Widgets Magazine
02
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം തിരക്കഥയാണോ ..ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വേദി. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിപ്പുണ്ട്... എന്നാൽ റിസീവർ നെതന്യാഹുവിന്റെ കൈയിലും... കൈയിലുള്ള കുറിപ്പിലുള്ളത് വായിക്കുന്ന നെതന്യാഹു..


ഗാസയെ വളഞ്ഞ് യുദ്ധക്കപ്പൽ.. കര തൊടീക്കില്ലെന്ന് ഇസ്രായേൽ..ഗാസയ്ക്ക് സഹായവുമായി പോയ പോകുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗാസയിലേക്ക് അടുക്കുന്നു.. അപകട മേഖലയിലേക്ക് പ്രവേശിച്ചു..


ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..


നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു... വിജയ്‌ക്കെതിരെ മുദ്രാവാക്യവുമായി ആളുകൾ റോഡിലിറങ്ങി... വിജയിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രതിഷേധക്കാർ തകർത്തു..


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..അടുത്ത അഞ്ച് ദിവസം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല..മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അറിയിച്ചു..

എല്ലാം തിരക്കഥയാണോ ..ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വേദി. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിപ്പുണ്ട്... എന്നാൽ റിസീവർ നെതന്യാഹുവിന്റെ കൈയിലും... കൈയിലുള്ള കുറിപ്പിലുള്ളത് വായിക്കുന്ന നെതന്യാഹു..

01 OCTOBER 2025 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസയെ വളഞ്ഞ് യുദ്ധക്കപ്പൽ.. കര തൊടീക്കില്ലെന്ന് ഇസ്രായേൽ..ഗാസയ്ക്ക് സഹായവുമായി പോയ പോകുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗാസയിലേക്ക് അടുക്കുന്നു.. അപകട മേഖലയിലേക്ക് പ്രവേശിച്ചു..

വിദേശമാധ്യമങ്ങൾക്ക് കണ്ണും കാണാൻ വയ്യ മിണ്ടാട്ടവും മുട്ടി ; പാക് അധീന കശ്മീരിലെ അതിക്രമങ്ങൾക്കെതിരെ ആർക്കും പ്രതികരിക്കണ്ട

ചർച്ചകൾ പരാജയപ്പെട്ടു യുഎസ് സർക്കാർ അടച്ചുപൂട്ടലിലേക്ക്; പുതിയ വെട്ടിക്കുറയ്ക്കലുകൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ് ; പരസ്പരം പഴിചാരി റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും

യാത്രക്കാരൻ പാസ്പോർട്ട് തിന്നു, മറ്റൊരാൾ പാസ്പോർട്ട് ഫ്ലഷ് ചെയ്തു; വിചിത്രമായ പെരുമാറ്റം വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

മധ്യ ഫിലിപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 20 പേർ മരിച്ചു ; ചരിത്രപ്രസിദ്ധമായ പള്ളി തകർന്നു

പുതിയ ചിത്രങ്ങൾ പുറത്തു വരുന്നതോടു കൂടി ചില ഗൂഢാലോചനകൾ കൂടി പുറം ലോകം അറിയുന്നു . ഖത്തറിനോടുള്ള ഇസ്രയേലിന്റെ ക്ഷമാപണം എല്ലാം തിരക്കഥയാണോ എന്നാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. അടുത്തിടെ വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രങ്ങളാണ് ഇതിനാധാരം.ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വേദി. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിപ്പുണ്ട്. എന്നാൽ റിസീവർ നെതന്യാഹുവിന്റെ കൈയിലും. ചെവിയിൽ ഫോൺ വെച്ച ശേഷം കൈയിലുള്ള കുറിപ്പിലുള്ളത് വായിക്കുന്ന നെതന്യാഹുവിനെയും ചിത്രത്തിൽ കാണാം.

തിങ്കളാഴ്ച ട്രംപും നെതന്യാഹുവും ഓവൽ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുമായി നെതന്യാഹു ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.ഖത്തറിനോട് മാപ്പ് പറയാൻ നെതന്യാഹുവിനെ ട്രംപ്നിർബന്ധിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്. ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇസ്രയേൽ ഖത്തറിൽ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ പറഞ്ഞിരുന്നു.

 

ദോഹയിൽ നടത്തിയ ആക്രമണത്തിൽ നെതന്യാഹുവിനെതിരേ ട്രംപ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയെ ഫോണിൽ വിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിന് നെതന്യാഹു മാപ്പുപറഞ്ഞത്. ട്രംപിന്റെ 21-ഇന വെടിനിർത്തൽ പദ്ധതി ചർച്ചചെയ്യാനായിരുന്നു നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനം. ഖത്തറിലെ പൊലീസുകാരന്റെ മരണത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സമാധാനചർച്ചകൾ പുനഃരാരംഭിക്കണമെങ്കിൽ ഇസ്രയേൽ മാപ്പുപറയണമെന്ന് ഖത്തർ നിബന്ധനവെച്ചിരുന്നു.

 

വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരാഷ്ട്രമാണ് ഖത്തർ.ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ മാപ്പ് ചോദിച്ച നെതന്യാഹു, ഖത്തറി പൊലീസുകാരന്റെ മരണത്തിലും ഖേദം പ്രകടിപ്പിച്ചു. ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം നടന്നത്.

ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് മുതിർന്ന ഉദ്യോഗസ്ഥൻ ഖലീൽ അൽ-ഹയ്യയുടെ മകൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് ആദ്യം അവകാശപ്പെട്ട ട്രംപ്, നെതന്യാഹു ഏകപക്ഷീയമായി പ്രവർത്തിച്ചതിൽ അതീവ ദേഷ്യത്തിലായിരുന്നു എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.നെതന്യാഹുവുമായുള്ള രൂക്ഷമായ സംഭാഷണത്തിൽ, ട്രംപ് ഈ ആക്രമണത്തെ "വിവേകശൂന്യം" എന്ന് വിളിക്കുകയും അത്തരം നീക്കങ്ങൾ മേഖലയിലെ ദുർബലമായ നയതന്ത്ര ബന്ധങ്ങളെ അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ചു  (4 hours ago)

നടുറോഡില്‍ ബസ് തടഞ്ഞ് ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന  (4 hours ago)

അമിത് ഷായോട് സംസാരിക്കാന്‍ വിജയ് താത്പര്യപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

നൂറുരൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി  (6 hours ago)

ISRAEL നെതന്യാഹുവിൻ്റെ ചിത്രം ചർച്ചയാകുന്നു  (6 hours ago)

Israeli warship കര തൊടീക്കില്ലെന്ന് ഇസ്രായേൽ  (6 hours ago)

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്  (8 hours ago)

വിജയ്‌ക്കെതിരെ പ്രതിഷേധം ശക്തം  (9 hours ago)

അടുത്ത 5 ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല  (9 hours ago)

GOLD RATE വൻ മാറ്റം സംഭവിക്കും  (9 hours ago)

'ക്യാമറ വിളിക്കുന്നു'; മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി സോഷ്യൽമീഡിയ!!  (11 hours ago)

78 പന്തിൽ നിന്ന് സെഞ്ചുറി തികച്ച് പതിനഞ്ചുകാരനായ സൂര്യവംശി തിളങ്ങി    (12 hours ago)

ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം ഒരുങ്ങി  (12 hours ago)

അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർദ്ധിച്ചു....  (13 hours ago)

വർണാഭമായ ഉദ്‌ഘാടന ചടങ്ങ്‌ വൈകിട്ട്‌ ആറിന്‌ ...  (13 hours ago)

Malayali Vartha Recommends