കാന്‍ഡി ക്രഷ് ഗെയിംനു അടിമയായി ; യുവതിയുടെ ജീവിതത്തിൽ നിന്നും നഷ്ടമായതിൽ പലതും തിരിച്ചുകിട്ടാൻ പറ്റാത്തത്
ഗെയിമിംഗ് നു അടിമകളായവർ നമുക്ക് ചുറ്റും ഒരുപാടുണ്ട് . കളിക്കാനായി ഇരുന്നാൽ പിന്നെ ചുറ്റുപാടും എന്തിനേറെ പറയുന്നു സ്വയം പോലും മറന്ന് കളിക്കുന്നവർ. ഗെയിം അത്രത്തോളം ഒരാളെ സ്വാധീനിക്കുന്നതാണ് ഇതിനെല്ലാം കാരണം. ബ്ലൂ വെയിൽ ഗെയിം കളിച്ച് ജീവൻ പോയവരുടെ വാർത്ത ഈ അടുത്ത കാലാം വരെ നാം കേട്ടിരുന്നു.
എന്നാൽ കാന്‍ഡി ക്രഷ് കളിച്ചതിന് ഒരു യുവതിയ്ക്ക് നല്‍കേണ്ടി വന്നത് സ്വന്തം ജീവിതത്തിലെ വിലപ്പെട്ടതെല്ലാമാണ്. ലണ്ടന്‍ സ്വദേശിനിയായ നതാഷാ വൂസ്ലി എന്ന യുവതിക്കാണ് അത്തരം സംഭവം ജീവിതത്തിൽ ഉണ്ടായത്. കാന്‍ഡി ക്രഷ് കളിച്ചതിന് സ്വന്തം കാമുകനേയും ജോലിയേയും നഷ്ടമായതിന് പിന്നാലെ ആയിരം പൗണ്ടിനേക്കാള്‍ കൂടുതല്‍ തുകയാണ് യുവതി ഇന്ന് പലര്‍ക്കും കടം കൊടുക്കുവാനുമുള്ളത്.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു സുഹൃത്ത് ഈ കളിയെ കുറിച്ച് നതാഷയെ ഒരു സമൂഹ മാധ്യമം വഴി പരിചയപ്പെടുത്തുന്നത്. ആദ്യം ഒരു രസത്തിന് വേണ്ടി കളിച്ച് തുടങ്ങിയ നതാഷ ദിവസം കഴിയും തോറും ഈ ഗെയിമിന് അടിമപ്പെടുവാന്‍ തുടങ്ങി. പതുക്കെ മൊബൈലില്‍ ഗെയിം ഡൗണ്‍ലൗഡ് ചെയ്ത് കളിക്കുവാന്‍ ആരംഭിച്ചു. പലപ്പോഴും രാത്രി ഉറങ്ങുക പോലും ചെയ്യാതെ ദിവസവും 18 മണിക്കൂര്‍ വരെ കാന്‍ഡി ക്രഷ് കളിക്കുന്ന അവസ്ഥയിലെത്തി. ഇതോടുകൂടി യുവതിക്ക് തന്റെ കാമുകനെ നഷ്ടമാകുകയും ജോലിയ്ക്ക് പോകാതെയായി. ഗെയിം കളിയ്ക്കാൻ പറ്റാത്ത അവസരങ്ങളിൽ അവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത്തരം അവസ്ഥയിൽ നിന്നും മുക്തി നേടാനായി കൗൺസിലിങ്ങിനു ങ്വിധേയയാകുകയാണ് ഇപ്പോൾ
https://www.facebook.com/Malayalivartha