ഹമാസിന്റെ മുൻ തലവൻ ഖാലിദ് മഷാൽ...ഹമാസിനെയും പലസ്തീനിനേയും ലക്ഷ്യം വയ്ക്കുന്നവർക്കെതിരെ, ചാവേർ ആക്രമണത്തിനു ആഹ്വാനം ചെയ്ത് ഖാലിദ് മഷാൽ...

ഹമാസിന്റെ മുൻ തലവൻ ഖാലിദ് മഷാൽ, കേരളത്തിൽ നടന്ന പലസ്തീൻ അനുകൂല റാലിയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തത് വളരെ ഞെട്ടലോടെ ആണ് നമ്മൾ കേട്ടത് . ലോകം തിരയുന്ന ഭീകരനാണ് . കേരളത്തിൽ റാലിയെ അഭിസംബോധന ചെയ്തത് .ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റാണ് റാലി സംഘടിപ്പിച്ചത്.മഷാൽ പലസ്തീനിനെക്കുറിച്ച് സംസാരിച്ചു, “നമ്മൾ ഒരുമിച്ച് സയണിസ്റ്റുകളെ പരാജയപ്പെടുത്തും, അൽ അഖ്സയ്ക്ക് (പള്ളി) വേണ്ടി പോരാടുന്ന ഗാസയ്ക്ക് വേണ്ടി നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. ഇസ്രായേൽ നമ്മുടെ നിവാസികളോട് പ്രതികാരം ചെയ്യുകയാണ്.
വീടുകൾ തകർക്കുന്നു. ഗാസയുടെ പകുതിയിലധികം അവർ നശിപ്പിച്ചു. അവർ പള്ളികൾ, ക്ഷേത്രങ്ങൾ, സർവ്വകലാശാലകൾ, കൂടാതെ യുഎൻ സ്ഥാപനങ്ങൾ പോലും നശിപ്പിക്കുകയാണ്…" എന്നായിരുന്നു വാക്കുകൾ. ഇത് നമ്മുടെ രാജ്യവും ഏറെ ഗൗരവത്തോടു കൂടിയാണ് എടുത്തത്. റാലിയിലെ "ഹമാസ് തീവ്രവാദി"കളുടെ പങ്കാളിത്തത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു. ഒരിക്കൽ ടൈം മാഗസിൻ"ഇസ്രായേലിന്‍റെ ഉറക്കംകെടുത്തുന്ന മനുഷ്യൻ" എന്ന് വിളിച്ചിരുന്ന മഷാൽ നിലവിൽ ഖത്തറിലാണ്.ഇപ്പോൾ ഖത്തറിൽ ഇരുന്നു കൊണ്ട് അടുത്ത ആക്രമണത്തിനും ആഹ്വനം ചെയ്തിരിക്കുകയാണ്. ഹമാസിനെയും പലസ്തീനിനേയും ലക്ഷ്യം വയ്ക്കുന്നവർക്കെതിരെ ചാവേർ ആക്രമണത്തിനു ആഹ്വാനം ചെയ്ത് കേരള ബന്ധം ഉള്ള ഖാലിദ് മഷാൽ.
ഖത്തറിൽ ഇരുന്നാണ് നിയമ വിരുദ്ധമായി ഖാലിദ് ഭീകര സംഘടനയായ ഹമാസിനു വേണ്ടി ആഹ്വാനം ഇറക്കിയത്, കേരളത്തിലെ പൊതുസമ്മേളനത്തിൽ വരെ പ്രസംഗം നടത്തിയ ഹമാസ് പോളിറ്റ് ബ്യൂറോ തലവന്റെ നീക്കങ്ങൾഇസ്രായേൽ-ഹമാസ് യുദ്ധം 328ാംമത്തെ ദിവസം പലസ്തീനെയും ഹമാസിനെയും എതിർക്കുന്നവർക്കെതിരെ ചാവേർ ബോംബ് സ്ഫോടനങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് ഹമാസ് തലവൻ ഖാലിദ് മഷാൽ ആഹ്വാനം ചെയ്തിരിക്കുന്നു. പലസ്തീനുകളെയും പലസ്തീൻ രാജ്യത്തെയും എതിർക്കുന്ന എല്ലാ ലക്ഷ്യങ്ങളെയും ചാവേർ അക്രമണത്തിലൂടെ നേരിടുവാനാണ് ഇയാളുടെ ആഹ്വാനം.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും കേരളവും ഒക്കെ ആയിട്ട് ചില അടുത്ത ബന്ധങ്ങളുണ്ട്.ഇസ്രായേൽ അക്രമണം തുടർന്നപ്പോൾ ആക്രമണം ആരംഭിച്ച യുദ്ധം ആരംഭിച്ച കാലത്ത് ഒരു വലിയ ലോകത്ത് വലിയ കോൺക്ലേബുകളും പ്രചരണവും അവരെ അനുകൂലിക്കുന്നവർക്ക് വേണ്ടിയിട്ടുള്ള ഒരു ആഹ്വാനവും ഒക്കെ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ട് കേരളത്തിലും പല പരിപാടികളുടെ നടത്തിയിരുന്നു. ഇതിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ആൾ കൂടിയാണ് ഈ ഖാലിബ് മിഷാൽ.
കേരളത്തിലെ വലിയ ഒരു ജനക്കൂട്ടത്തെ ഓൺലൈനിൽ ഇരുന്ന് പരസ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തയാളാണ് ഖാലിബ് മിഷാൽ.വെസ്റ്റ്ബാങ്ക് പട്ടണമായ സിൽവാദിൽ1956-ലാണ് ഖാലിദ് മഷാൽ ജനിച്ചത്.1967-ലെ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് വീടുവിട്ടുപോകേണ്ടിവന്നു, ആ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുകയും വെസ്റ്റ്ബാങ്ക് പിടിച്ചടക്കുകയും ചെയ്തു.പലസ്തീന് വേണ്ടി സായുധ പാത സ്വീകരിക്കാൻ തയ്യാറായ ഹമാസ് എന്ന തീവ്രവാദ സംഘടനയിൽ മഷാൽ അംഗമായി. 1996 മുതൽ 2017 വരെ അദ്ദേഹം ഹമാസിന്റെ പൊളിറ്റ് ബ്യൂറോയുടെ തലവനായിരുന്നു.
https://www.facebook.com/Malayalivartha


























