Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെതന്യാഹുവിൻ്റെ ലക്ഷ്യത്തിന് അവശേഷിക്കുന്ന ഏറ്റവും വലിയ തടസ്സങ്ങളിൽ ഒന്നായി ഹമാസിന്റെ തുരങ്ക ശ്രംഖലകൾ...

31 AUGUST 2024 04:13 PM IST
മലയാളി വാര്‍ത്ത

തെക്കൻ ഗാസയിൽ, ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിലെ തുരങ്കത്തിൽ നിന്ന് ബന്ദിയാക്കപ്പെട്ട അമ്പത്തിരണ്ടുകാരനായ ഖയിദ് ഫർഹാൻ അൽഖാദി(52)യെ ഇസ്രായേൽ സേന മോചിപ്പിച്ചിരുന്നു. ബാക്കിയുള്ള ബന്ദികളും വീടണയും വരെ ഇത്തരത്തിലുള്ള പ്രവർത്തനം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതിനിടെ പ്രതികരിച്ചിരുന്നു.

ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന നെതന്യാഹുവിൻ്റെ ലക്ഷ്യത്തിന് അവശേഷിക്കുന്ന ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് എൻക്ലേവിൻ്റെ വിശാലവും സങ്കീർണ്ണവുമായ ഭൂഗർഭ ശൃംഖല തന്നെയാണ്. ഇത് രണ്ടാം തവണയാണ് ഹമാസിൻ്റെ തുരങ്ക ശ്രംഖലകളിൽ നിന്ന് ഇസ്രായേൽ ബന്ദികളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ വാർത്തകളിൽ പ്രധാനമായി ഇടംപിടിക്കുന്നത്.

ഹമാസിന്റെ ഭൂഗർഭ സംവിധാനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് പ്രശ്‌നകരമാണ്, തുരങ്കങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന ബോംബിങ്ങുകളിലേയ്ക്ക് നയിക്കുമെന്ന് ഡാൻ ബൈമാൻ വ്യക്തമാക്കി. 10 മീറ്റർ ആഴമുള്ള ടണൽ ഷാഫ്റ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഭൂഗർഭ റൂട്ടിൽ കോൺക്രീറ്റ് ലൈനിംഗിന് പിന്നിൽ ഒളിപ്പിച്ച ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. ഏകദേശം 10 മാസത്തെ യുദ്ധത്തിനു ശേഷമുള്ള ഈ ഭൂഗർഭ കണ്ടെത്തലുകൾ ഹമാസിൻ്റെ തുരങ്ക ശൃംഖല എത്ര വിപുലവുമാണെന്ന് കാണിക്കുന്നതാണ്.

 

 

ഹമാസ് നേതാക്കള്‍ക്ക് ഒരു കാര്‍ ഓടിച്ചുപോവാന്‍ മാത്രം വലിപ്പത്തിലാണ് തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഒരു ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുണ്ട്. മുതിര്‍ന്ന ഹമാസ് കമാന്‍ഡറുടെ വീടിന്റെ അടിയില്‍ പിരിയന്‍ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ ഉയരമുള്ള തുരങ്കം ഇസ്രായേലി സൈനികര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില തുരങ്കങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഗാസയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ സൈന്യത്തിന് തുരങ്കങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തിട്ടുണ്ട്.

 

തുരങ്കങ്ങളുടെ വലിപ്പം 250 മൈല്‍ ആണെന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് ഏകദേശം 350-450 മൈല്‍ വരുമെന്നാണ് ഇപ്പോള്‍ ഇസ്രായേലിന്റെ കണക്കുകൂട്ടലെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുരങ്കങ്ങളിലേക്ക് ഇറങ്ങാന്‍ 5,700 വഴികളുണ്ടെന്നും ഇവര്‍ പറയുന്നു. ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും നിങ്ങള്‍ക്ക് ഇല്ലാതാകണമെങ്കില്‍ ആദ്യം തുരങ്കങ്ങള്‍ തകര്‍ക്കണമെന്നാണ് ഇസ്രായേലിലെ റീച്ച്മാന്‍ യൂണിവേഴ്സിറ്റിയിലെ തുരങ്ക യുദ്ധ വിദഗ്ധനായ ഡാഫ്നെ റിച്ചെമോണ്ട്-ബരാക് പ്രതികരിച്ചിരുന്നു. ഗാസയിലുടനീളം നൂറുകണക്കിന് കിലോമീറ്റര്‍ നീളത്തില്‍ ഇവ വ്യാപിച്ചുകിടക്കുന്നുണ്ട്.

 

 

 

2021ലെ ഇസ്രായേല്‍ സേനയുടെ കണക്കുകൂട്ടലില്‍ 300 കിലോമീറ്റര്‍ നീളമെങ്കിലുമുണ്ട് അവക്ക്. ശരാശരി 15 മുതല്‍ 60 മീറ്റര്‍ വരെയാണ് താഴ്ച. ഇവയില്‍ ചിലത് ഓക്സിജന്‍ ടാങ്കുകള്‍, വാട്ടര്‍ പൈപ്പുകള്‍, വൈദ്യുതി വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് സര്‍വീസ് ചെയ്തിട്ടുണ്ട്. അല്‍ ജസീറ 2021-ല്‍ ഇത് സംബന്ധിച്ച എക്‌സ്‌ക്ലൂസീവ് വീഡിയോ, പുറത്ത് വിട്ടിരുന്നു. അതില്‍ കോണ്‍ക്രീറ്റ് ഉറപ്പിച്ച ഇടനാഴികള്‍, പ്രവര്‍ത്തിക്കുന്ന ഒരു ഫോണ്‍ ലൈനും, ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറികളും ഉള്ള ഒരു ഭൂഗര്‍ഭ ഓഫീസിലേക്ക് നയിക്കുന്നത് കാണിക്കുന്നുണ്ട്.

 

 

ഈ സംവിധാനത്തിന് ഒരു ചുറ്റളവ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഉപരിതലത്തില്‍ നിന്ന് നശിപ്പിക്കാന്‍ എളുപ്പമല്ലാത്ത ആഴം കുറഞ്ഞ തുരങ്കങ്ങള്‍, കൂടാതെ കമാന്‍ഡോ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍, മിസൈലുകള്‍, കൂടാതെ അടുത്തിടെ ഹമാസ് പിടിച്ചെടുത്ത 240 ഓളം ഇസ്രായേലി തടവുകാരും ഇവിടെയുണ്ടെന്ന് സൈനികര്‍ കരുതുന്നു. തുരങ്കങ്ങളിലെ പോരാളികള്‍ക്ക് അതിശയിപ്പിക്കുന്ന തരത്തില്‍ ആക്രമണങ്ങള്‍ നടത്താനും ഇസ്രായേലിന്റെ സൈനിക കണ്ണുകള്‍ക്ക് അവരെ കണ്ടെത്താന്‍ കഴിയാതെ, സ്ട്രിപ്പിലൂടെ വേഗത്തില്‍ നീങ്ങാനും അനുവദിക്കുന്ന തരം പ്രത്യേക നിര്‍മ്മിതിയാണ് ഇതിന്റെ ഘടന.

 

 

ഹമാസ് ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ വെള്ളപ്പൊക്കമുണ്ടാക്കാന്‍ കടല്‍ വെള്ളം പമ്പ് ചെയ്തും ഇസ്രായേൽ സൈന്യം തകർക്കാൻ ശ്രമിച്ചിരുന്നു. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരരുടെ പ്രധാന ഒളിത്താവളങ്ങളാണ് ഇത്തരം തുരങ്കങ്ങള്‍. ബന്ദികളാക്കിയവരെ താമസിപ്പിക്കാനും, യുദ്ധസാമഗ്രികള്‍ സൂക്ഷിക്കാനുമെല്ലാം ഈ തുരങ്കങ്ങളാണ് ഭീകരര്‍ ഉപയോഗിച്ചിരുന്നത്. കടല്‍വെള്ളം പമ്പ് ചെയ്ത് ഇത്തരം ടണലുകള്‍ ഉപയോഗശൂന്യമാക്കാനാണ് ഇസ്രായേല്‍ സൈന്യം ശ്രമിച്ചത്. എന്നാൽ അവയും പരാജയപ്പെടുന്ന അവസ്ഥയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends