യു.എസുമായി ചർച്ചയ്ക്ക് വാതിൽതുറന്ന് ഇറാൻ...2015-ലെ കരാറിൽ ഇറാൻ സമ്മതിച്ചിരുന്നു.... എന്നാൽ, 2018-ൽ യു.എസ്. പിന്മാറിയതോടെ ആ കരാർ പൊളിയുകയായിരുന്നു....

ഇന്ന് സാങ്കേതിക വിദ്യയിലും ആയുധ മികവിലും രാഷ്ട്രങ്ങള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചുകൂട്ടാന്‍ പരസ്പരം മത്സരിക്കുന്ന രാഷ്ട്രങ്ങളുടെ പക്കല്‍ എന്തൊക്കെ ഉണ്ടെന്ന്ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ഇപ്പോൾ ഇസ്രായേൽ ഇറാൻ യുദ്ധങ്ങൾക്ക് കോപ്പു കൂട്ടുമ്പോൾ എല്ലാവരും ഭയക്കുന്ന ഒരു കാര്യം ഇറാൻ ആണവായുധങ്ങൾ പ്രയോഗിക്കുമോ എന്നുള്ളതാണ് . അങ്ങനെ പ്രയോഗിച്ചാൽ അത് ഉണ്ടാക്കാൻ പോകുന്ന പ്രത്യഘാതം എത്രത്തോളം ഉണ്ടാകുമെന്ന് പറഞ്ഞറിയിക്കാൻ പോലും പറ്റില്ല. ഇതിനെ കുറിച്ച് പറയാൻ കാരണം ഇപ്പോൾ അതിവേഗം പുരോഗമിക്കുന്ന ആണവപദ്ധതിയുമായി ബന്ധപ്പട്ട് യു.എസുമായി ചർച്ചകൾക്ക് സന്നദ്ധമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമീനി.
ശത്രുവുമായുള്ള ചർച്ചകൾക്ക് പരിഷ്കരണവാദിയായ മസൂദ് പെസെഷ്കിയാന്റെ സർക്കാർ തടസ്സമല്ലെന്ന് ചൊവ്വാഴ്ച ഖമീനി പറഞ്ഞു. ചർച്ചകൾ നടക്കുമെങ്കിലും അമേരിക്കയെ അമിതമായി വിശ്വസിക്കരുതെന്നും ജാഗ്രതപാലിക്കണമെന്നും പെസെഷ്കിയാൻസർക്കാരിന് മുന്നറിയിപ്പും നൽകി. സാമ്പത്തിക ഉപരോധം നീക്കുന്നതിനുപകരമായി ആണവപദ്ധതികൾ പരിമിതപ്പെടുത്തുമെന്ന് 2015-ലെ കരാറിൽ ഇറാൻ സമ്മതിച്ചിരുന്നു. എന്നാൽ, 2018-ൽ യു.എസ്. പിന്മാറിയതോടെ ആ കരാർ പൊളിയുകയായിരുന്നു.ഇപ്പോൾ എന്തുകൊണ്ടാണ് ശത്രു രാജ്യത്തെ ഇങ്ങനെ ഈ സമയത്തു തന്നെ ക്ഷണിച്ചിരിക്കുന്നത് എന്നുള്ളതാണ് ലോകം മുഴുവൻ ഇപ്പോൾ ചോദിക്കുന്നത്. കാരണം ഇബ്രാഹിം റെയ്സിയുടെ മരണ ശേഷം ഏറ്റവും മുൻപിൽ യുദ്ധം പ്രഖ്യാപിച്ചു നിൽക്കുന്നത് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമീനി ആണ് .
അദ്ദേഹം തന്നെയാണ് ഇപ്പോൾ ഇങ്ങനെ ഒരു നിർദ്ദേശവും മുൻപോട്ട് വച്ചിരിക്കുന്നത്. അതുകൊണ്ട് അതിനു പിന്നിൽ എന്തെങ്കിലും തന്ത്ര പ്രഥമനായിട്ടുള്ള നീക്കമുണ്ടോ എന്നുള്ളാത്തതാണ് എല്ലാവരും സംശയിക്കുന്നത്. പക്ഷെ അമേരിക്ക ഇതാ വരെയായിട്ടും ഈ ക്ഷണത്തെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല .എന്തായിരിക്കും അമേരിക്കയുടെ തീരുമാനം എന്നുള്ളതാണ് ലോകം ഉറ്റു നോക്കുന്നത് . അമേരിക്കയാണെങ്കിൽ നിരന്തരം ഇസ്രായേലിലേക്ക് ബില്യൺ കണക്കിന് ആയുധങ്ങൾ ആണ് കയറ്റുമതി ചെയുന്നത്. അതും ഇരണ്ടക്കമുള്ള ശത്രു രാജ്യങ്ങൾക്ക് നേരെ പ്രയോഗിക്കാൻ. അതുകൊണ്ട് അമേരിക്ക ഒരു ചർച്ചക്കായി പോകുമോ എന്നുള്ളത് സംശയമാണ്.
ഇനി ഇറാനിലേക്ക് വരുകയാണെങ്കിൽ ഇറാന്റെ അടുത്ത പരമോന്നത നേതാവാകാനുള്ള സാധ്യത കല്‍പ്പിച്ചിരുന്ന ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ലോകരാജ്യങ്ങളുമായുള്ള ആണവ ചര്‍ച്ചകളില്‍ ശക്തമായി മുന്നോട്ടുപോയ നേതാവാണ്.അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്സിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇറാന്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട ആണവായുധം തന്നെ പ്രയോഗിച്ചേക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ വീണ്ടും ലോകം രണ്ടുതട്ടിലാവുകയും മൂന്നാംലോക മഹായുദ്ധത്തിന് കാലതാമസമില്ലെന്നുമാണ് വിലയിരുത്തല്‍.ആണവ കാര്യങ്ങളില്‍ ഇബ്രാഹിം റെയ്സി പുലര്‍ത്തിയ കടുത്ത നിലപാട് വലിയ യുഎസ് ഉപരോധത്തിന് കാരണമായിരുന്നു.
https://www.facebook.com/Malayalivartha


























