വസീം ഹസീമിന്റെ തലയെടുത്ത് IDF ; ഹമാസ് നിലംപൊത്തി

ജെനിനിലെ ഹമാസിൻ്റെ തലവൻ വസീം ഹസീമിനെ IDF കൊലപ്പെടുത്തി .അധിനിവേശ വെസ്റ്റ് ബാങ്കില്‍ മൂന്നാം ദിവസവും ഇസ്രായേല്‍ ഓപ്പറേഷന്‍ നടക്കുകയാണ് . ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം അധിനിവേശ പ്രദേശത്തെ ഏറ്റവും മാരകമായ ഓപ്പറേഷനുമായി വ്യാഴാഴ്ച മുന്നോട്ട് നീങ്ങിയപ്പോൾ ഒരു പ്രാദേശിക കമാൻഡർ ഉൾപ്പെടെ അഞ്ച് വെസ്റ്റ് ബാങ്ക് തീവ്രവാദികളെ കൂടി വധിച്ചതായി ആണ് ഇസ്രായേൽ സൈന്യം അറിയിച്ചത് . സെൻട്രൽ ഗാസയിലെ നുസൈറാത്തിൽ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടു,
ജെനിനിലെ വെസ്റ്റ് ബാങ്ക് ഏരിയയിലെ ഹമാസ് ഭീകര സംഘടനയുടെ തലവൻ വസീം ഹസെം വെള്ളിയാഴ്ച വടക്കൻ സമരിയ മേഖലയിൽ ഐഡിഎഫ്, ഐഎസ്എ, ഇസ്രായേൽ ബോർഡർ പോലീസിൻ്റെ സംയുക്ത തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. വാഹനത്തിൽ വെച്ചാണ് ഹസീം കൊല്ലപ്പെട്ടത്. . ഇയാള്‍ ജെനിനിലെ ഹമാസിന്റെ തലവനാണെന്നും പാലസ്തീന്‍ പ്രദേശത്ത് വെടിവയ്പ്പിലും ബോംബാക്രമണത്തിലും പങ്കാളിയാണെന്നും സൈന്യം അവകാശപ്പെടുന്നു.
തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് ഹമാസ് തോക്കുധാരികളും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംയുക്ത പ്രവർത്തനത്തിനിടെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് വാഹനത്തിൽ വെച്ച് ഹസീം കൊല്ലപ്പെടുകയായിരുന്നു . വെടിവയ്പ്പും ബോംബാക്രമണവും നടത്തുകയും നയിക്കുകയും ചെയ്യുന്ന ഭീകര സംഘത്തിലെ പ്രധാനിയാണ് കൊല്ലപ്പെട്ട വസീം . യഹൂദ, സമരിയ മേഖലകളിൽ ഹസീം തുടർച്ചയായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നുഎന്നും IDF വ്യക്തമാക്കി . വാഹനത്തില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പണവും കണ്ടെടുത്തു. അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ട് ഭീകരരായ മയ്‌സാര മഷർഖയും അറഫാത്ത് അമേറും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും താമസിയാതെ, ഒരു IDF ആക്രമണത്തിൽ അവരും കൊല്ലപ്പെട്ടു
ഇസ്രായേല്‍ സൈന്യം മൃതദേഹങ്ങള്‍ നീക്കം ചെയ്തതായും സ്ഥലത്ത് വലിയ രീതിയില്‍ രക്തം തളം കെട്ടിക്കിടക്കുന്നതായും പ്രദേശവാസി പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഏറ്റവും തീവ്രമായ സൈനിക റെയ്ഡ് തുടരുന്നതിനാൽ ഇസ്രായേലി സേനയുടെ ജെനിൻ നഗരം ഉപരോധിക്കുന്നത് കാരണാണ് ഫലസ്തീൻ നിവാസികൾക്ക് ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇൻ്റർനെറ്റ് സൗകര്യമോ ലഭിക്കില്ല ,
ബുധനാഴ്ച ഇസ്രായേൽ അധിനിവേശം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ്ബാങ്കിൽ വികലാംഗരും നിരവധി കുട്ടികളും ഉൾപ്പെടെ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ UNRWA പറയുന്നു. അവിടെ ഭക്ഷണമോ
വെള്ളമോ എത്തിക്കുന്നതിനും സന്നദ്ധസംഘടനകൾക്ക് ആകുന്നില്ല
തങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു എന്ന ആശങ്ക എയ്ഡ് ഗ്രൂപ്പുകൾ പ്രകടിപ്പിക്കുന്നതിനിടെയാണ് ഞായറാഴ്ച ഗാസയിൽ പോളിയോ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുന്നത്.
ഇതിനിടയിൽ പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ അമേരിക്കൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരെ തിരിഞ്ഞിരിക്കുകയാണ് . സെപ്റ്റംബർ പത്തിന് ഫിലാഡൽഫിയയിൽ നടക്കാനിരിക്കുന്ന ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിലും കോളേജ് ക്യാമ്പസുകളിലെ പരിപാടികളിലും പ്രതിഷേധമുയർത്താനാണ് അറബ്-മുസ്ലിം വിഭാഗങ്ങളും സഖ്യകക്ഷികളും പദ്ധതിയിടുന്നത് .പലസ്തീന് വേണ്ടി നിലകൊള്ളുന്ന സംഘടനകളോട് കമല ഹാരിസ് മുഖം തിരിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഇതിന്റെ ഭാഗമായി ഷിക്കാഗോയിലെ ഡെമോക്രാറ്റിക് കൺവൻഷനിൽ പ്രതിഷേധം ഉയർന്നെങ്കിലും പലസ്തീൻ അനുകൂലികളെ പുറത്താക്കാക്കുകയായിരുന്നു. തുടർന്നാണ് പ്രചാരണ പരിപാടികൾ, സർവകലാശാലകൾ. പൊതുപരിപാടികൾ എന്നിവിടങ്ങളിലെല്ലാം കമല ഹാരിസിനെതിരെ പ്രതിഷേധം നടത്താൻ പലസ്‌തീൻ അനുകൂല സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.
അമേരിക്കയിലെ സർവകലാശാലകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതോടെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾ വീണ്ടും കടുക്കാനാണ് സാധ്യത. ഡെമോക്രറ്റുകൾക്ക് വിജയിക്കണമെങ്കിൽ ആവശ്യമായ മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ സ്വിങ് സ്റ്റേറ്റുകളിൽ ഇത്തരം പ്രതിഷേധം ഉയരുന്നത് കമല ഹാരിസിന്റെ പ്രചാരണ ക്യാമ്പുകൾ ഭയത്തോടെയാണ് നോക്കികാണുന്നത്. അതിനെ മറികടക്കാൻ വേണ്ടി കമല ഹാരിസിന്റെ പ്രചാരണ ക്യാമ്പ്, പലസ്‌തീൻ അനുകൂല വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിൽ 40,602 പേർ കൊല്ലപ്പെടുകയും 93,855 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha


























