ചെങ്കടലിൽ ഹൂതി വിമതർ കപ്പലിൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, കപ്പലിന് സമീപം ഉപരിതല ഡ്രോണും 3 സ്പീഡ് ബോട്ടുകളും കണ്ടതായി സൂചന...

ചെങ്കടലിൽ ഹൂതി വിമതർ കപ്പലിൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ കപ്പലിന് സമീപം ഉപരിതല ഡ്രോണും 3 സ്പീഡ് ബോട്ടുകളും കണ്ടതായി വ്യക്തമാക്കി UKMTO. യെമനിലെ അൽ-മഖയിൽ 4 നോട്ടിക്കൽ മൈൽ (44 കിലോമീറ്റർ) അകലെയാണ് ഒരു അൺക്രൂഡ് സർഫേസ് വെസൽ (USV) കണ്ടതായി പറയുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്. കപ്പലുകൾ ജാഗ്രതയോടെ കടത്തിവിടാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ UKMTOയെ അറിയിക്കാനും നിർദ്ദേശം ഉണ്ട്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ യെമനിൽ വീണ്ടും കപ്പൽ ആക്രമണം ഉണ്ടാവുകയായിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് നടത്തിയതെന്ന സൂചനയാണ് പുറത്ത് വന്നത്. ജൂലൈയിൽ ഹുദൈദയിൽ നടത്തിയ മാരകമായ ആക്രമണത്തിന് ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഹൂതികൾ പ്രതിജ്ഞയെടുക്കുന്നതിനിടെയാണ് ആക്രമണം. 4 ദിവസം മുമ്പ്, ഹൂതി വിമതർ ചെങ്കടലിൽ 'സൗനിയൻ' എണ്ണക്കപ്പൽ കത്തിച്ചു. വാരാന്ത്യത്തിൽ 320 റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിച്ചതിന് ശേഷമുള്ള ആദ്യ ആക്രമണമാണ് വീണ്ടും ഉണ്ടായത്.
ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിലുമായി പോയിരുന്ന എണ്ണ കപ്പലിന് തീ പിടിക്കുകയായിരുന്നു. ഓഗസ്റ്റ് 23 മുതൽ ഗ്രീസിന്റെ ക്രൂഡ് ഓയിൽ ചരക്കുകപ്പലായ സൗനിയനിൽ തീപിടിക്കുന്നതായി യൂറോപ്യൻ യൂണിയൻ അധികൃതർ സ്ഥിരീകരിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിൽ കപ്പലിൻ്റെ പ്രധാന ഡെക്കിൽ നിന്ന് തീയും പുകയും വരുന്നതായി കാണിക്കുന്ന ചിത്രങ്ങളും യൂറോപ്യൻ യൂണിയൻ അധികൃതർ പങ്കുവച്ചിട്ടുണ്ട്. യെമനിലെ ഹൂതികള്‍ ചരക്കു കപ്പലിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് ആണ് പുറത്ത് വിട്ടത്.
കപ്പലിൽ 1,50,000 ടൺ അസംസ്‌കൃത എണ്ണയാണ് ഉണ്ടായിരുന്നതെന്നും ഇത് കടലിലേക്ക് ഒഴുകിപോകുന്നതോടെ പരിസ്ഥിതിക്ക് വലിയ ദോഷം സംഭവിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. തീനിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കപ്പൽ ദുരന്തമാകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ലെബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തിന് മറുപടിയായാണ് ഗ്രീക്ക് എണ്ണക്കപ്പലിന് നേരെയുള്ള ഹൂതി ആക്രമണമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























