ്ഥാൻ കലാപഭൂമിയായി മാറുന്നത് . ബലൂചിസ്ഥാൻ ഒരുകാലത്ത് വളരെ സമ്പത്ത് സമൃദ്ധമായിരുന്നു . ബലൂചിസ്ഥാനത്തിലെ സമ്പത്തു കൈക്കലാക്കാൻ പാകിസ്താനൊപ്പം മത്സരിച്ച രാജ്യമാണ് ചൈന .
ബലൂചിസ്ഥാനത്തിലെ പ്രധാന തുറമുഖം ആയ ഗ്വാഡർ തുറമുഖമിപ്പോൾ ചൈനയുടെ കൈവശമാണ് . ഇത്തരത്തിൽ കച്ചവട താൽപ്പര്യങ്ങൾക്ക് വേണ്ടി രാജ്യത്തെ സമ്പത്ത് ചൈനയ്ക്ക് അടിയറവ് വെച്ചതിന്റെ ഫലമായാണ് ഇത്തരമൊരു മുന്നേറ്റം ബലൂചിസ്ഥാനിൽ വരുന്നതിനു കാരണമായത് . പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള തന്ത്രപ്രധാന മേഖലയാണ്..ഇറാനിലെ ഇസ്ലാമിക് റിപ്പബ്ളിക്കിനെതിരെ പൊരുതുന്ന സുന്നി വിമതരുടെ പ്രധാന താവളമാണിവിടം. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. ഇവിടുത്തെ ഗ്വാദര്‍ തുറമുഖം ചൈനീസ് നാവികസേനയുടെ താവളമാക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരംകുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങള്‍കൊണ്ടുതന്നെ ആഗോളരാഷ്‌ട്രീയത്തില്‍ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാന്‍.
ധാതുക്കളാല്‍ സമ്പന്നമാണെങ്കിലും പാകിസ്താനിലെ പ്രവിശ്യകളില്‍ ഏറ്റവും അവികസിതമായി തുടരുന്നതും ബലൂചിസ്താനാണ്. അതുകൊണ്ട് തന്നെ പാക് ഭരണകൂടത്തിനെതിരായ വികാരവും ശക്തമാണവിടെ. പാകിസ്താനില്‍ നിന്ന് വിഘടിച്ച് സ്വതന്ത്രരാജ്യം സ്ഥാപിക്കണമെന്ന് അവകാശപ്പെടുന്ന ഒട്ടേറെ സംഘടനകളുണ്ടവിടെ..
തകർച്ചയിൽനിന്ന് തകർച്ചയിലേക്കാണ് പാകിസ്താന്റെ യാത്ര. രാഷ്ട്രീയം മാത്രല്ല, സാമ്പത്തികമേഖലയും കുത്തഴിഞ്ഞുകിടക്കുകയാണ് പാകിസ്താനിൽ. ശ്രീലങ്കയിൽ കണ്ടതിനെക്കാൾ പരിതാപകരമാണ് സ്ഥിതി. . പട്ടാളപ്പേടികൊണ്ടാണ് ശ്രീലങ്കയിലേതുപോലെ ജനം നിയമം കൈയിലെടുക്കാത്തത്. നാല്പത് ശതമാനത്തിനടുത്താണ് പണപ്പെരുപ്പം. അവശ്യസാധനങ്ങൾക്ക് തീവില. ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്താൻ കടമെടുക്കേണ്ട അവസ്ഥ ..ജനാധിപത്യത്തെ മതവും പട്ടാളവും ചേർന്ന് മൂക്കുകയറിട്ട വ്യവസ്ഥിതിയാണ് പാകിസ്താനിലുളളത്. ഇന്ത്യ എന്ന ഭയവും ഇസ്‌ലാം എന്ന സ്വത്വവുമാണ് പാകിസ്താൻ. ഈ ഭയമാണ് പാകിസ്താനെ ചൈനയോട് ചേർത്തുനിർത്തുന്നത്. തങ്ങള്‍ക്ക് പാക്കിസ്ഥാനില്‍നിന്ന് മോചനം നേടാന്‍ ഇന്ത്യ സഹായിക്കണമെന്നും ബലൂചിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഭാരതത്തിലെ പ്രൊ ഹിന്ദു ലോബിയും മോദിസർക്കാറിനോട് ഇതേ ആവശ്യം ആവശ്യപ്പെടുന്നുണ്ട്
പാകിസ്താനെ അംഗീകരിച്ചില്ലെങ്കിൽ തെരഞ്ഞപിടിച്ചുകൊല്ലുമെന്നുള്ള ഭീഷണിതന്നെയാണ് പാകിസ്ഥാൻ ഇപ്പോൾ നൽകുന്നത് . ബലൂചിസ്താനിൽ വിഘടനവാദം ശക്തമാകുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ബലൂചിസ്താൻ ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്ന് ബലൂചിസ്താൻ പ്രവിശ്യാ സർക്കാരിന്റെ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു.ഏറ്റവും ക്രൂരമായ ആക്രമണം നടന്നത് ബലൂചിസ്താനിലെ മുസാഖൈൽ ജില്ലയിലാണ്. ബസ്സുകളിലും ട്രക്കുകളിലും യാത്ര ചെയ്യുകയായിരുന്ന ആളുകളെ അക്രമികൾ ആദ്യം വാഹനങ്ങളിൽ നിന്ന് ഇറക്കി. പിന്നീട് ഓരോരുത്തരും ഏത് വിഭാഗത്തിൽ പെട്ടവരാണെന്ന് പരിശോധിച്ചു. ബലൂച് വംശീയ വിഭാഗത്തിൽ പെടാത്തവരെ തെരഞ്ഞു പിടിച്ച് മാറ്റി നിർത്തുകയും തുടർന്ന് വെടിവെച്ച് കൊല്ലുകയുമായിരുന്നു.
ഇന്ത്യയ്ക്ക് നേരെ തീവ്രവാദ ആക്രമണം നടത്താൻ പ്രയത്നിച്ച പാകിസ്ഥാന് കിട്ടിയ ഇരുട്ടടി തന്നെയാണ് ഇപ്പൾ ബലൂചിസ്ഥാനിലെ കലാപം . ഒരു സ്വാഹാന്തര രാഷ്ട്രമാകണം എന്ന ബലൂചിസ്ഥാന്റെ മോഹം ഏതായാലും നടക്കുകതന്നെ ചെയ്യും . അതുപ്പോലെ ഇന്ത്യ വിചാരിച്ചാൽ ഇന്നേക് ഇന്ന് ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന രാജ്യമാണ് ബലൂചിസ്ഥാൻ .
https://www.facebook.com/Malayalivartha


























