ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇതോടെ മേഖലയിലെ സുരക്ഷാ സമവാക്യങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന കേന്ദ്രമായ ഡീഗോ ഗാര്‍ഷ്യയ്ക്ക് നേരെ ഇറാന്‍ രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തും മുന്‍പേ ഇവ തകര്‍ക്കപ്പെട്ടെങ്കിലും, ആക്രമണ പരിധി ഇറാന്‍ വര്‍ദ്ധിപ്പിച്ചത് അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കും മാലിദ്വീപിനും തൊട്ടടുത്തുള്ള ഈ മേഖലയിലെ യുദ്ധകാഹളം ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ആശങ്കയിലാക്കുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ 44 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഒരു പവിഴപ്പുറ്റ് ദ്വീപാണ് ഡീഗോ ഗാർഷ്യ. കന്യാകുമാരിയിൽ നിന്ന് രണ്ടായിരം കിലോമീറ്ററോളം അകലമുള്ള ഈ ദീപിന്റെ ചുറ്റുവട്ടങ്ങളിൽ വലിയ മത്സ്യ സമ്പത്തുണ്ട്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾഈ മേഖലയിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നത് വലിയ നയതന്ത്രപ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഈയൊരു വിഷയവുമായി ബന്ധപ്പെട്ടാണ് നാം ഡീഗോ ഗാർഷ്യ എന്ന പേര് ഇടയ്ക്കെല്ലാം കേൾക്കാറുള്ളത്.ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ചെറു ദ്വീപിനെ ഒരു തന്ത്രപ്രധാനമായ മേഖലയായി കണ്ടു അമേരിക്ക. ഭൂമിശാസ്ത്രപരമായ അതിന്റെ പ്രത്യേകത എപ്പോഴും പ്രതിരോധ വിദഗ്‌ധരെ ആകർഷിച്ചിരുന്നു.
ജിയോഫിസിക്കലായും മെറ്റിറോളജിക്കലുമായ പ്രത്യേകതകൾ വേറെ. കൂടാതെ ഉഷ്ണമേഖലാ മഴക്കാടുകളുടെ സാന്നിധ്യവും ഡീഗോ ഗാർഷ്യയെ തന്ത്ര പ്രധാനകേന്ദ്രമായി കാണാൻ അമേരിക്കൻ സൈന്യത്തെ പ്രേരിപ്പിച്ചു.കഴിഞ്ഞ ദിവസം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നിഷേധിച്ച ശ്രീലങ്കയുടെ നടപടി വലിയ ചര്‍ച്ചയായിരുന്നു. ഇറാന്റെ ആക്രമണം ഭയന്നാണ് ലങ്ക ഈ കടുത്ത തീരുമാനമെടുത്തതെന്നാണ് സൂചന. ഡീഗോ ഗാര്‍ഷ്യ വരെ ഇറാന്റെ മിസൈലുകള്‍ എത്തുമെങ്കില്‍ ശ്രീലങ്കയും അവരുടെ പരിധിയിലാണെന്ന തിരിച്ചറിവ് കൊളംബോയെ ജാഗരൂഗരാക്കുന്നു.
യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി മോദി കഴിഞ്ഞ ദിവസങ്ങളില്‍ ഫോണില്‍ സംസാരിച്ചിരുന്നു.യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ വേണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടതായാണ് വിവരം.ഗള്‍ഫ് മേഖലയിലെ എണ്ണനിലയങ്ങള്‍ ഓരോന്നായി കത്തിയെരിയുമ്പോള്‍, ലോകത്തെ ഈ അഗ്‌നികുണ്ഡത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയതന്ത്രത്തിന്റെ 'അവസാന വട്ടം' പയറ്റുമെന്നാണ് വിലയിരുത്തല്‍.
മോദിയുടെ മധ്യസ്ഥത പരാജയപ്പെട്ടാല്‍ ഭയാനകമായ ഒരു ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഉറപ്പായിക്കഴിഞ്ഞു.തങ്ങളുടെ ക്ഷമയ്ക്ക് അതിരുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് സൗദി അറേബ്യ യുദ്ധക്കളത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. പന്ത്രണ്ടോളം ഇറാനിയന്‍ ഡ്രോണുകളെയാണ് സൗദി വെടിവെച്ചിട്ടത്. 'ഇനി വിട്ടുവീഴ്ചയില്ല, തിരിച്ചടി ഉറപ്പ്' എന്നാണ് റിയാദില്‍ നിന്നുള്ള മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha























