Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു... വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിൽ

20 SEPTEMBER 2024 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

പേജര്‍-വോക്കി സ്‌ഫോടനങ്ങളിലൂടെ ഹിസ്ബുള്ളയെ മാനസികമായി തകര്‍ത്തിരിക്കയാണ് ഇസ്രായേല്‍. ഇതിന് പിന്നാലെ ലെബനനില്‍ വ്യോമാക്രമണവും നടത്തിയിരിക്കയാണ് അവര്‍. മൊബൈല്‍ ഫോണുകള്‍ക്ക് പകരം ഹിസ്ബുല്ല അണികള്‍ വാര്‍ത്തവിനിമയത്തിന് ഉപയോഗിച്ച പേജറുകളും വാക്കി ടോക്കികളും രണ്ടുദിവസത്തിനിടെ കൂട്ടമായി പൊട്ടിത്തെറിച്ച് നിരവധി പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ യുദ്ധസന്നാഹമാണ് എങ്ങും.

തായ്‌വാന്‍ കമ്പനിയുടെ പേരിലാണെങ്കിലും ഇവ നിര്‍മിച്ചത് ഹംഗറിയിലാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തില്ലെങ്കിലും മറ്റാരുമാകാന്‍ സാധ്യതയില്ലെന്നുറപ്പാണ്. അതോടെയാണ് ഇസ്രായേലിനെതിരെ ഹിസ്ബുല്ല നേതാവ് യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ട്. അരലക്ഷത്തിലേറെ ഇസ്രായേലികള്‍ നേരത്തെ നാടുവിട്ട വടക്കന്‍ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. രണ്ടുപേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങളില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

കഴിഞ്ഞ ഒക്ടോബറില്‍ ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ലബനാനില്‍നിന്ന് ഹിസ്ബുല്ലയും തിരിച്ച് ഇസ്രായേലും ആക്രമണം തുടരുന്നുണ്ട്. ലബനാനില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ശുക്ര്‍ ഉള്‍പ്പെടെ പ്രമുഖരും കൊല്ലപ്പെട്ടവരില്‍ പെടും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തി മറ്റു സംവിധാനങ്ങളിലേക്ക് മാറാന്‍ ഹസന്‍ നസ്‌റുല്ലയാണ് മാസങ്ങള്‍ക്ക് മുമ്പ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

5,000 പേജറുകള്‍ ഇതിന്റെ ഭാഗമായി ഇറക്കുമതി ചെയ്തു. ഇവയാണ് കൂട്ടമായി ദുരന്തം വിതച്ചത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് ഇതുവരെയും നേരിട്ട് പ്രതികാരം ചെയ്യാത്ത ഇറാന്‍ ഇതിന്റെ പേരില്‍ ഹിസ്ബുല്ല യുദ്ധമുഖത്തിറങ്ങണമെന്ന് താല്‍പര്യപ്പെടാന്‍ സാധ്യതയില്ലെന്നുറപ്പാണ്. ആശയവിനിമയ സംവിധാനങ്ങള്‍ അപ്പാടെ തകര്‍ക്കപ്പെട്ടത് ഹിസ്ബുല്ലയെ ഏറെ പ്രതിരോധത്തിലാക്കി.

ഹിസ്ബുല്ലയടക്കം മറുചേരിയിലുള്ളവരുടെ ആശയവിനിമയ സംവിധാനങ്ങളടക്കം ചോര്‍ത്തിയെടുക്കുന്നതില്‍ ഇസ്രായേല്‍ വിജയം വരിച്ചിട്ടുണ്ട്. അതിനിടെ പേജറുകളും വോകി ടോകികളും വിമാനങ്ങളില്‍ കൊണ്ടുപോകുന്നത് വിലക്കി ലബനാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉത്തരവ് പുറത്തിറക്കി. പൊട്ടിത്തെറി സാധ്യത സംശയിക്കുന്ന പേജറുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങള്‍ പരിശോധിക്കാനും നശിപ്പിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ലബനാന്‍ സൈന്യം 'എക്‌സി'ല്‍ അറിയിച്ചു.

 

 

അതിനിടെ പേജര്‍-വാക്കിടോക്കി സ്‌ഫോടനപരമ്പരകള്‍ക്കുപിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ വ്യാഴാഴ്ച ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുള്ളയുടെ തിരിച്ചടിയില്‍ പടിഞ്ഞാറല്‍ ഗലീലിയിലെ യാരയില്‍ രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. എട്ടു പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ലെബനനിലെ ചിഹിനെ, തയിബെ, ബില്‍ദ, മെയിസ്, ഖിയാം എന്നിവിടങ്ങളിലെ ഹിസ്ബുള്ള താവളങ്ങളിലാണ് ഇസ്രയേല്‍ ബോംബിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രയേലിലെ മൂന്ന് സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റും ഡ്രോണുകളുമയച്ചു. ഡ്രോണ്‍ ആക്രമണത്തിലാണ് നയേല്‍ ഫ്വാര്‍സി (43), തോമര്‍ കെരെന്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഈ ആക്രമണത്തിനുപിന്നാലെ യുദ്ധകേന്ദ്രം ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്കു മാറ്റുകയാണെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിക്കൊണ്ട് ഗാസയ്‌ക്കൊപ്പം ലെബനനും സമ്പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയുണ്ടാക്കുന്നതാണ് ഗാലന്റിന്റെ പ്രസ്താവന.

