പുതിയ ചരിത്രമെഴുതി മെര്‍ക്കല്‍: ജര്‍മനിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാലാം തവണയും വിജയത്തിലേക്ക്

ജര്‍മനയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിച്ച ആഞ്ജല മെര്‍ക്കല്‍ നാലാം തവണയും വിജയം നേടി പുതിയ ചരിത്രമെഴുതി. 33 ശതമാനം വോട്ട് നേടിയാണ് മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി.ഡി.യു, സി.എസ്.യു സഖ്യം വിജയം നേടിയത്. 2013ല്‍ 41 ശതമാനം വോട്ടാണ് മെര്‍ക്കലിന് ലഭിച്ചത്.
മാര്‍ട്ടിന്‍ ഷൂള്‍സ് നേതൃത്വം നല്‍കുന്ന എസ്.ഡി.പി ക്ക് 21 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. പുത്തന്‍ നാസികളെന്നു വിശേഷിപ്പിക്കപ്പെടുന്ന തീവ്രവലതുപക്ഷക്കാരായ എ.എഫ്.ഡി 13 ശതമാനം വോട്ടും നേടി കരുത്ത കുതിരകളായി. നാലു പാര്‍ട്ടികളാണ് പര്‍ലമെന്റിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ആറാകും. 2015നു ശേഷം രാജ്യത്തേക്കു പത്ത് ലക്ഷം കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഒഴുകിയെത്തിയതിലുള്ള പ്രതിഷേധമാണ് എ.എഫ്.ഡിയെ തുണച്ചത്.
ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്‌സ് 10 ശതമാനവും ഗ്രീന്‍സ് പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും 8.9 ശതമാനം വീതം വോട്ട് നേടി പാര്‍ലമെന്റില്‍ ഇടംകണ്ടു. മെര്‍ക്കലിന്റെ വിജയത്തെ ആയിരക്കണക്കിന് പേര്‍ തെരുവകളില്‍ ഇറങ്ങി ആഹ്‌ളാദനൃത്തം ചവിട്ടി.

1954ല്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജനിച്ച മെര്‍കല്‍ ഇടതു പാര്‍ട്ടിയായ ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ ചുവടുപിടിച്ചാണ് വളര്‍ന്നത്. ഇംഗ്ലീഷ് ഭാഷയില്‍ നിപുണയായിരുന്നു അവരുടെ മാതാവ്. പാസ്റ്ററായിരുന്നു പിതാവ്. ശാസ്ത്രജ്ഞയാണ് മെര്‍കല്‍. ക്വാണ്ടം ഫിസിക്‌സാണ് അവരുടെ ഇഷ്ടവിഷയം. 1989ലാണ് അവരുടെ രാഷ്ട്രീയ പ്രവേശം. തന്റെ സ്വന്തം പെണ്‍കുട്ടിയെന്ന് വിശേഷിപ്പിച്ച മെര്‍കല്‍ ഒരിക്കല്‍ ജര്‍മനിയുടെ അവിഭാജ്യഘടകമായി മാറുമെന്ന് ഒരുപക്ഷേ ഹെല്‍മുട്ട് കോള്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.
അഴിമതിക്കറ പുരളാത്ത നേതാവെന്നാണ് ജര്‍മന്‍ ജനത അവരെ വിശേഷിപ്പിക്കുന്നത്. അഭയാര്‍ത്ഥി നയത്തില്‍ മെര്‍കലിന്റെ നിലപാടുകളെ തുടര്‍ന്ന് വോട്ടുനിലയില്‍ ഇടിവുണ്ടായെന്നു വരാം. മെര്‍കലിന്റെ തുറന്നവാതില്‍ നയംമൂലം യുദ്ധമുഖത്തു നിന്നുള്ള 10 ലക്ഷത്തോളം അഭയാര്‍ഥികളാണ് ജര്‍മനിയിലെത്തിയത്.
https://www.facebook.com/Malayalivartha






















