അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം

ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു. ഒരേ സമയം സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി ആണവായുധം പ്രയോഗിക്കാനുള്ള സാഹചര്യമാണുള്ളത്.
കീഴടങ്ങാന്‍ ഒരുക്കമല്ലെന്നും അമേരിക്കയുടെ നിബന്ധനകള്‍ പാലിക്കാന്‍ പറ്റില്ലെന്നും അമേരിക്ക നിലപാട് സ്വീകരിച്ചതോടെ പശ്ചിമേഷ്യയില്‍ ഭയാനകമായ സ്ഥിതിവിശേഷമാണ്.
വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യുഎസിന് മുന്നില്‍ കര്‍ശന നിബന്ധനകള്‍ ഇറാന്‍ വച്ചിരിക്കുകയുമാണ്. ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണ്ണമായും അടച്ചുപൂട്ടുക എന്നതാണ് ഇതില്‍ പ്രധാനം. ഇറാന്‍ ഭീഷണിയായി കാണുന്നതാണ് ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെല്ലാം.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ഫീസ് ഈടാക്കാനുമുള്ള അധികാരം നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോര്‍മൂസിന്റെ പൂര്‍ണ നിയന്ത്രണം വേണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കുക, ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേലിന്റെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാന്‍ മുന്നോട്ടു വച്ചിരിക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍.
ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നാണ് ഇറാനു മുന്നില്‍ അമേരിക്ക വച്ചിരിക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന് . യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കുകയും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധനകള്‍ അനുവദിക്കുകയും ചെയ്യുക. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഗ്രൂപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുക തുടങ്ങിയ കര്‍ശന നിബന്ധനകളാണ് അമേരിക്ക ആവശ്യപ്പെടുന്നത്.
അതിനിടെ കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇന്നലെ രാത്രി സൗദിയില്‍ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തിയിരുന്നു. ഇന്ധന ടാങ്കിന് തീപിടിത്തമുണ്ടായെങ്കിലും ആളപായമുണ്ടായിട്ടില്ല. അതേ സമയം കിഴക്കന്‍ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha

























