വെസ്റ്റ്ബാങ്കിൽ തുടരുന്ന ആക്രമണം ശക്തമാക്കി ഇസ്രായേൽ....ഇഴഞ്ഞിറങ്ങി ടാങ്കുകൾ...അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ജനീൻ നഗരത്തെ പൂർണമായും ഇസ്രയേൽ സേന ഉപരോധിച്ചു...വെസ്റ്റ് ബാങ്ക് ചാമ്പൽ...

ദിവസങ്ങളായി വെസ്റ്റ്ബാങ്കിൽ തുടരുന്ന ആക്രമണം ശക്തമാക്കി ഇസ്രായേൽ. വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹമാസ് കേന്ദ്രങ്ങൾ ഇസ്രായേൽ കണ്ടെത്തിയിരിക്കുകയാണ് . അതുകൊണ്ട് അതിനെയെല്ലാം ഇടിച്ചു നിരത്താൻ ഉള്ള തയ്യാറെടുപ്പിലാണ് ഐ ഡി എഫ് . കുറച്ചു ദിവസമായി ഈ ഭാഗം കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഒരു വലിയ ഓപ്പറേഷൻ
ഇസ്രായേൽ നടത്തിയിരുന്നു. . ഇപ്പോൾ അങ്ങോട്ടേക്കുള്ള എല്ലാം സഹായങ്ങളും ഇസ്രായേൽ നിർത്തിയിരിക്കുകയാണ് .അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ജനീൻ നഗരത്തെ പൂർണമായും ഇസ്രയേൽ സേന ഉപരോധിച്ചു. ഇവിടേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും തടഞ്ഞു. ഇന്റർനെറ്റും റദ്ദാക്കിയിട്ടുണ്ട്.
ഇത് ആശുപത്രികളുടെ പ്രവർത്തനത്തെയടക്കം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ മറ്റുപ്രദേശങ്ങളിലും ആക്രമണം ശക്തമാണ്. ഗസ്സയിലെ ജബാലിയയിലും ഖാൻയൂനുസിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി.ഇവിടെ അഭയാർഥികളുടെ മറവിൽ സഹായങ്ങൾ എല്ലാം എത്തുന്നത് ഹമാസിന്റെ താവളങ്ങളിലേക്കാണ്. അതുകൊണ്ട് തന്നെ ഇസ്രായേൽ അതെല്ലാം പൂട്ടിച്ചത് . പ്രധാന വഴികൾ എല്ലാം അടച്ചു . പട്ടിണി കിടക്കേണ്ടി വരുമ്പോൾ ഹമാസുകൾ തുരങ്കങ്ങളിൽ നിന്നും പുറത്തേക്ക് ചാടും. വലിയ ആൾനാശവും ദുരിതവും വിതച്ച് ഖാൻ യൂനുസിനെ തരിശുഭൂമി പോലെയാക്കിയാണ് ഇസ്രായേലി സൈന്യത്തിന്റെ പിന്മാറ്റം.സൈന്യത്തെ പിൻവലിച്ചെങ്കിലും വ്യോമാക്രമണങ്ങളിൽ ഒരു കുറവും ഉണ്ടായിട്ടില്ല.
സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും , പലായന മാർഗങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന സമാന നീക്കമാണ് ഇസ്രായേൽ ഇവിടെയും നടത്തുന്നത് . സൈന്യം പിൻവാങ്ങിയെന്ന ആശ്വസിച്ച് തിരിച്ചെത്തുന്ന ഫലസ്തീനികൾക്ക് നേരെ വ്യാമാക്രമണം നടത്തുകയാണ് ഇസ്രായേൽ എന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ദാറാൽ ബലാഹിലും കാനൂനി ഉള്ള സൈനിക നീക്കം അവസാനിപ്പിച്ചുവെന്ന് ഇസ്രായേൽ സൈന്യത്തിന്റെ 98 ആം ഡിവിഷൻ അറിയിച്ചു . അതിനിടെ ഗാസയിൽ ഉടനീളവും അധിനിവിഷിഷ്ട്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ ഇന്നലെയും ഇസ്രായേൽ സൈന്യം രൂക്ഷമായ ആക്രമണം അഴിച്ചു വിട്ടു . ഗാസയിലെ എമിറാത്തി ആശുപത്രിയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇന്ധനവും കൊണ്ട് പോകുന്ന വാഹനവ്യൂഹത്തിനു നേരെ
മിസൈൽ ആക്രമണം നടന്നതായി മനുഷ്യാവകാശ സംഘടനയായ അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡ്സ് പറഞ്ഞു . മധ്യ ഗാസയിലെ മാഗസി അഭയാർത്ഥി ക്യാമ്പിൽ ഉൾപ്പെട്ട വീടിന് നേരെ ഇസ്രായേൽ സേന നടത്തിയ ബോംബാക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജബലിയയിൽ ഷെല്ലാക്രമണത്തിൽ നാലു പലസ്തീനികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നിസ്കാരത്തിനായി അൽ അഖ്സ പള്ളിയിൽ എത്തിയവരെ ഇസ്രായേൽ സൈന്യവും ജൂതരും ചേർന്ന് തടഞ്ഞെന്നും റിപ്പോർട്ടുകൾ ഉണ്ട്.വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ ബോംബ് ആക്രമണത്തിൽ കമാണ്ടറും കൊല്ലപ്പെട്ടു .വെള്ളിയാഴ്ച ജെനിൻ എന്ന ഫ്ലാഷ്‌പോയിൻ്റിൽ ഇസ്‌ലാമിക പ്രസ്ഥാനമായ ഹമാസിൻ്റെ പ്രാദേശിക കമാൻഡറെ ഇസ്രായേൽ സൈന്യം വധിച്ചതായി സൈന്യം അറിയിചിരുന്നു.
ബോർഡർ പോലീസ് സേന വസീം ഹസീമിനെ വധിച്ചതായി സൈന്യം അറിയിച്ചു. ഇയാൾ ജെനിനിലെ ഹമാസിൻ്റെ തലവനാണെന്നും ഫലസ്തീൻ പ്രദേശത്ത് വെടിവയ്പ്പിലും ബോംബാക്രമണത്തിലും പങ്കാളിയാണെന്നും സൈന്യം അവകാശപ്പെടുന്നു.തങ്ങൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മറ്റ് രണ്ട് ഹമാസ് തോക്കുധാരികളും ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വൻതോതിൽ പണവും കണ്ടെടുത്തു. ഹമാസിൽ നിന്ന് ഉടൻ തിരിച്ചടി ഉണ്ടായിട്ടില്ല.സൈനിക ഹെലികോപ്പ്റ്ററുകളുടെയും ഡ്രോണുകളുടയും പിന്തുണയോടെയാണ് ആക്രമണം . അതിനിടെ ചെങ്കടലിലെ ഗ്രീക്ക് എണ്ണക്കപ്പലിൽ യെമനിലെ ഹൂതികൾ സ്‌ഫോടക വസ്തുക്കൾ വയ്ക്കുന്ന വീഡിയോ യെമനിലെ സംഘടനാ പുറത്തു വിട്ടു .
ഏകദേശം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി പോയ കപ്പൽ കഴിഞ്ഞ മാസം 21 നു ആണ് ആക്രമിക്കപ്പെട്ടത് . വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തുന്ന UN രക്ഷാസമിതിയിൽ ചൈന വിമർശിച്ചു . ഗാസയിൽ സംഭവിച്ച ദുരന്തം വെസ്റ്റ് ബാങ്കിലും ആവർത്തിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി .ഇത് വരെ ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 40000 അധികം പലസ്തീനികൾ കൊല്ലപ്പെട്ടു. 2002 നു ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ഏറ്റവും വലിയ റൈഡ് ആയിരുന്നു രണ്ടു ദിവസമായി നടന്നത് .അതേസമയം, അമേരിക്കയുടെ സമ്മർദത്തിനിടയിലും വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിക്കാൻ തന്നെയാണ് പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നീക്കം.
https://www.facebook.com/Malayalivartha


























