യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി കൊറിയ..ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ..പടിഞ്ഞാറന്‍ തീരത്ത് നടന്ന മിസൈല്‍ വിക്ഷേപണം കാണാന്‍ കിം എത്തിയിരുന്നു..

യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ എല്ലാം തുടങ്ങി കൊറിയ. ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. യുദ്ധത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് പരീക്ഷണമെന്ന് ഉത്തരകൊറിയന്‍ ചെയര്‍മാന്‍ കിം ജോങ് ഉന്‍ പറഞ്ഞു. ശത്രുരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്നു പറഞ്ഞാണ് വീണ്ടും ആണവ പരീക്ഷണം. പടിഞ്ഞാറന്‍ തീരത്ത് നടന്ന മിസൈല്‍ വിക്ഷേപണം കാണാന്‍ കിം എത്തിയിരുന്നു. ക്രൂസ് മിസൈല്‍ 132 മിനിറ്റുകൊണ്ട് 1587 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ബുധനാഴ്ച രാവിലെ എട്ടോടെ മഞ്ഞക്കടലിലേക്കായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണകൊറിയ സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഉത്തരകൊറിയയുടെ നാലാം മിസൈല്‍ വിക്ഷേപണമാണിത്.വടക്കന്‍ കൊറിയയുടെ അന്തരീക്ഷത്തെ ബാധിക്കുന്ന നിലയില്‍ സുരക്ഷ ലംഘിക്കുകയും ഏറ്റുമുട്ടല്‍ അന്തരീക്ഷം വളര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ശത്രുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് മിസൈല്‍ പരീക്ഷണമെന്നാണ് കെസിഎന്‍എ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നത്. 1,587 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണ സമയത്ത് 130 മിനിറ്റ് പറത്തിയെന്നാണ് കെസിഎന്‍എയുടെ അവകാശവാദം.
പരീക്ഷണ വിക്ഷേപണത്തിന്റെ ഫലത്തില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സംതൃപ്തി പ്രക്രടിപ്പിച്ചുവെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.'ആണവ പ്രതിരോധ ഘടകങ്ങളുടെ വിശ്വാസ്യതയും പ്രവര്‍ത്തനവും തുടര്‍ച്ചയായി പരീക്ഷിക്കുകയും അവയുടെ ശക്തി പ്രകടിപ്പിക്കുകയുംചെയ്യുന്നത് ഉത്തരകൊറിയയുടെ യുദ്ധ പ്രതിരോധത്തിന്റെ ഉത്തരവാദിത്തമാണെന്ന് കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























