ഇന്ത്യയെ കേറി ഞൊട്ടുമെന്ന് വെല്ലുവിളിച്ച് പാക് പട്ടാള മേധാവി അസിം മുനീർ; ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ കയറി ഇന്ത്യക്കാരുടെ കൂട്ടത്തെറിവിളി

അമേരിക്കയില്‍ ചെന്ന് നക്കിത്തിന്ന് അത് എല്ലിന്റെ ഇടയില്‍ കുത്തിയിട്ട് ഇന്ത്യയെ കേറി ഞൊട്ടുമെന്ന് വെല്ലുവിളിച്ചത് മാത്രമേ പാക് പട്ടാള മേധാവി അസിം മുനീറിന് ഓര്‍മ്മയുള്ളു. മറുപടി കൊടുക്കാന്‍ സൈന്യം വേണ്ടിവന്നില്ല ഇന്ത്യക്കാര്‍ കൂട്ടത്തോടെ പാക്കിയുടെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ കയറി തന്തയ്ക്കും തള്ളയ്ക്കും അവന്റെ അപ്പനപ്പൂപ്പന്മാര്‍ക്കും വിളിച്ചു. കൂട്ടത്തെറിവിളി സഹിക്കാതെ അക്കൗണ്ടും പൂട്ടി അസിം മുനീറിന്റെ പിആര്‍ ടീം ഓടിത്തള്ളി. സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. എന്നിട്ട് വേണം പത്ത് മിസൈല്‍ ഇട്ട് തകര്‍ക്കാന്‍. സിന്ധു നദി ഇന്ത്യയുടെ കുടുംബ സ്വത്തല്ല. ആണവ മിസൈല്‍ ഞങ്ങള്‍ കാണാന്‍ വെച്ചിരിക്കുകയല്ലെന്നും അസിം മുനീറിന്റെ കൊലവിളി. ആണവ മിസൈല്‍ തൊടുക്കാനുള്ള ചിന്ത നിന്റെ തലയില്‍ ഉദിക്കുന്നതിനും മുന്നേ റാവല്‍പിണ്ടിയിലിട്ട് നിന്റെ തലമണ്ട ഇന്ത്യന്‍ ചുണക്കുട്ടികള്‍ ചിതറിക്കുമെന്ന് ഇന്ത്യക്കാരുടെ മാസ് മറുപടി. അസിം മുനീറേ ഇത് ഇന്ത്യയാണ്. നിന്നെക്കൊന്നാല്‍ ഒരു പാക്കികളും ചോദിക്കാന്‍ വരില്ല. മറിച്ച് പാക് ജനത സന്തോഷിക്കുകയേ ഉള്ളു. എന്നാല്‍ ഒരു ഇന്ത്യക്കാരനെ നീ ലക്ഷ്യംവെച്ചാല്‍ മൊത്തം രാജ്യം തന്നെ നിന്നെ തീര്‍ക്കാനിറങ്ങിം. അതാണ് ഇന്ത്യയെന്ന് അസിം മുനീറിന് കരണംപൊട്ടുന്ന മറുപടി. ബലാക്കോട്ടും ഓപ്പറേഷന്‍ സിന്ദൂറും സാമ്പിള്‍ വെടിക്കെട്ട് മാത്രം.
