Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ 2 കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി

02 SEPTEMBER 2024 08:50 PM IST
മലയാളി വാര്‍ത്ത

യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ 2 കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഗാസ മുനമ്പിലെ ഇസ്രായേല്‍ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ചെങ്കടലിലൂടെ കടന്നുപോകുന്ന 1 ട്രില്യണ്‍ ഡോളര്‍ ചരക്കുകള്‍ ഇറാനിയന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ തടസ്സപ്പെടുത്തിയിട്ടുണ്ട് .. ബാള്‍ട്ടിക് കടലിലെ റഷ്യയിലെ ഉസ്ത്‌ലുഗ തുറമുഖത്ത് നിന്ന് വരികയായിരുന്നു ആക്രമിക്കപ്പെട്ട ബ്ലൂ ലഗൂണ്‍

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കന്‍ ലബനാനിലെ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയാണ് ഇസ്രായേല്‍ വ്യോമസേന ബോംബ് ആക്രമണം നടത്തിയത്. ഇത് കൂടാതെ, ഫര്‍ചൗബയിലും ഷെബയിലും പീരങ്കി ആക്രമണം നടത്തിയതായും ഇസ്രായേല്‍ വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച തെക്കന്‍ ലബനനിലെ അയ്ത അല്‍ഷാബില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയും ബൈത് ലിഫ്, തയ്ബ്, ഒഡെയ്‌സ എന്നിവിടങ്ങളിലെ കെട്ടിടങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ഹിസ്ബുള്ള ഇസ്രായേല്‍ താവളങ്ങള്‍ക്ക് നേരെയും രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു . ഞായറാഴ്ച ഇറാന്‍ പിന്തുണയുള്ള തീവ്രവാദി സംഘം നടത്തിയ 10 മാരക ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഹിസ്ബുല്ലയും ഇസ്രയേലിനെ ആക്രമിച്ചത് . ഗാസ മുനമ്പിലെ ഫലസ്തീനികളെ പിന്തുണച്ചാണ് ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞു.

ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായ ലെബനീസ് ഫോഴ്‌സിന്റെ തലവന്‍, ജനങ്ങളോട് ആലോചിക്കാതെ രാജ്യത്തെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് ഹിസ്ബുള്ള വലിച്ചിഴച്ചതായി ഞായറാഴ്ച ആരോപിച്ചു. ഷിയാ മുസ്ലീം ഗ്രൂപ്പിനെ ആക്രമിക്കുന്ന ഒരു പ്രസംഗത്തില്‍, പാര്‍ലമെന്റിലെ പ്രധാന ക്രിസ്ത്യന്‍ സംഘത്തിന്റെ തലവനായ സമീര്‍ ഗിഗേയ, ലെബനന്‍ ജനതയുടെ സമാധാന ജീവിതത്തിനു തടസ്സമായി യുദ്ധത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം വലിച്ചിഴക്കുകയാണ് ഹിസ്ബുള്ള ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി. ഈ യുദ്ധം ലെബനനെയോ ഗാസയെയോ ഒരുതരത്തിലും സഹായിക്കില്ലെന്നു ക്രിസ്ത്യന്‍ സംഘത്തിന്റെ തലവനായ സമീര്‍ ഗിഗേയ വ്യക്തമാക്കി

ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതുമുതല്‍, ലെബനീസ് സേനയും മറ്റ് പാര്‍ട്ടികളും എതിര്‍ക്കുന്ന ഫലസ്തീന്‍ സഖ്യകക്ഷിയെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലുമായി ദിവസേന അതിര്‍ത്തി കടന്നുള്ള വെടിവയ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഒരു മാസം മുമ്പ് ബെയ്‌റൂത്തില്‍ വെച്ച് കമാന്‍ഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നല്‍കിയത്. പകരം വീട്ടാന്‍ ലബനാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇനിയുള്ള തിരിച്ചടിയും ആ രീതിയിലാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഗാസയില്‍ ബന്ദികളാക്കിയവരെ തിരിച്ചയക്കാത്തതില്‍ പ്രതിഷേധിച്ച് ഇസ്രായേലില്‍ പൊതു പണിമുടക്കിനുള്ള ആഹ്വാനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ അവശ്യ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചില്ല . ബന്ദി പ്രശ്‌നം ആഴത്തിലുള്ള രാഷ്ട്രീയ ഭിന്നതകള്‍ക്കും കാരണമായിട്ടുണ്ട് . ഇസ്രായേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്റ്റാഡ്രട്ട് പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ ബാങ്കിംഗ്, ആരോഗ്യ പരിപാലനം, വിമാനത്താവളം എന്നിവയുള്‍പ്പെടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

ഗാസയില്‍ ആറ് ബന്ദികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഇസ്രായേലികള്‍ ഞായറാഴ്ച വൈകുന്നേരം തെരുവിലിറങ്ങി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രകടനം നടത്തി . 11 മാസത്തോളം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നു എങ്കില്‍ തങ്ങളുടെ ബന്ധുക്കളെ ജീവനോടെ കിട്ടുമായിരുന്നു എന്ന് കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബങ്ങളും പൊതുജനങ്ങളും കുറ്റപ്പെടുത്തി. ഗസ്സയില്‍ ബന്ദികളാക്കിയ ബാക്കിയുള്ള 100 പേരെ തിരികെ കൊണ്ടുവരാന്‍ നെതന്യാഹു ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു,

എന്നാല്‍ ഒക്‌ടോബര്‍ 7ന് ഇസ്രയേലിനെ ആക്രമിച്ചു യുദ്ധത്തിന് തുടക്കമിട്ട ഹമാസിനെതിരെ നിരന്തരമായ സൈനിക സമ്മര്‍ദ്ദം നിലനിര്‍ത്താനുള്ള നെതന്യാഹുവിന്റെ തന്ത്രത്തെ പിന്തുണയ്ക്കുന്നവരും ഇസ്രായേലില്‍ ഉണ്ട് . ഇസ്രായേല്‍ ഹമാസിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങി ബന്ദി മോചനത്തിന് ശ്രമിക്കുന്നത് ആത്യന്തികമായി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാകുമെന്നും ഒരുകൂട്ടര്‍ വാദിക്കുന്നു
ബന്ദികള്‍ക്കുള്ള സ്വാതന്ത്ര്യത്തേക്കാള്‍ തീവ്രവാദ ഗ്രൂപ്പിന്റെ നാശത്തിന് അവര്‍ മുന്‍ഗണന നല്‍കുന്നു.

ഗാസയിലെ തന്ത്രപ്രധാനമായ രണ്ട് ഇടനാഴികളില്‍ ഇസ്രയേലിന്റെ ശാശ്വത നിയന്ത്രണം ഉള്‍പ്പെടെയുള്ള പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ഹമാസ് ബന്ദികളുടെ മരണത്തിന് ഇസ്രായേലും അമേരിക്കയും ആണ് കരണക്കാരെന്നു കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രായേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കുന്നതിനും ഉന്നത സൈനികരടക്കം നിരവധി ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് വാഗ്ദാനം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (10 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (22 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (33 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (42 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (54 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends