വിവാഹദിനത്തില്‍ ആറു മണിക്കൂര്‍ കൂട്ട ബലാത്സംഗത്തിനിര, മൂന്നു വര്‍ഷം നീണ്ട അഗ്‌നിപരീക്ഷ; പിന്നെ സംഭവിച്ചത്...ഇത് ലോകം അറിഞ്ഞിരിക്കേണ്ട വീര പോരാട്ടം

ലോകത്തില്‍ എന്നും വേട്ടക്കമാരനും , ഇരയും മാത്രമേയുള്ളു. മറിച്ചൊരു വിശേഷണം നല്‍കാന്‍ സമൂഹം ഇന്നും മടിക്കുന്നു. അവിടെയാണ് ലോകം അറിയേണ്ട ഈ അതിജീവിച്ചവളുടെ പോരാട്ടം ആരംഭിക്കുന്നത്. ടെറിയുടേയും ഹാരിയുടേയും വിവാഹദിനത്തില്‍ നിന്നാണ് ടെറിയുടെ വേട്ടയാടലിന്റെയും പോരാട്ടത്തിന്റെയും കഥ തുടങ്ങുന്നത്. നെയ്റോബിയിലെ ആള്‍ സെയിന്റ്സ് കത്തീഡ്രല്‍ ആഢംബരപൂര്‍ണമായ ഇവരുടെ വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയിരുന്നു. വീടും നാടും ഈ മനസുകള്‍ക്കൊപ്പം വിവാഹശോഭയില്‍ ജ്വലിച്ചാണ് നിന്നത് അത് സംഭവിക്കും വരെ. അവള്‍ ലോകത്തിന്റെ വേട്ടയ്ക്കു മുന്നില്‍ ഇരയാകും വരെ...
കല്യാണത്തിനായി വിവാഹവസ്ത്രങ്ങള്‍ വാടകയ്ക്കാണ് തിരഞ്ഞെടുത്തിരുന്നത്. വിവാഹത്തിന്റെ തലേന്നാണ് പാസ്റററായ ടെറി ഗോബാന്‍ഗ അറിയുന്നത് വരന്റെ ചില വസ്ത്രങ്ങള്‍ തന്റെ കൈയില്‍ പെട്ടിട്ടുണ്ടെന്ന്. അത് ദുരന്തങ്ങളിലേയ്ക്കുള്ള ഒരു ദുര്‍നിമിത്തമായിരുന്നു. വിവാഹ തലേന്ന് വൈകീട്ട് എനിക്കൊപ്പം താമസിച്ച സുഹൃത്ത് പിറ്റേന്ന് രാവിലെ തന്നെ അത് ഹാരിയെ ഏല്‍പിക്കാമെന്നേറ്റു.
ഞങ്ങള്‍ പുലര്‍ച്ച തന്നെ എഴുന്നേറ്റു. ബസ് സ്റ്റേഷനിലേക്ക് അവള്‍ക്കൊപ്പം ഞാനും കൂട്ടുപോയി. ബസില്‍ അവളെ കയറ്റി വിട്ട ശേഷം ഞാന്‍ തിരികെ മടങ്ങുകയായിരുന്നു. റോഡരികില്‍ കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന ഒരു ചെറുപ്പക്കാരനെ മറികടന്ന് ഞാന് മുന്നോട്ട് നീങ്ങി. പെട്ടന്നാണ് പിറകില്‍ നിന്നും അയാള്‍ എന്നെ കടന്നുപിടിച്ചത്. കാറിന്റെ പുറകിലെ സീറ്റിലേക്ക് അയാള്‍ എന്നെ വലിച്ചെറിഞ്ഞു. അതിനകത്ത് വേറെയും രണ്ടുപുരുഷന്മാര്‍ ഉണ്ടായിരുന്നു. അവര്‍ വളരെ പെട്ടന്ന് വണ്ടിയെടുത്തു മുന്നോട്ട് കുതിച്ചു. ഞൊടിയിടയിലാണ് ഇതെല്ലാം സംഭവിച്ചത്.
