തമ്മിൽ ഒരതിർത്തിയും പങ്കിടാത്ത രണ്ട് രാജ്യങ്ങളാണ് ഇറാനും ഇസ്രയേലും... രണ്ടായിരം കിലോമീറ്ററിൽ അധികം വ്യോമദൂരമുള്ള രണ്ടിടങ്ങൾ...

തമ്മിൽ ഒരതിർത്തിയും പങ്കിടാത്ത രണ്ട് രാജ്യങ്ങളാണ് ഇറാനും ഇസ്രയേലും. രണ്ടായിരം കിലോമീറ്ററിൽ അധികം വ്യോമദൂരമുള്ള രണ്ടിടങ്ങൾ. സത്യത്തിൽ ഈ രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ഒരു പ്രകോപനത്തിനും സാധ്യത ഇല്ലാത്തതാണ്. പിന്നെ എങ്ങനെയാണ് യുദ്ധ ഭീതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്? എന്താണ് യഥാർത്ഥത്തിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള പ്രശ്നം? എല്ലാറ്റിന്റെയും തുടക്കം ഒരു വ്യോമാക്രമണത്തിലൂടെയായിരുന്നു.
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാനിയൻ കോൺസുലേറ്റ് അനെക്സിന് നേരെ വ്യോമാക്രമണം നടക്കുന്നു. പലസ്തീനീയൻ ഇസ്ലാമിക് ജിഹാദും, ഇറാനിയൻ റവല്യൂഷണറി ഗാർഡ്സിന്റെ ഉന്നതരും തമ്മിൽ നടക്കാനിരുന്ന യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. മിന്നലാക്രമണത്തിൽ ഐ ആർ ജി സിയുടെ ഖുദ്സ് കമാണ്ടർ മുഹമ്മദ് റെസ സഹെദിയും, സീനിയർ കമാണ്ടർ മുഹമ്മദ് ഹാദി ഹാജി റഹിമിയും അടക്കം 16 പേർ കൊല്ലപ്പെട്ടു. “ചെയ്ത കുറ്റത്തിന്, ഇസ്രേയലിന് ശിക്ഷ പ്രതീക്ഷിക്കാം” എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ പ്രതികരണം പിന്നാലെ വന്നു. ഏപ്രിൽ പത്താം തീയതി ഇതേ ഭീഷണി ഖാംനഇ ആവർത്തിച്ചപ്പോൾ, തൊട്ടടുത്ത ദിവസം തന്നെ, “അടിക്ക് അടി” എന്നതാണ് തങ്ങളുടെ ശീലം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു.
പിന്നെ തുടർച്ചയായ ഭീഷണികൾ പല കേന്ദ്രങ്ങളിൽ നിന്നുമുണ്ടായി. ഇറാനും ഇസ്രയേലിനും ഇടയിൽ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ഇപ്പോഴും നിലനിൽക്കുകയാണ്. ചുരുക്കത്തിൽ മധ്യപൂർവേഷ്യ ഒരു യുദ്ധത്തെ മുഖാമുഖം കണ്ട് നിൽക്കുകയാണ്. യുദ്ധത്തിന് മുതിർന്നാൽ കനത്ത വില നൽകേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പും വന്നുകഴിഞ്ഞു. ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രായേലിനു നേർക്കുണ്ടാകുന്ന ഏതൊരു പ്രകോപനവും അവസാനിക്കുക തുറന്ന പോരിലേക്കാവും. അങ്ങനെ ഒന്നുണ്ടായാൽ, ഇറാന്റെ അയൽരാജ്യങ്ങളും അമേരിക്കയടക്കമുള്ള ലോകശക്തികളും, അതിൽ പക്ഷം ചേരാനും, മധ്യപൂർവേഷ്യ കുറേക്കൂടി വലിയൊരു യുദ്ധത്തിലേക്ക് വഴുതി വീഴാനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതസമരം ലോകവേദിയിൽ യുദ്ധത്തിന്റെ ആശങ്കകൾ വിതയ്ക്കുന്നത് ഹമാസിന്റെ ‘ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ലഡി’നു ശേഷമാണ്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. പിന്നാലെ ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണം താങ്ങാൻ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് ഇറാന്റെ ഭാഗത്തുനിന്നും ശക്തമായ പ്രത്യാക്രമണമുണ്ടാകില്ല എന്ന് എല്ലാ നിരീക്ഷകരും അഭിപ്രായപ്പെട്ടത്.
ഈ സംഭവത്തിനു ശേഷം ഇറാൻ ഇസ്രയേലുമായുള്ള എല്ലാ ധാരണയും വേണ്ടെന്നു വച്ചു. പിന്നീട് പലസ്‌തീൻ അധിനിവേശത്തിൽ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറാൻ രംഗത്തെത്തുകയും ചെയ്തു. കാലക്രമേണ ഇറാൻ ഇസ്രയേലിനെതിരെ വളരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അറബ് രാജ്യങ്ങളുടെയും അവരുടെ പൗരൻമാരുടെയും പ്രീതി പിടിച്ചുപറ്റാനും ഈ നിലപാട് ഉപകരിച്ചു. 1982ൽ സൗത്ത് ലെബനണിൽ ആഭ്യന്തര കലാപം അടക്കുന്ന സമയത്ത് അതിലിടപെടാൻ പട്ടാളത്തെ അയക്കാൻ ഇസ്രയേൽ തീരുമാനിച്ചു. എന്നാൽ അപ്പോൾ തന്നെ ഖൊമേനി ഇറാനിയൻ റിവൊല്യൂഷനറി ഗാർഡുകളെ ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് പറഞ്ഞയച്ചു. അങ്ങനെ രൂപീകരിക്കപ്പെട്ട സായുധ സംഘമാണ് ഹെസ്‌ബൊള്ള മിലീഷ്യ. അത് ഇപ്പോഴും ലബനനിലെ ഇറാന്റെ സൈനിക സാന്നിധ്യമായി കണക്കാക്കുന്നു. ഇറാന്റെ ഇപ്പോഴത്തെ ഭരണകൂടവും ശക്തമായ ഇസ്രായേൽ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. അതുമാത്രമല്ല ഇറാനിയൻ ഭരണകൂടം ജൂത കൂട്ടക്കൊല ചോദ്യം ചെയ്യുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha


























