പുതിയ ഗാസയുടെ ഭൂപടം പുറത്തിറക്കി ഇസ്രായേൽ...!മധ്യ ഗാസയിലെ ഖാൻ യുനീസ് കരയുദ്ധം അവസാനിപ്പിച്ചു. ഇവിടെ 250 ആയുധ ധാരികളേ സൈന്യം വധിച്ചു.... 6 ഇസ്രായേൽ ബന്ദികളുടെ മൃതദേഹം കണ്ടെടുത്തു. ഒരു ബന്ദിയേ ജീവനോടെ രക്ഷിച്ചു....

മധ്യ ഗാസ സമ്പൂർണ്ണ ഹമാസ് രഹിതം ആക്കി എന്നും കരയുദ്ധം അവസാനിപ്പിച്ച് സൈന്യം പിൻ മാറുന്നു എന്നും ഇസ്രായേൽ അറിയിപ്പ്. ബന്ദി മോചനത്തേക്കാൾ താൻ പ്രാധാന്യം നല്കുന്നത് ഗാസയിലെ നിർണ്ണായക ഭാഗങ്ങളിൽ ഇസ്രായേൽ സൈനീക ക്യാമ്പ് തുറക്കുന്നതിൽ എന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു.
മധ്യ ഗാസയിലെ ഖാൻ യുനീസ് കരയുദ്ധം അവസാനിപ്പിച്ചു. ഇവിടെ 250 ആയുധ ധാരികളേ സൈന്യം വധിച്ചു. 6 ഇസ്രായേൽ ബന്ദികളുടെ മൃതദേഹം കണ്ടെടുത്തു. ഒരു ബന്ദിയേ ജീവനോടെ രക്ഷിച്ചു,
വെടിനിർത്തൽ കരാർ ഉടൻ വേണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ഉടനീളം വ്യാപകപ്രക്ഷോഭം. ഇസ്രായേൽ തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച രാജ്യവ്യാപക ബന്ദ് ഇന്ന്. അതേസമയം, പോളിയോ തുള്ളിമരുന്ന് വിതരണത്തിനിടയിലും ഗസ്സയിൽ വ്യാപക ആക്രമണമുണ്ടായി. ജെനിൻ നഗരത്തിലെ ഇസ്രായേൽ സൈനിക നടപടിയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നു.
റഫയിലെ ഹമാസ് തുരങ്കത്തിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി ഇസ്രാലേിൽ എത്തിച്ചതോടെ രൂപപ്പെട്ട പ്രതിഷേധം പടരുന്നു. തെൽ അവീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ജനലക്ഷങ്ങൾ സർക്കാറിനെതിരെ രംഗത്തു വന്നു. തലസ്ഥാന നഗരിയിൽ രാത്രി നടന്ന പ്രതിഷേധ പരിപാടിയിൽ മൂന്ന് ലക്ഷത്തിലേറെ പേർ അണിനിരന്നു. വെടിനിർത്തൽ കരാറിൽ നെതന്യാഹു ഒപ്പുവെച്ചിരുന്നെങ്കിൽ ബന്ദികൾ കൊല്ലപ്പെടില്ലായിരുന്നുവെന്ന് പ്രക്ഷോഭകരും ബന്ധുക്കളും പറഞു. കരാറിൽ ഒപ്പുവെച്ചാൽ ആദ്യം വിട്ടയക്കേണ്ട ബന്ദികളുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ട ആറു പേരും. തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് നടക്കാനിരിക്കെ, ഇസ്രായേൽ ഇന്ന് പൂർണമായും നിശ്ചലമാകും.
വിമാനത്താവളം ഉൾപ്പെടെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചേക്കും എന്നാണ് റിപ്പോർട്ട്. ബന്ദിമോചനം ലക്ഷ്യമിട്ടുള്ള കരാർ വൈകിയാൽ അനിശ്ചിതകാല പണിമുടക്കിന് മടിക്കില്ലെന്നാണ് തൊഴിലാളി യൂനിയനുകളുടെ മുന്നിറിയിപ്പ്. എന്നാൽ പണിമുടക്ക് വിലക്കണമെന്ന് വലതുപക്ഷ മന്ത്രി സ്മോട്രിക്, ഇസ്രായേൽ അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്കു കീഴിൽ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്ന നടപടിയെ ഇസ്രായേൽ ആക്രമണം ബാധിച്ചു. പരിമിത സ്വഭാവത്തിലുള്ള വെടിനിർത്തൽ കൊണ്ടായില്ലെന്ന് യു.എൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിരവധി പേരുടെ മരണത്തിനിടയാക്കിയ ജെനിൻ അഭയാർഥി ക്യാമ്പ് ആക്രമണത്തിലൂടെ രൂപപ്പെട്ട നാശനഷ്ടങ്ങളുടെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ പലതും തകർക്കപ്പെട്ടു.
തർകുമിയയിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഫലസ്തീൻ പോരാളികൾ വകവരുത്തിയത് ഇസ്രായേലിനെ ഞെട്ടിച്ചു. വെസ്റ്റ് ബാങ്കിൽ കൂടുതൽ ശക്തമായ പ്രതിരോധം തുടരുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.
പതിനൊന്നു മാസം പീഡനവും പട്ടിണിയും അനുഭവിച്ച ശേഷമാണു ഈ ആറു പേരും കൊല ചെയ്യപ്പെട്ടതെന്നു ഫോറം ചൂണ്ടിക്കാട്ടി. "കരാർ ഉണ്ടാക്കാൻ വൈകുന്നതു മൂലം മറ്റു നിരവധി ബന്ദികളും ഇതു പോലെ കൊല്ലപ്പെട്ടു.
ബങ്കറുകൾ ഉള്ള വീടും കെട്ടിടവും അനേകം തുരങ്കം എല്ലാം തകർത്തു. ബന്ദികളേ മോചിപ്പിക്കുന്നതിനേക്കാൾ താൻ ലക്ഷ്യം വയ്ക്കുന്നത് ഗാസയുടെ അതിർത്തികളിൽ ഇസ്രായേൽ സൈന്യം കാവൽ തുടരുന്നതിലും റഫ ഫിലാഡൽഫി ഇടനാഴി കാക്കുന്നതിലുമാണ്. 19 ലക്ഷം മധ്യ ഗാസക്കാരേ 3 ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും കൂടാരങ്ങൾ മാറ്റുന്നു. ഇസ്രായേൽ ഗാസയുടെ പുതിയ ഭൂപടം ഇറക്കി.
വെള്ളിയാഴ്ച ഇസ്രായേൽ പ്രതിരോധ സേന തെക്കൻ ഗാസ മുനമ്പിൽ മൂന്നാഴ്ച നീണ്ട ഓപ്പറേഷൻ പൂർത്തിയാക്കി. ഖാൻ യൂനിസിലും ദെയ്ർ അൽ-ബലാഹിൻ്റെ പ്രാന്തപ്രദേശങ്ങളിലും ആഗസ്ത് ആദ്യം 98-ാം ഡിവിഷൻ റെയ്ഡ് ആരംഭിച്ചു. ഭാവി പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ വെള്ളിയാഴ്ച പുലർച്ചെ ഗാസയിൽ നിന്ന് ഡിവിഷൻ പിൻവലിച്ചതായി ഐഡിഎഫ് അറിയിച്ചു. ഈ വർഷമാദ്യം മുതൽ ഖാൻ യുനീസിൽ ഇത് മൂന്നാം തവണയാണ് ഇസ്രായേൽ സൈന്യം കരയുദ്ധം നടത്തി ഇത്തരത്തിൽ പിൻ മാറുന്നത്.
https://www.facebook.com/Malayalivartha


