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചതായി ഗാലന്റ് പറഞ്ഞു. വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിലുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രമായ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നിര്‍ണായകമുന്നേറ്റം നടത്തിയത് ഈ സേനാവിഭാഗമാണ്. ഗാസയിലെ യുദ്ധത്തിന്റെ തീവ്രത കുറച്ച് അവിടെ വിന്യസിച്ചിരിക്കുന്ന കൂടുതല്‍ സേനാംഗങ്ങളെ വടക്കന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.

 

 

ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയുമായി 11 മാസമായിത്തുടരുന്ന സംഘര്‍ഷത്തിനിടെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് പലായനംചെയ്ത പതിനായിരക്കണക്കിന് ഇസ്രയേലുകാരെ അവരുടെ വീടുകളിലേക്ക് തിരികെയെത്തിക്കുമെന്ന് ബുധനാഴ്ചത്തെ സുരക്ഷായോഗത്തിനുശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞചെയ്തു. ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം നയതന്ത്രശ്രമങ്ങളിലൂടെ പരിഹരിക്കണമെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ ആവശ്യം ഇസ്രയേല്‍ തള്ളിക്കളഞ്ഞിരുന്നു.രണ്ട് ദിവസങ്ങളിലായി ലബനനില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള എന്നന ഭീകരസംഘടന അവരുടെ ചരിത്രത്തില്‍ ഇന്നോളം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയേയയാണ് അഭിമുഖീകരിക്കുന്നത്. തീവ്രവാദ സംഘടനയുടെ അടിവേര് തന്നെ ഇസ്രയേല്‍ മാന്തിപ്പറിച്ചു എന്ന് തന്നെ പറയേണ്ടി വരും. പുറംലോകവുമായി യാതൊരു തരത്തിലുമുള്ള ആശയവിനിമയത്തിന് ഒരു വഴിയുമില്ലാതെ കുഴങ്ങുകയാണ് ഹിസ്ബുള്ള ഭീകരര്‍.

തങ്ങള്‍ക്ക് ആയുധങ്ങളും പണവും പരിശീലനവും എല്ലാം നല്‍കുന്ന ഇറാനുമായി ഒരു തരത്തിലുമുള്ള ബന്ധം സ്ഥാപിക്കാന്‍ ഹിസ്ബുള്ള നേതൃത്വത്തിന് ഇപ്പോള്‍ കഴിയുന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിലായി ലബനനില്‍ നടന്ന ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഹിസ്ബുള്ള നേതാക്കള്‍. ആക്രമണത്തില്‍ ഹിസ്ബുള്ള നേതൃനിരയിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് തന്നെയാണ് പൊതുവേ കരുതപ്പെടുന്നത്. അത് ആരൊക്കെയാണ് എന് കാര്യം വരും ദിവസങ്ങളില്‍ മാത്രമേ അറിയാനും കഴിയുകയുള്ളൂ.

ലബനനിലെ ഹിസ്ബുളള നേതൃത്വം അപ്പാടെ ചിതറിത്തെറിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴുളളത്. അത് സമയം ഇറാന്‍ ആകട്ടെ ഈ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമാണ്. ഹമാസിന്റെ പരമോന്നതസ നേതാവായിരുന്ന ഇസ്മായില്‍ ഹനിയ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ഏറ്റവും സുരക്ഷിതമായ സൈനിക ഗസ്റ്റ്ഹൗസിനുള്ളില്‍ കൊല്ലപ്പെട്ടതിന്റെ നാണക്കേടില്‍ നിന്ന് ഇറാന് ഇനിയും മോചിതരാകാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഹനിയ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെ ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമേനി യുദ്ധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുദ്ധം നടത്താന്‍ കഴിയാതെ പോയത് ഇറാന് കൂടുതല്‍ ക്ഷീണം ചെയ്തിട്ടുണ്ട്.

 

ലബനനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തില്‍ ഇറാന്റെ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നിട്ടും ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇറാന്‍. അതേ സമയം ഇസ്രയേല്‍ സൈനിക നേതൃത്വം ഹിസ്ബുള്ളയുമായി നേരിട്ടുള്ള യുദ്ധത്തിന് തയ്യാറായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി യവ് ഗാലന്റും ഉള്‍പ്പെടെയുള്ളവര്‍ സൈനിക മേധാവികളോട് വടക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ എത്തിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.

ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലാണ് ലബനന്‍ സ്ഥിതി ചെയ്യുന്നത്. യുദ്ധത്തില്‍ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ ഉണ്ടായ സ്ഫോടനങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശം നടത്തിയില്ലെങ്കിലും ഇസ്രയേല്‍ സൈന്യത്തേയും രഹസ്യാന്വേഷണ ഏജന്‍സികളേയും താന്‍ അഭിനന്ദിക്കുന്നതായി അറിയിച്ചത് ഒരു പക്ഷെ പരോക്ഷമായി ലബനനില്‍ നടത്തിയ ഓപ്പറേഷന്‍ വിജയിച്ചതിന്റെ പേരിലാണോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടി വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (1 hour ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (3 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (4 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (4 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (4 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (4 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (5 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (5 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (5 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (8 hours ago)

കുംഭം രാശി: വിഷുഫലം 2026  (9 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (9 hours ago)

Malayali Vartha Recommends