പാക് പട്ടാളത്തെപ്പോലെ ഇന്ത്യന്‍ സൈന്യം ചെരയ്ക്കാന്‍ ഇരിക്കുവല്ല. ഇന്ത്യയെ ചൊറിഞ്ഞതിനുള്ള മറുപടി പത്തിരട്ടിയായ് കിട്ടിയ ചരിത്രം പാക് പട്ടാള പന്നീ നീ ഓര്‍ക്കണം. പഹല്‍ഗാമില്‍ കാണിച്ച ചതിക്ക് ഓരോ ഭീകരനേയും തെരഞ്ഞുപിടിച്ചാണ് ഇന്ത്യന്‍ സേന തീര്‍ത്തത്. ഏത് പാതാളത്തില്‍ പോയി ഒളിച്ചാലും അവന്മാര്‍ രക്ഷപ്പെടില്ല ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. അമേരിക്കയിലിരുന്ന് ട്രംപിനെ കോരിത്തരിപ്പിക്കാന്‍ ഡയലോഗ് അടിക്കുമ്പോള്‍ ഓര്‍ക്കണം വെല്ലുവിളിക്കുന്നത് ഇന്ത്യയെ ആണെന്ന്. സിന്ധു കരാറില്‍ ഇനി വിട്ടുവീഴ്ച ഉണ്ടാകുമെന്ന് നീയൊന്നും കരുതണ്ടെന്നും ഇന്ത്യക്കാരുടെ മറുപടി. നദിയില്‍ കൈവെച്ചപ്പോഴേ കുടിവെള്ളം മുട്ടി ഇനി അണക്കെട്ട് ഇന്ത്യ നിര്‍മ്മിച്ചാല്‍ തൊള്ളയില്‍ വെള്ളമിറങ്ങാതെ ചാകും. സിന്ധുവില്‍ വെള്ളം കിട്ടാത്തതിന്റെ നട്ടപ്രാന്താണ് അസിം മുനീറിനെന്നും പേയിളകിയ പട്ടിയെ കൊന്നാണ് ശീലനമെന്നും ഇന്ത്യക്കാര്‍ കേറി പൊട്ടിക്കുന്നു.
കശ്മീര്‍ പാകിസ്ഥാന്റ്താണെന്ന് അസിം മുനീര്‍ ആവര്‍ത്തിച്ചു. 'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ല, മറിച്ച് അപൂര്‍ണമായൊരു അന്താരാഷ്ട്ര അജണ്ടയാണ്. ഖ്വയ്ദഇആസം പറഞ്ഞതുപോലെ, കശ്മീര്‍ പാകിസ്ഥാന്റെ മഹാധമനിയാണ്' അസിം മുനീര്‍ പറഞ്ഞു. നേരത്തെ, പഹല്‍ഗാം ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പും സമാന പ്രസ്താവന നടത്തിയ അസിം മുനീര്‍ പാകിസ്ഥാന്‍ കശ്മീര്‍ വിഷയം മറക്കില്ലെന്നും പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള സമീപകാല സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ദൃഢനിശ്ചയത്തോടെയും ശക്തമായും പ്രതികരിച്ചു. ഏതൊരു ഇന്ത്യന്‍ ആക്രമണത്തിനും ഉചിതമായ മറുപടി ലഭിക്കുമെന്ന് ഇസ്ലാമാബാദ് വ്യക്തമാക്കിയിട്ടുണ്ടെന്നും അസിം മുനീര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അല്ല പട്ടാള പൊട്ടാ പാകിസ്ഥാന്‍ ഇന്ത്യയെ എന്ത് ചെയ്തുവെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറോളം ഭീകരരെ ഇന്ത്യ കൊന്നും 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. റാവല്‍ പിണ്ടിയിലെ സൈനിക ആസ്ഥാനം ആക്രമിച്ചു. കിരാന ഹില്‍സിലെ ആണവ കേന്ദ്രം തകര്‍ത്തു. പാക്കിന്റെ കര വ്യോമ നാവിക കേന്ദ്രങ്ങള്‍ ആക്രമിച്ചു. അമേരിക്കയുടെ കൈയ്യില്‍ നിന്ന് പാക് പട്ടാളം വാങ്ങിയ പോര്‍വിമാനങ്ങള്‍ അടിച്ചിട്ടു. ഭീകര നേതാക്കളെ കൊന്നൊടുക്കി. ഐഎന്‍എസ് വിക്രാന്ത് ഇറങ്ങിയെന്ന വാര്‍ത്ത കേട്ടപ്പോഴേ കറാച്ചിയിലെ നാവിക സേന അവിടെ ുണ്ടായിരുന്ന യുദ്ധവിമാനങ്ങള്‍ ഒളിപ്പിച്ചു. എന്നിട്ട് നിന്ന് പറയുകയാണ് ഇന്ത്യയ്ക്ക് ഉചിതമായ മറുപടി കൊടുത്തെന്ന്. ലേശം ഉളുപ്പുണ്ടോ മഹാദുരന്തമേ.
ഇതിപ്പോള്‍ കയറിവന്ന് അടി മേടിച്ച് കൂട്ടിയിരിക്കുകയാണ് അസിം മുനീര്‍. പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പാക് പട്ടാള മേധാവിയുടെ കൈയ്യുണ്ടെന്ന് വ്യക്തമായിരുന്നു. അതില്‍ കലിയിളകി നില്‍ക്കുകയാണ് ജനം. അപ്പോഴാണ് ആണവ ഭീഷണിയുമായ് അസിം മുനീര്‍ വന്നത്. പിന്നെ ഇന്ത്യക്കാര്‍ വെറുതെ വിടുമോ. ഇതിന് മുന്‍പ് ഇതുപോലെ നിന്ന് തല്ലുകൊണ്ടത് ബിലാവല്‍ ഭൂട്ടോ ആയിരുന്നു. സിന്ധു നദിയില്‍ കൈവെച്ചാല്‍ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്നായിരുന്നു ബിലാവലിന്റെ ഭീഷണി. നിന്റെ അപ്പൂപ്പന്‍ സുള്‍ഫിക്കര്‍ അലി വിചാരിച്ചിട്ട് ഇന്ത്യയുടെ രോമത്തില്‍ തൊടാന്‍ പറ്റിയില്ല പിന്നല്ലെ കൊച്ചെര്‍ക്കാ നീയെന്ന് മറുപടി കൊടുത്തു. അന്ന് ഓടിയതാണ് ബിലാവല്‍ പിന്നെ തലപൊക്കിയിട്ടേ ഇല്ല.
പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നാണ് മുനീര്‍ ഭീഷണി ഉയര്‍ത്തിയത്. അതായത് വെള്ളം തന്നില്ലേല്‍ ഞങ്ങള്‍ ചാകും ഞങ്ങള്‍ കടന്നകൈയ്ക്ക് നില്‍ക്കുമെന്ന് പറഞ്ഞുവെച്ചിരിക്കുന്നത്. കാലം കുറേ ആയി ആണവായുധം ഞങ്ങള്‍ കാണാന്‍ വെച്ചേക്കുവല്ല പൊട്ടിക്കും ഇപ്പോള്‍ പൊട്ടിക്കുമെന്ന് ഭീഷണി. ഓപ്പറേഷന്‍ സിന്ദൂറില്‍ റാവല്‍ പിണ്ടിയിലെ പാകിസ്ഥാന്‍ പട്ടാള ആസ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേന രണ്ട് മിസൈല്‍ പൊട്ടിച്ചപ്പോള്‍ നിലവിളിച്ച് ബങ്കറില്‍ ഒളിച്ചവനാണ് അസിം മുനീര്‍. ഒടുക്കം ഇനി ആക്രമിക്കരുതേ വെടിനിര്‍ത്തല്‍ വേണമെന്ന് കരഞ്ഞുവിളിച്ചവനാണ് ആണവ മിസൈല്‍ ഇടുമെന്ന് വെല്ലുവിളിക്കുന്നത്. അന്ന് വെടിനിര്‍ത്തലിന് ഇന്ത്യ സമ്മതിക്കാതെ തൃശൂര്‍ പൂരം നടത്തിയിരുന്നേല്‍ അസിം മുനീര്‍ ഇന്ന് ചുവരില്‍ പടമായിരുന്നേനേ. ഒടുക്കം യുദ്ധത്തില്‍ ജയിച്ചുവെന്ന് പാക് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവി സ്വയം എടുത്ത് പോക്കറ്റിലിട്ട അല്പനാണ് ഈ വേട്ടാവളിയന്‍. ഈ മരപ്പൊട്ടനെ തീര്‍ക്കാന്‍ ഇന്ത്യന്‍ സേന മുഴുവന്‍ വേണ്ട. സ്വന്തം രാജ്യത്തിനകത്തെ ബലൂച് ലിബറേഷന്‍ ആര്‍മിയെ പേടിച്ച് സുരക്ഷ കൂട്ടിയവനാണ് ഇയാള്‍. ഒരുവഴിക്കൂടെ ബലൂച് ആര്‍മി കേറി വരുവാണ്. മിക്കവാറും അവര്‍ എടുത്ത് പൊതിച്ച് ചുവരില്‍ വെക്കും ഈ പാക് പട്ടാള പൊട്ടനെ.
യുഎസുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് പിന്നാലെ ഭീഷണി സ്വരം കടുപ്പിച്ചിരിക്കുകയാണ് അസിം മുനീര്‍. ഇന്ത്യയുമായി നാലു ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുനീര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. ഫെരാരി പോലെ ഹൈവേയിലൂടെ വരുന്ന ഒരു മെഴ്‌സിഡസാണ് ഇന്ത്യയെന്നും എന്നാല്‍, പാകിസ്താന്‍ ഒരു ഡംപ് ട്രക്കാണെന്നും പറഞ്ഞ മുനീര്‍, ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആരാണ് തകര്‍ക്കപ്പെടുകയെന്നും ചോദിച്ചു. കാനഡയിലെ സിഖ് നേതാവിന്റെ കൊലപാതകവും ഖത്തറില്‍ എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതും കുല്‍ഭൂഷണ്‍ യാദവ് കേസുമെല്ലാം പ്രസംഗത്തിനിടെ എടുത്തുപറഞ്ഞ മുനീര്‍, ഇന്ത്യ തീവ്രവാദത്തില്‍ പങ്കാളിയാണെന്നും ആരോപിച്ചു. യുഎസിലെ മുതിര്‍ന്ന രാഷ്ട്രീയ, സൈനിക നേതാക്കളുമായും പാകിസ്താന്‍ പ്രവാസികളിലെ അംഗങ്ങളുമായും മുനീര്‍ കൂടിക്കാഴ്ച നടത്തി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങിലും സെന്റ്‌കോം തലവനായി ചുമതലയേറ്റ അഡ്മിറല്‍ ബ്രാഡ് കൂപ്പറിനുള്ള കമാന്‍ഡ് മാറ്റ ചടങ്ങിലും മുനീര്‍ പങ്കെടുത്തു. കുറില്ലയുടെ നേതൃത്വത്തെയും യുഎസ്-പാകിസ്താന്‍ സൈനിക ബന്ധത്തിന് നല്‍കിയ സംഭാവനയെയും മുനീര്‍ പ്രശംസിച്ചു. ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അജണ്ട ഏറ്റെടുത്ത് ഇറങ്ങിയിരിക്കുകയാണ് അസിം മുനീര്‍. അടുത്ത തവണ ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ മുകേഷ് അംബാനിയെ ആക്രമിക്കുമെന്നായിരുന്നും അസിം മുനീര്‍ പറഞ്ഞുവെച്ചു. ഞങ്ങള്‍ അടുത്ത തവണ ചെയ്യാന്‍ പോകുന്നത് എന്താണ് എന്നതിനെസംബന്ധിച്ച് നടത്തിയ ട്വീറ്റിനക്കുറിച്ച് പറയവേയാണ് അസിം മുനീര്‍ അംബാനിയുടെ പേര് പരാമര്‍ശിച്ചത്. ആനകളുടെ സൈന്യത്തെ തോല്‍പിക്കുമെന്നും അംബാനിയുടെ പടം കാണിച്ച് നമ്മള്‍ എന്താണ് അടുത്തതവണ ചെയ്യാന്‍ പോകുന്നത് എന്നകാര്യം വ്യക്തമാണെന്നും അസിം മുനീര്‍ പറയുന്നു. വ്യക്തമായ യുഎസ് അജണ്ടയാണ് അസിം മുനീറിന്റെ വാക്കുകളിലൂടെ പ്രതിഫലിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം റഷ്യയില്‍ നിന്നുള്ള അസംസ്‌കൃതഎണ്ണ ശുദ്ധീകരിക്കാനുള്ള ഏറ്റവും വലിയ ശുദ്ധീകരണപ്ലാന്റുകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സിന്റെ പക്കലാണ്. ഏത് വിധേനെയും റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ തടയാനുള്ള സമ്മര്‍ദ്ദം ഇന്ത്യയ്ക്ക് മേല്‍ യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