അവര്‍ എന്റെ വായില്‍ ഒരു കഷണം തുണി തിരുകി. ഞാന്‍ കാല്‍ കൊണ്ടു തൊഴിച്ചും അടിച്ചും ചെറുത്തുനില്‍ക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. നിലവിളിക്കാനും ഒരു പാഴ്ശ്രമം നടത്തി നോക്കി. ദീര്‍ഘനേരത്തെ പ്രയത്‌നത്തിനൊടുവില്‍ വായില്‍ നിന്ന് തുണി മാറ്റാന്‍ കഴിഞ്ഞ നിമിഷം ഞാന്‍ ഉറക്കെ അലറി. ഇന്നെന്റെ വിവാഹമാണ്! അപ്പോഴാണ് എനിക്ക് ആദ്യത്തെ പ്രഹരമേല്‍ക്കുന്നത്. ഞങ്ങളുമായി സഹകരിക്കുന്നതാണ് നല്ലത് അല്ലെങ്കില്‍ നിങ്ങള്‍ മരിക്കും അവരിലൊരാള്‍ എന്നോട് പറഞ്ഞു.
ഊഴമിട്ട്അവരോരോരുത്തരും എന്നെ ബലാത്സംഗം ചെയ്തു. മരിക്കാന്‍ പോവുകയാണെന്ന് ഞാനുറപ്പിച്ചു. പക്ഷേ എന്നിട്ടും എന്റെ ജീവിതത്തിന് വേണ്ടി ഞാന്‍ പൊരുതിക്കൊണ്ടിരുന്നു. അവരില്‍ ഒരാള്‍ എന്റെ വായില്‍ തിരുകിയ തുണി മാറ്റി. ആ നിമിഷം ആ വേട്ടക്കാരന്റെ ലിംഗത്തില്‍ അവള്‍ മാരകമായ മുറിവ് ഏല്‍പ്പിതോടെ ക്രൂരത അത് ആഴത്തില്‍ ഏല്‍പ്പിച്ച് പായുന്ന വണ്ടിയില്‍ നിന്ന് ടെറിയെ പുറത്തേക്കെറിഞ്ഞു.
അയാള്‍ വേദനകൊണ്ട് നിലവിളിച്ചു. പൊടുന്നനെ അവരിലൊരാല്‍ എന്റെ വയറില്‍ ആഞ്ഞുകുത്തി. പിന്നീട് ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ തുറന്ന് എന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ വീട്ടില്‍ നിന്നും മൈലുകള്‍ ദൂരെയായിരുന്നു, എന്നെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിയിട്ട് ആറുമണിക്കൂറിലധികം സമയം കഴിഞ്ഞാണ് അവരെന്നെ പുറത്തേക്കെറിഞ്ഞത്.
വീണുകിടക്കുന്ന എന്നെ ഒരു പെണ്‍കുട്ടി കണ്ടു. അവള്‍ അമ്മൂമ്മയെ വിളിച്ചുകൊണ്ടുവന്നു, ആളുകള്‍ ഓടിയടുത്തു. പിറകെ പോലീസും. അവര്‍ ഉടനടി എന്റെ പള്‍സ് പരിശോധിച്ചു. ഞാന് മരിച്ചെന്നുകരുതി എന്നെ ഒരു ബ്ലാങ്കെറ്റില്‍ പൊതിഞ്ഞു മോര്‍ച്ചറിയേക്ക് യാത്ര തുടങ്ങി. വഴിമധ്യേ ബ്ലാങ്കറ്റ് ഞെരുക്കി ഞാന് ചെറുതായി ചുമച്ചു. അവള്‍ ജീവനോടെയുണ്ട്? പോലീസ് പറഞ്ഞു. അവര്‍ കാര്‍ കെനിയയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുത്രിയെ ലക്ഷ്യമാക്കി തിരിച്ചു. വലിയൊരു ആഘാതത്തിലായിരുന്നു ഞാന്‍. പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
അര്‍ദ്ധനഗ്‌നയായ എന്റെ ദേഹം രക്തത്തില്‍ കുളിച്ചിരുന്നു. മുഖത്തേറ്റ ക്ഷതം കാരണം എന്റെ മുഖം നീരുവന്നു വീര്‍ത്തിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന മേട്രണ് ഞാന്‍ ഒരു വധുവാണെന്ന് എന്തുകൊണ്ടോ സംശയം തോന്നി. ചുറ്റുമുള്ള പള്ളികളുമായി ബന്ധപ്പെട്ട് എവിടെയങ്കിലും വധുവിനെ കാണാതായിട്ടുണ്ടോ എന്ന് അന്വേഷിക്കാന് അവര്‍ നഴ്‌സുമാരോട് പറഞ്ഞു. യാദൃശ്ചികമെന്നു പറയാം അവര്‍ ആദ്യം വിളിച്ചത് ഓള്‍ സെയ്ന്റ്‌സ് ചര്‍ച്ചിലേക്കാണ്.
