ലെബനന് യുദ്ധത്തിന് താല്പര്യമില്ല....രാജ്യത്തെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി ഇസ്രായേലുമായുള്ള, യുദ്ധത്തിലേക്ക് ഹിസ്ബുള്ള വലിച്ചിഴയ്‌ക്കുന്നു... വിമർശനവുമായി ക്രിസ്ത്യൻ പൊളിറ്റിക്കൽ പാർട്ടിയായ ലെബനീസ് ഫോഴ്‌സ്...

ലെബനന് സായുധ വിഭാഗമായ ഹിസ്ബുള്ളയെ വെറുതെ വിടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്തിച്ചു പറഞ്ഞിരിക്കുകയാണ്. അതിൽ നിന്നും തന്നെ യുദ്ധം കൂടുതൽ വ്യാപിച്ചു കൊണ്ട് മിഡിൽ ഈസ്റ്റിനെ എരിച്ചു ചാമ്പലാക്കാൻ തന്നെയാണ് നെതന്യാഹുവിന്റെ നീക്കം എന്നുള്ളത് വ്യക്തമാണ്. പക്ഷെ നിരപരാധികളായ പ്രദേശ വാസികളുടെ മരണസഖ്യ കൂടി കൊണ്ട് ഇരിക്കുകയാണ് . ഗാസയെയും ഖാൻ യൂനിസിനെയും എല്ലാം തരിശു ഭൂമിയാക്കിയാണ് ഇസ്രായേൽ സേന അവിടെ നിന്നും മടങ്ങിയത് . ഇപ്പോൾ യുദ്ധം കൂടുതലായും നടക്കുന്നത് വെസ്റ്റ് ബാങ്കിലാണ് . അതെ സമയം ലെബനന് നേരെയും യുദ്ധം നടക്കുന്നുണ്ട്.
പക്ഷെ ഇപ്പോൾ മറ്റൊരു റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത് .രാജ്യത്തെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി ലെബനനിനെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് ഹിസ്ബുള്ള വലിച്ചിഴയ്‌ക്കുകയാണ് ചെയ്തതെന്ന വിമർശനവുമായി ക്രിസ്ത്യൻ പൊളിറ്റിക്കൽ പാർട്ടിയായ ലെബനീസ് ഫോഴ്‌സ് മേധാവി സമീർ ഗിഗേയ. പാർലമെന്റിലെ പ്രധാന പാർട്ടികളിലൊന്നാണ് ഇവർ. രാജ്യത്തെ ജനങ്ങളുടെ തെരഞ്ഞെടുക്കലുകൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും സമീർ ഗിഗേയ് വിമർശിച്ചു.ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ സൈനിക നടപടികൾ ആരംഭിച്ചിരുന്നു.
എന്നാൽ ലെബനൻ ജനത ഈ യുദ്ധം ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും, അവരുടെ തീരുമാനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ബെയ്‌റൂട്ടിൽ നടത്തിയ പ്രസംഗത്തിൽ സമീർ ചൂണ്ടിക്കാട്ടി. ഇറാന്റെ പിന്തുണയോടെയാണ് ഹിസ്ബുള്ള ഭീകരർ ഇസ്രായേലിനെതിരെ യുദ്ധം നടത്തുന്നത്. ലെബനൻ സൈന്യത്തെക്കാളുമധികം വലിയ ആയുധശേഖരം തങ്ങളുടെ പക്കലുണ്ടെന്നാണ് ഹിസ്ബുള്ളയുടെ അനുയായികൾ പറയുന്നത്.തെക്കന്‍ ലെബനനിലുടനീളം നൂറോളം ജെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി യിട്ടുണ്ട് . അതിന് മറുപടിയായി അധിനിവിഷ്ട ഗോലാന്‍ കുന്നിലെ ഇസ്രയേല്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ളയും വലിയ ഡ്രോണ്‍- റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഹിസ്ബുള്ളയുടെ ആക്രമണങ്ങളെ പ്രകീര്‍ത്തിച്ചും പിന്തുണച്ചും ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഹൂതി എന്നീ ഇറാന്‍ പിന്തുണയുള്ള മേഖലയിലെ മറ്റ് സായുധ സംഘങ്ങളും രംഗത്തെത്തിയിരുന്നു.നേരത്തെ, പലസ്തീനില്‍ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്. ഇസ്രായേലിനെതിരായ ആദ്യഘട്ട ആക്രമണം പൂര്‍ത്തിയാക്കിയെന്ന് ഹിസ്ബുള്ള അറിയിച്ചു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകള്‍ തൊടുത്തുവെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് 48 മണിക്കൂര്‍ സമയത്തേക്ക് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പ്രതിരോധസേനക്ക് അധികാരം നല്‍കിയെന്നും യോവ് ഗാലന്റ് അറിയിച്ചു.ഒരു മാസം മുമ്പ് ബെയ്റൂത്തില്‍ വെച്ച് കമാന്‍ഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ജറുസലേം അടക്കമുള്ള നഗരങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യയിലെ സാഹചര്യം പ്രസിഡന്റ് ജോ ബൈഡന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.
https://www.facebook.com/Malayalivartha


