ബാരലിന് 46 ഡോളര്‍ നിരക്കില്‍ റഷ്യന്‍ എണ്ണ വാങ്ങണമെന്നതായിരുന്നു ഇന്ത്യയുള്‍പ്പെടെയുള്ള റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളോടുള്ള യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും താക്കീത്. അത് വഴങ്ങുന്നില്ലെന്ന കണ്ടതോടെ, റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയാല്‍ ഇന്ത്യയുടെ വ്യാപാരച്ചുങ്കം ആഗസ്ത് 27ഓടെ 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന ഭീഷണയും ട്രംപ് ഉയര്‍ത്തി. എന്നാല്‍ ഇതിനും ഇന്ത്യ വഴങ്ങുന്നില്ലന്ന് മാത്രമല്ല, റഷ്യയില്‍ നിന്നും പല വിധസാധനങ്ങളും വാങ്ങുന്ന യുഎസിനും യൂറോപ്യന്‍ രാജ്യങ്ങളെയും ഇന്ത്യ കുറ്റപ്പെടുത്താനും തുടങ്ങിയിരിക്കുകയാണ്. ഇതോടെ മൂന്നാമത്തെ കുറക്കൂടി കഠിനമായ തീരുമാനം എടുത്തിരിക്കുകയാണ് യുഎസ്. അതായത് റഷ്യന്‍ എണ്ണ സംസ്‌കരിക്കാന്‍ ശേഷിയുള്ള റിലയന്‍സിനെ തടയുക. അതിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് മുകേഷ് അംബാനിയ്‌ക്കെതിരെ ആക്രമണം നടത്തുമെന്ന പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ ഈ പ്രസ്താവന. ഇതോടെ ആക്രമിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണമെന്ന ചോദ്യം ഉയര്‍ത്തുന്ന അംബാനിയോട് റഷ്യയില്‍ നിന്നുള്ള എണ്ണ സംസ്‌കരണം നിര്‍ത്തിവെയ്ക്കണമെന്ന് ഉറപ്പുവാങ്ങുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിവയ്ക്കുകയും ലോകമെമ്പാടുമുള്ള മറ്റ് നിരവധി യുദ്ധങ്ങള്‍ തടയുകയും ചെയ്ത ട്രംപിനോട് പാകിസ്ഥാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും മുനീര്‍ പറഞ്ഞു. പ്രസംഗത്തിനിടെ, യുഎസുമായുള്ള വ്യാപാര കരാര്‍ വന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അന്താരാഷ്ട്ര ബന്ധ രംഗത്ത് പാകിസ്ഥാന്‍ ഗണ്യമായ വിജയങ്ങള്‍ നേടിയിട്ടുണ്ടെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണയായി രാഷ്ട്രത്തലവന്മാര്‍ക്കാണ് യുഎസ് പ്രസിഡന്റ് ഭക്ഷണ വിരുന്ന് ഒരുക്കാറുള്ളത്. അവിടെ ചെന്ന് തിന്നാന്‍ ഒരവസരം കിട്ടിയതിന്റെ കുത്തലാണ് അസിം മുനീര്‍ കാണിക്കുന്നത്. ട്രംപ് ഇട്ട് തരുന്ന എല്ലിന്‍ കഷ്ണം തിന്നോ പക്ഷെ അതിന്റെ തിണ്ണമിടുക്ക് ഇന്ത്യയോട് കാണിക്കാന്‍ നില്‍ക്കരുത്. വന്നാല്‍ റാവല്‍പിണ്ടിയില്‍ ചത്ത്മലച്ച് കിടക്കും അസിം മുനീറെന്ന് ഇന്ത്യയുടെ കൃത്യം മറുപടി.
https://www.facebook.com/Malayalivartha

