ഞാന് എവിടെയാണെന്ന് അറിഞ്ഞതോടെ എന്റെ മാതാപിതാക്കള്‍ അനുചരസംഘവുമായി ആസ്പത്രിയിലേക്കെത്തി. ഹാരി എന്റെ വിവാഹവസ്ത്രവും കൈയില്‍ കരുതിയിരുന്നു. മാധ്യമങ്ങളും കഥയറിഞ്ഞു. അവരും ആശുത്രിയിലേക്ക് ഇരച്ചെത്തി. ശരീരം പിച്ചിച്ചീന്തിയ ആ പെണ്ണിനുള്ളിലെ മനസ്സ് എനിക്ക് വേണമെന്ന് ഹാരി നിര്‍ബന്ധം പിടിച്ചതോടെ ഇനി കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന ഡോക്ടറുടെ വാക്കുകള്‍ പോലും ആ മനസിനെ പിന്തിരിപ്പിച്ചില്ല.
ശരീരമാസകലം മുറിവുകള്‍, വയറിനുള്ളില്‍ ഗര്‍ഭാശയത്തെക്കാളും വലിയ മുറിവ്. എന്നാല്‍ ആ മനസ് മുറിഞ്ഞില്ല. അതോടൊപ്പം മുന്ന് മാസങ്ങള്‍ക്കുശേഷം എച്ച്ഐവി നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു. പിന്നാലെ ഏഴു മാസങ്ങള്‍ക്കു ശേഷം ടെറിയും ഹാരിയും ഒന്നിച്ചു. അവിടെയും ദുരന്തം വഴിമാറിയില്ല. അവരുടെ മധുവിധു യാത്രയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശ്വസിച്ചതിനെ തുടര്‍ന്ന് ഹാരി ടെറിയോടു വിടപറഞ്ഞു. പിന്നാലെ ആ മനസ് എവിടെയോ തളര്‍ന്നെങ്കിലും വഴിയാത്രയില്‍ ടോണി എന്നൊരാള്‍ എത്തി. ടെറിയുടെ കഥകള്‍ എല്ലാം അറിഞ്ഞു തന്നെ ടോണിപ അവള്‍ക്കായി ജീവന്‍ പകുത്തു നല്‍കി. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ലോകം മുറിവേല്‍പ്പിച്ച ആ മനസിലേയ്ക്ക് ടോണിയെന്ന സൂര്യ തേജസ് ഉദിച്ചു.
കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് ശാസ്ത്രം വിധിയെഴുതിയെടുത്ത് ദൈവം കരുണ കാട്ടി. ടെഹില, ടൗഡ എന്ന രണ്ടു പെണ്‍കുട്ടികള്‍. ഇരകളായി ജീവിച്ച് തീര്‍ക്കുന്നവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതിന് 'ക്രൗവ്ലിങ് ഔട്ട് ഓഫ് ഡാര്‍ക്ക്നെസ്' എന്ന പുസ്തകവും ഇവള്‍ ലോകത്തിനു സമ്മാനിച്ചു. തന്നെ വേദനിപ്പിച്ചവര്‍ക്ക് അവള്‍ മാപ്പു നല്‍കിക്കഴിഞ്ഞു. തിന്മയെ തിന്മ കൊണ്ടല്ല, നന്മ കൊണ്ടാണ് തിരുത്തേണ്ടതെന്ന് അവള്‍ ലോകത്തോടു പ്രഖ്യാപിച്ചൂ. കര ഒല്‍മുറാനി എന്ന പേരില്‍ ഒരു സംഘടനയും അവള്‍ തുടങ്ങി. ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്കായി... കൗണ്‍സിലിംഗും പിന്തുണയും നല്‍കികൊണ്ട് ഇവര്‍ മുന്നേറുന്നു.
എഴുതി തീര്‍ത്തപ്പോവളും, പറഞ്ഞു തീര്‍ത്തപ്പോളും, വായിച്ചു തീര്‍ത്തപ്പോളും മിനിറ്റുകള്‍ക്കുള്ളില്‍ ഒരു ത്രില്ലിങ് സ്റ്റോറിയായി തോന്നിയെങ്കില്‍.. അവഗണിച്ചെങ്കില്‍ ഒന്നേ പറയാനുള്ളു ആക്രമിച്ചില്ലെങ്കിലും നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു വേട്ട നായയുണ്ട്. അവള്‍ വെറും ഇര മാത്രമാണെന്ന അവഞ്ജ ആര്‍ക്കും വേണ്ടാത്ത സഹതാപവും.
https://www.facebook.com/Malayalivartha

























