Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനം നാളെ മുതല്‍

05 NOVEMBER 2016 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനം ഞായറാഴ്ച മുതല്‍. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന തെരേസ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയിലെത്തിയ തെരേസ നിരവധി വ്യാപാരകരാറുകള്‍ ലക്ഷ്യമിട്ടാണു യൂറോപ്പിനു പുറത്തെ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്കാക്കിയത്.

യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഏതെങ്കിലും രാജ്യത്തേക്കു തെരേസ മേയ് നടത്തുന്നു ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. രണ്ടുമാസം മുമ്പ് ചൈന സന്ദര്‍ശിച്ചിരുന്നെങ്കിലും അത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു. അന്ന് ചൈനയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി തെരേസ ഹ്രസ്വമായ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബ്രെക്‌സിറ്റിനുശേഷം സ്വതന്ത്ര വ്യാപരകരാറുകള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്‍ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രവ്യാപാര പങ്കാളിയായി പരിഗണിക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇതു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാകും പ്രധാനമായും മൂന്നുദിവസത്തെ സന്ദര്‍ശനത്തിലുണ്ടാകുക. സാമ്പത്തിക വ്യാപാര സഹകരണത്തിനായുള്ള നിരവധി കൂടിക്കാഴ്ചകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും.
ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യയുകെ ടെക് ഉച്ചകോടി ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ നിലവിലുള്ള വ്യാപാര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും പുത്തന്‍ അവസരങ്ങള്‍ക്കു വാതില്‍ തുറക്കാനും ലക്ഷ്യമിട്ടുള്ളതാണു ടെക് ഉച്ചകോടി. കഴിഞ്ഞവര്‍ഷത്തെ നരേന്ദ്ര മോഡിയുടെ ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി നിശ്ചയിച്ചുറപ്പിച്ചതാണ് ഈ ഉച്ചകോടി. ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് കാമറണ്‍ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞെങ്കിലും മുന്‍ നിശ്ചയപ്രകാരം ഉച്ചകോടിയുമായി സഹകരിക്കാനായിരുന്നു തെരേസയുടെ തീരുമാനം.

ഡേവിഡ് കാമറണുമായി ഊഷ്മളമായ വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന നരേന്ദ്രമോഡി പുതിയ പ്രധാനമന്ത്രിയുമായും നല്ല ബന്ധത്തിലാണ്. രണ്ടാഴ്ചമുമ്പ് അറുപതുവയസ് തികഞ്ഞ തെരേസയ്ക്കു നരേന്ദ്രമോഡി ജന്മദിനാശംസ നേര്‍ന്നിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍നിന്നും പ്രത്യേക ദുതന്‍ നേരിട്ടുപോയി ബൊക്കെ നല്‍കിയാണു തെരേസയ്ക്ക് ഇന്ത്യയുടെ ജന്മദിനാശംസ നേര്‍ന്നത്. ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്കു കഴിഞ്ഞദിവസം സുദീര്‍ഘമായ ദീപാവലി ആശംസകള്‍ അറിയിച്ചുകൊണ്ടാണ് തെരേസ ഇതിനോടു പ്രതികരിച്ചത്.

കാനഡ, ചൈന, മെക്‌സിക്കോ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങിയ നിരവധി രാഷ്ട്രങ്ങള്‍ ബ്രെക്‌സിറ്റിനുശേഷം സ്വതന്ത്ര വ്യാപാരകരാറിനു തയ്യാറായി ബ്രിട്ടനെ സമീപിച്ചെങ്കിലും ഇവര്‍ക്കെല്ലാം മുന്നിലുള്ള പരിഗണനയാണ് ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തുകൊണ്ടു തെരേസ നല്‍കുന്നത്.
കശ്മീര്‍ പ്രശ്‌നത്തിലും പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള തീവ്രവാദ പ്രവര്‍ത്തനത്തിനെതിരായ പോരാട്ടത്തിലും ബ്രിട്ടന്റെ പിന്തുണ ഉറപ്പാക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ശ്രമമുണ്ടാകും.

ഇന്ത്യയില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനും വിദ്യാഭ്യാസ വീസകള്‍ക്കുമുള്ള നിയന്ത്രണത്തിന് ഇളവുവരുത്തുന്ന കാര്യം ഇന്ത്യ തെരേസയുടെ മുന്നില്‍ വയ്ക്കും. സ്റ്റുഡന്റ് വീസയില്‍ എത്തുന്നവര്‍ക്കു പഠനത്തിനുശേഷം രണ്ടുവര്‍ഷം ജോലിചെയ്യാന്‍ മുന്‍പുണ്ടായിരുന്ന പോസ്റ്റ് സ്റ്റഡി വീസ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാകും ഇതില്‍ പ്രധാനപ്പെട്ടത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ യുകെയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമനത്തോളം കുറവുണ്ടായതാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോസ്റ്റ് സ്റ്റഡി വീസ നിര്‍ത്തലാക്കിയതാണ് ഇതിനു പ്രധാന കാരണം.
ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ വാണിജ്യ കരാര്‍ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ വാണിജ്യ മന്ത്രി നിര്‍മല സീതാരാമനും ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. ബ്രെക്‌സിറ്റിന്റെ നടപടിക്രമങ്ങള്‍ മാര്‍ച്ചില്‍ ഔദ്യോഗികമായി ആരംഭിച്ച ശേഷമാകും കരാര്‍ ഒപ്പുവയ്ക്കുക.

ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ആറ് മുന്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ മോചനത്തിനു തെരേസ മേയ് നരേന്ദ്ര മോഡിയുടെ പ്രത്യേക ഇടപെടല്‍ അഭ്യര്‍ഥിക്കും. ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു തടവിലുള്ളവരുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടിരുന്നു. കടല്‍ക്കൊള്ളസംഘത്തെ നേരിടാനുള്ള സുരക്ഷാ കപ്പലില്‍ ജോലിചെയ്തിരുന്ന ഈ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ലൈസന്‍സില്ലാത്ത 35 യന്ത്രതോക്കുകളും ആറായിരത്തോളം വെടിയുണ്ടകളും കൈവശം വച്ചതിനാണ് 2013ല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ച് അറസ്റ്റിലായതും പിന്നീട് അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടതും. സുരക്ഷാജോലിക്കിടെ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ട ഇവരുടെ കഥ ബിബിസി ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

അത്രകണ്ടു മെച്ചമല്ലാതിരുന്ന ഇന്ത്യാ യുകെ നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രിയായപ്പോഴാണു വീണ്ടും ഊഷ്മളമായി തുടങ്ങിയത്. ആറുവര്‍ഷം പ്രധാനമന്ത്രിയായിരുന്ന കാമറണ്‍ മൂന്നുവട്ടം ഇന്ത്യ സന്ദര്‍ശിച്ചാണ് ഇതു സാധ്യമാക്കിയത്. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തിയത്. ആ സന്ദര്‍ശനത്തിനൊടുവില്‍ ലണ്ടനിലെ വെംബ്ലി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനെത്തിയ മോഡിക്കൊപ്പം കാമറണും കുടുംബസമേതമാണ് എത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരംഭിച്ച ആ പുതിയ സൗഹൃദം ഊട്ടിയുറപ്പിക്കാനാകും തെരേസ മേയ് മൂന്നുദിവസത്തെ സന്ദര്‍ശനത്തില്‍ ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends