Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ യുദ്ധം തുടങ്ങി

13 SEPTEMBER 2024 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

ബന്ദികളെ കൈമാറിയാൽ യഹ്യ സിൻവാറിന് സുരക്ഷിതമായി ഗസ്സ വിടാമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഹമാസ് മേധാവി യഹ്‍യ സിൻവാറിന്‍റെ മുന്നറിയിപ്പ് തുടരുകയാണ്. അൽ അഖ്സ തലസ്ഥാനമായി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുമെന്നും ഇസ്രായേലിനെ ഫലസ്തീൻ മണ്ണിൽനിന്ന് പുറത്താക്കുമെന്നുമാണ് ഹമാസ് നേതാവിന്റെ മുന്നറിയിപ്പ് . ഹമാസ് മേധാവിയായ ശേഷം ആദ്യമായി ഖുദ്സ് ടി.വി പുറത്തുവിട്ട പ്രസ്താവനയിലാണ് യഹ്‍യ സിൻവാർ ഇക്കാര്യം പറഞ്ഞിരിക്കുന്നത് .

Eഅന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ ലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നാണ്. നീതീകരിക്കാനാവാത്ത കുറ്റമാണ് ഇസ്രായേൽ ചെയ്തത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിവിലിയൻ കുരുതിയെ നിരാകരിക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു. ഗസ്സയിൽ വെടിനിർത്തൽ നീളുന്നത് ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് .ഇസ്രായേലിനെതിരെ ഗൾഫ് രാജ്യങ്ങൾ രംഗത്ത് വന്നു .

 

 

ഗസ്സയിൽ ആക്രമണം നടന്ന സ്കൂൾ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ ആയിരുന്നുവെന്ന് ഇസ്രായേൽ . ഇത് അഞ്ചാം തവണയാണ് യുഎന്നിന്‍റെ നിയന്ത്രണത്തിലുള്ള സ്‌കൂളിനുനേരെ ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.


ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ വിമാന മാർഗം ചികിത്സക്കായി അബൂദബിയിൽ എത്തിച്ചു. ആകെ 252 പേരെയാണ് യുഎ ഇയുടെ ഗസ്സ സഹായദൗത്യത്തിന്‍റെ ഭാഗമായി അബൂദബിയിൽ കൊണ്ടുവന്നത്. ഇവർക്ക് വിവിധ ആശുപത്രികളിലായി മികച്ച ചികിത്സ ഉറപ്പാക്കും.

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള രക്ഷാദൗത്യത്തിന് കൂടിയാണ് യുഎഇ നേതൃത്വം നൽകിയത്. ഗുരുതരമായി പരിക്കേറ്റ 97 പേർക്കു പുറമെ നിരവധി അർബുദ രോഗികളെയും അബൂദബിയിൽ എത്തിച്ചു. പരിക്കേറ്റവരുടെയും രോഗികളുടെയും അടുത്ത ബന്ധുക്കളാണ് സംഘത്തിലെ മറ്റുള്ളവർ. ആകെയുള്ള 252 പേരിൽ 142 പേർ കുട്ടികളാണ്. കരീം അബൂ സലാം ക്രോസിങിലൂടെ ഇസ്രായേലിലെ റമോൺ വിമാനത്താവളം മുഖേനയാണ് ഇവരെ അബൂദബിയിൽ എത്തിച്ചത്. ഏറ്റവും മികച്ച ചികിൽസ ഉഹപ്പാക്കുന്നതിന്‍റെ ഭാഗമായാണ് രോഗികളെയും പരിക്കേറ്റവരെയും അബൂദബിയിൽ കൊണ്ടുവന്നതെന്ന് അന്താരാഷ്ട്ര സഹകരണവകുപ്പ് സഹമന്ത്രി റീം ബിൻത് ആൽ ഹാഷ്മി പറഞ്ഞു.

 

 

റമോൺ വിമാനത്താവളം മുഖേന യുഎഇ നേതൃത്വത്തിൽ ഇതു രണ്ടാം തവണയാണ് രോഗികളെയും പരക്കേറ്റവരെയും കൊണ്ടുവരുന്നത്. ഗസ്സ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇ സ്വീകരിച്ചുവരുന്ന സമഗ്ര പദ്ധതികളെ ലോകോരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനം പ്രകീർത്തിച്ചു. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സ നിവാസികൾക്കായി ബഹുമുഖ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് യുഎഇ പ്രസിഡന്‍റ് പ്രഖ്യാപിച്ച ഗാലന്‍റ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നത്.

 

 

 


ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് സൈനികർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. സർജന്റ് മേജർമാരായ ഡാനിയൽ അല്ലോഷ് (37), ടോം ഇഷ് ഷാലോം (38) എന്നിവരാണ് കൊല്ലപ്പെട്ടത്. റഫയിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ അപകടം സാങ്കേതിക തകരാർ മൂലമാണെന്നും ഹമാസിന്റെ ആക്രമണത്തിൽ അല്ലെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.


റഫയിൽ ഹമാസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇസ്രായേൽ സൈനികനെ രക്ഷിക്കാൻ ബുധനാഴ്ച പുലർച്ച 12.30 ന് മെഡിക്കൽ സംഘവുമായ പോയ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് കോപ്ടർ ലാന്റിങ്ങിനിടെ നിയന്ത്രണം വീണ് തകരുകയായിരുന്നുവെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. സ്വാഭാവികമായി നിലംതൊടുന്നതിനു പകരം കോപ്ടർ നിലംപതിക്കുകയായിരുന്നു. വീഴ്ച ഏറെ ഉയരത്തിൽ നിന്നല്ലാത്തതിനാലാണ് കൂടുതൽ മരണങ്ങൾ ഒഴിവായത്. രണ്ടു വീതം സൈനിക പൈലറ്റുമാർക്കും ഡോക്ടർമാർക്കും മെക്കാനിക്കുമാർക്കും ഒരു സൈനികനുമാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആരോഗ്യ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഓപറേഷനുകൾക്കിടയിൽ സൈനികരെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്നതാണ് ബ്ലാക്ക് ഹോക്ക് ഇനത്തിൽപ്പെട്ട ഹെലികോപ്ടറുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗസ്സയിൽ പരിക്കേറ്റ രണ്ടായിരത്തോളം സൈനികരെ ഇത്തരം കോപ്ടറുകൾ ഉപയോഗിച്ച് ആശുപത്രികളിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങൾ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (10 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (22 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (38 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (7 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

Malayali Vartha Recommends