സുനിതാ വില്യംസ് ഉൾപ്പടെ നാസയുടെ രണ്ട് ബഹിരാകാശ യാത്രികരുമായി വിക്ഷേപിച്ച ബോയിംഗ് സ്റ്റാർലൈനർ പേടകം...ഭൂമിയിലേക്ക്...കൽപന ചൗള ഉൾപ്പടെ ആറ് പേരുടെ മരണത്തിനിടയക്കിയ കൊളംബിയ അപകടവും..

ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഉൾപ്പടെ നാസയുടെ രണ്ട് ബഹിരാകാശ യാത്രികരുമായി വിക്ഷേപിച്ച ബോയിംഗ് സ്റ്റാർലൈനർ പേടകം സെപ്റ്റംബർ ആറിന് ഭൂമിയിലെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നാസ. ഹീലിയം ചോർച്ചയും ഒന്നിലധികം ത്രസ്റ്ററുകളുടെ പ്രശ്നങ്ങളും ഉൾപ്പടെ നിരവധി വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് പേടകത്തിന്റെ മടക്കം.കുറച്ചു ദിവസങ്ങളായി പല സംശയങ്ങളും ദുരൂഹതകളുമാണ് നിൽക്കുന്നത്. ഒടുവിലാൻ ഇപ്പോൾ സ്ഥിരീകരണം വന്നിരിക്കുന്നത്. ഇരുവരും 2025 ഫെബ്രുവരിയിൽ സ്പേസ്എക്സിന്റെ ഡ്രാഗൺ ക്രൂ പേടകത്തിലാകും ഭൂമിയിലെത്തുക.
വാതക ചോർച്ചയും സാങ്കേതിക തകരാറും മാത്രമല്ല നാസയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത് എന്നതാണ് വാസ്തവം.അവരുടെ മടങ്ങി വരവ് ഇനിയും നീളുമെന്നുള്ളത് സാരം. മുൻകാല പിഴവുകളും രണ്ട് സ്പേസ് ഷട്ടിൽ ദുരന്തങ്ങളുമാണ് നാസയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും യാത്രികരുടെ തിരിച്ചുവരവിൽ ആശങ്കയാകുന്നതും. 1986 ജനുവരിയിൽ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ച് 14 ബഹിരാകാശ സഞ്ചാരികൾ മരിച്ച സംഭവവും 2003 ഫെബ്രുവരിയിൽ ഇന്ത്യൻ വംശജ കൽപന ചൗള ഉൾപ്പടെ ആറ് പേരുടെ മരണത്തിനിടയക്കിയ കൊളംബിയ അപകടവുമാണ് നാസയെ കടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.
ഈ ദുരനുഭവങ്ങളുടെ കയ്പേറിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് നാസ ബഹിരാകാശ യാത്രികരെ പ്രത്യേക പേടകത്തിൽ എത്തിക്കുന്നത്.
ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഉൾപ്പടെയുള്ള സംഘത്തിന്റെ STS-107 ദൗത്യം പരാജയപ്പെട്ടത് നാസയ്‌ക്ക് വൻ തിരിച്ചടിയായി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് മാസത്തോളം അന്വേഷണം നടത്തി. നാല് മാസത്തോളമെടുത്താണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടടെുത്തത്. 1962 മാര്‍ച്ച് 17-ന് ഹരിയാനയിലെ കര്‍ണാലിലാണ് കല്‍പനയുടെ ജനനം.പേടകത്തിന്റെ 83,000-ത്തിലേറെ കഷ്ണങ്ങളാണ് ടെക്സാസിൽ നിന്ന് കണ്ടെത്തിയത്.
ഇന്ത്യൻ സ്വപ്നം ആകാശത്ത് പൊലിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ബഹിരാകാശത്ത് നിന്ന് മനുഷ്യനെ തിരികെ എത്തിക്കുന്നത് ഇന്നും വളരെ അപകടകരമാണെന്നും അതീവ ശ്രദ്ധയോടെ അല്ലെങ്കിൽ ജീവന് പോലും ഭീഷണിയാണെന്ന് നാസയുടെയും ഇസ്രോയുടെയും മേധാവിമാരും പറയുന്നു.
https://www.facebook.com/Malayalivartha


























